നിപ്പ ആശങ്ക ഒഴിയുന്നതായ സൂചനകള്‍; പേടിച്ചെങ്കിലും പതുക്കെ കാര്യങ്ങള്‍ പഴയപടിയിലേക്ക്
ഇന്നലെ ഒരു കേസും പുതുതായി കണ്ടെത്തിയിട്ടില്ലെന്ന് ആര്യോഗ്യ വകുപ്പ് വ്യക്തമാക്കി. നിലവിൽ 24 പേരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്‌സയിലുള്ളത്. ഇവർക്ക് നിപ വൈറസ് ഉള്ളതായി സ്ഥിരീകരിച്ചിട്ടില്ല. രോഗ ലക്ഷണങ്ങൾ പ്രകടിതമായതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് ഇവരെ നിരീഷിക്കുന്നത്. അതേസമയം പെട്ടെന്നുണ്ടായേക്കാവുന്ന ചില കേസുകള്‍ ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നുണ്ട്.

മണിപ്പാൽ വൈറോളജി റിസർച്ച് സെൻററിൽ നിന്ന് ഇന്നലെ ലഭിച്ച 17 സാമ്പിൾ ഫലങ്ങളും നെഗറ്റീവാണ്. ഇതുവരെ ലഭിച്ച 244 ഫലങ്ങളിൽ 220 ഉം നെഗറ്റീവാണ്. ഇതുവരെ 2100 പേരാണ് ആരോഗ്യവകുപ്പിൻറെ സമ്പർക്ക പട്ടികയിലുള്ളത്. ഇതുവരെ 17 പേരാണ് നിപ്പ വൈറസിനെ തുടർന്ന് മരിച്ചത്. ഇതിൽ 16 പേർക്കും നിപ്പ വൈറസാണന്ന് സ്ഥിരീകരിച്ചു. പേരാമ്പ്ര സൂപ്പികടയിലെ സാമ്പിത്തിനാണ് ആദ്യം വൈറസ് പിടിപ്പെട്ടതെന്ന് ആരോഗ്യവകുപ്പ് സംശയിക്കുന്നത്. സാമ്പിത്തിൻറെ രക്ത സാമ്പിളുകളും സ്രവങ്ങളും പരിശോധിച്ചിരുന്നില്ല. അതിനാലാണ് സാമ്പിത്തിൻറെ മരണം നിപ
Recommended Video

വൈറസ് മൂലമാണന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിക്കാത്തത്. നിപ വൈറസ് സ്ഥിരീകരിച്ച് മരിച്ചവരിൽ 13 പേർ കോഴിക്കോടും മൂന്ന് പേർ മലപ്പുറത്തുള്ളവരുമാണ്.












Click it and Unblock the Notifications