ആര്‍സിസിയെ വിടാതെ 'എച്ച്ഐവി'.. രക്തം നല്കിയ നാല്‍പ്പത് പേര്‍ക്കും എച്ച്ഐവി!
തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടികള്‍ എച്ച്ഐവി ബാധിച്ച് മരിച്ച സംഭവത്തിന് പിന്നാലെ ആര്‍സിസിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ആര്‍സിസിയില്‍ രക്തം നല്കിയ 40 പേര്‍ക്ക് എച്ച്ഐവി ബാധയുണ്ടെന്ന റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്.
ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടിക്കും മറ്റൊരു ആണ്കുട്ടിക്കുമായിരുന്നു എച്ച്ഐവി ബാധിച്ചെന്ന് കണ്ടെത്തിയത്. ലുക്കീമിയ ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ച കുട്ടികള്‍ക്കാണ് എച്ച്ഐവി ബാധിച്ചത്. എന്നാല്‍ സംഭവത്തില്‍ ആര്‍സിസിക്ക് പങ്കില്ലെന്നും കുട്ടികള്‍ മറ്റ് ആസ്പത്രികളില്‍ നിന്നും രക്തം സ്വീകരിച്ചിരുന്നെന്നും അവിടെ നിന്നാകാം രോഗം പകര്‍ന്നതെന്നുമായിരുന്നു ആര്‍സിസിയുടെ നിലപാട്.

40 പേര്‍ക്ക് എച്ച്ഐവി
ആര്‍സിസിയില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ രക്തം നല്കിയ 40 പേര്‍ക്ക് എച്ച് ഐവി രോഗമുണ്ടെന്നാണ് കണ്ടെത്തല്‍. ആര്‍സിസിയില്‍ ഒന്നര വര്‍ഷത്തിനിടെ രക്തം നല്കിയ എത്ര ദാതാക്കള്‍ക്ക് എയ്ഡ്സ് കണ്ടെത്തിയെന്ന വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനാണ് നാല്‍പ്പത് പേര്‍ക്ക് എന്ന് ഉത്തരം ലഭിച്ചത്. ഇതുകൂടാതെ മറ്റ് അലര്‍ജികള്‍ ഉള്ള 22 പേരില്‍ നിന്നും രക്തം സ്വീകരിച്ചെന്നും മറുപടിയില്‍ പറയുന്നുണ്ട്. അതേസമയം ഇതില്‍ പലരേയും അവരുടെ രോഗത്തെ സംബന്ധിച്ച് ആര്‍സിസി അറിയിക്കാറില്ലത്രേ.

വീണ്ടും വീണ്ടും
രോഗബാധ അറിയാത്തത് കൊണ്ട് തന്നെ ഇതില്‍ പലരും വീണ്ടുമെത്തി രക്തം ദാനം ചെയ്യാറുണ്ട്. ഇത്തരത്തില്‍ 2016 ല്‍ രോഗബാധയുള്ളവരില്‍ നിന്ന് സ്വീകരിച്ച 19324 യൂണിറ്റ് രക്തം നശിപ്പ് കളഞ്ഞു. എന്തുകൊണ്ടാണ് ദാതാക്കളെ ഇത് അറിയിക്കാത്തതെന്ന ചോദ്യത്തിന് വിളിച്ചാല്‍ കിട്ടുന്നവരെ അറിയിക്കാറുണ്ടെന്ന അലസമായ മറുപടിയാണ് ആര്‍സിസി നല്‍കിയതെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

എല്ലാം വായുവില്‍
ദേശീയ എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ, രക്തത്തിന്റെ ഗുണനിലപരിശോധന നടത്താറുണ്ടോ എന്നീ ചോദ്യങ്ങള്‍ക്ക് ഇതൊന്നും ഇവിടെ രേഖപ്പെടുത്താറില്ലെന്ന മറുപടിയാണ് ആര്‍സിസി നല്‍കിയത്. രക്ത ഗ്രൂപ്പിങ്ങ് കാര്‍ഡുകളുടെ നിര്‍മ്മാണ തീയതി രേഖപ്പെടുത്താനുള്ള രജിസ്റ്ററുകള്‍ പോലും ആര്‍സിസി സൂക്ഷിക്കാറില്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു മറുപടി.

വിവാദം
മജ്ജയിലെ കാന്‍സറിന് ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിക്ക് എച്ച്ഐവി ഉണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ആര്‍സിസിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത സംഭവങ്ങളുടെ തുടക്കം. ആര്‍സിസി പോലെയുള്ള സ്ഥാപനത്തിന് ചികിത്സാപിഴവ് സംഭവിച്ചെന്ന ആരോപണം ദേശീയതലത്തില്‍ തന്നെ വാര്‍ത്തയായതോടെ ആരോപണം തെറ്റാണെന്ന് വാദിച്ച് ആര്‍സിസി രംഗത്തെത്തി. തുടര്‍ന്ന് കുട്ടിയുടെ രക്തം ചെന്നൈയിലെ ലാബിലേക്കയചട്ച് പരിശോധിച്ചു. അവിടെ നിന്ന് കുട്ടിക്ക് എച്ച്ഐവി ഇല്ലെന്നായിരുന്നു ഫലം വന്നത്. എന്നാല്‍ പരിശോധനയില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും തങ്ങള്‍ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റാവിയിരുന്നുവെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു.തുടര്‍ന്ന് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് എച്ച്ഐവി ഉള്ളയാളിന്റെ രക്തം തന്നെയാണ് നല്‍കിയതെന്ന് കണ്ടെത്തിയത്.

ഇനിയും ആശങ്ക പെടേണ്ടേ?
ആര്‍സിസിയില്‍ നിന്ന് എച്ച്ഐവി ബാധിച്ച് കുട്ടി മരിച്ചതിന് പിന്നാലെ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും പതിനായിരക്കണക്കിന് ആളുകള്‍ക്ക് ചികിത്സ നല്കുന്ന സ്ഥാപനമാണ് ആര്‍എസിസി എന്നും ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമായി സംഭവിക്കുന്നത് സ്വാഭാവികമാണെന്നുമായിരുന്നു ആരോഗ്യമന്ത്രി കെകെ ശൈല പറഞ്ഞത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications