കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോംനഴ്‌സും സെക്യൂരിറ്റിക്കാരനും തമ്മില്‍ അവിഹിതബന്ധം!! ഭീഷണിപ്പെടുത്തിയ യുവതിയോട് ചെയ്തത്!!

യുവതിയെ കൊലപ്പെടുത്തി സെക്യൂരിറ്റി ജീവനക്കാരന്‍ പോലിസില്‍ കീഴടങ്ങി

  • By Sooraj
Google Oneindia Malayalam News

തൃശൂര്‍: കുന്നംകുളം പെരുമ്പിലാവില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഹോംനഴ്‌സിനെ കഴുത്തുഞെരിച്ച് കൊന്നു. പെരുമ്പിലാവ് ജംഗ്ഷനു സമീപത്തുള്ള ഫാമിലി ക്വാര്‍ട്ടേഴ്‌സിലാണ് കൊല നടന്നത്.

മരിച്ചത് മഞ്ജു

സ്വകാര്യ നഴ്‌സിങ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു കൊല്ലം ആയൂര്‍ തനയാറത്തു സതീഷ് മന്ദിരത്തില്‍ വര്‍ഷയെന്ന മഞ്ജുവാണ് (28) കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് നേരത്തേ മരിച്ചിരുന്നു. മഞ്ജുവിന്റെ കൊലയുമായി ബന്ധപ്പെട്ടു സെക്യൂരിറ്റി ജീവനക്കാരന്‍ പഴഞ്ഞി കൊട്ടോല്‍ കൊട്ടിലണ്ടല്‍ ഹുസൈന്‍ (32) പോലിസിനു മുന്നില്‍ കീഴടങ്ങി.

കൊല നടന്നത് പുലര്‍ച്ചെ

തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിക്കാണ് മഞ്ജു കൊല ചെയ്യപ്പെട്ടത്. പെരുമ്പിലാവ് പുതുതായി നിര്‍മിക്കുന്ന ഷോപ്പിങ് മാളിനു സമീപത്തുള്ള വാഴത്തോട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഹുസൈനിനെ ഇവിടെയെത്തിച്ച് പോലിസ് തെളിവെടുത്തു.

ജോലി ചെയ്തത് ഒരേ സ്ഥാപനത്തില്‍

നഗരത്തിലെ ഒരു സ്വകാര്യ നഴ്സിങ് ഹോമിലാണ് മഞ്ജു ജോലി ചെയ്തിരുന്നത്. പെരുമ്പിലാവിലെ ഒരു സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരന്നു ഹുസൈന്‍.

അവിഹിതബന്ധം

മഞ്ജുവും ഹുസൈനും തമ്മില്‍ അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. പെരുമ്പിലാവിലെ ഫാമിലി ക്വാര്‍ട്ടേഴ്‌സിലാണ് ഹുസൈനും കുടുംബവും താമസിച്ചിരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ഹുസൈനിന്റെ ഭാര്യയും മകനും അവരുടെ വീട്ടിലാണ് കഴിയുന്നത്.

യുവതി ഭീഷണിപ്പെടുത്തി

തങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ കാണിച്ച് മഞ്ജു പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയെന്നും ഇതാണ് കൊലയ്ക്കു പ്രേരിപ്പിച്ചതെന്നും ഹുസൈന്‍ പോലിസിനോടു പറഞ്ഞു.

വാക്കുതര്‍ക്കം

ക്വാര്‍ട്ടേഴ്‌സില്‍ വച്ച് മഞ്ജുവും ഹുസൈനും തമ്മില്‍ വാക് തര്‍ക്കമുണ്ടായെന്നും തുടര്‍ന്നു ഇതു കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നും പ്രതി പോലിസിനോടു പറഞ്ഞു.

English summary
Security guard killed home nurse in thrissur. After murder security guard surrendered in police station.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X