അത് ബോബി ചെമ്മണ്ണൂരിന്റെ തെറ്റല്ല, ഹണി റോസ് എന്തിന് പോയി: വലിയ ടീം വർക്ക് നടന്നിട്ടുണ്ടെന്ന് അജിത് കുമാർ
ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് നല്‍കിയിരിക്കുന്നത് വ്യാജ പരാതിയാണെന്ന് ആള് കേരള മെന്‍സ് അസോസിയേഷന് സംസ്ഥാന അധ്യക്ഷന്‍ വട്ടിയൂർക്കാവ് അജിത് കുമാർ. ഹണി റോസ് ബോബി ചെമ്മണ്ണൂരിന്റെ സ്വർണ്ണക്കട ഉദ്ഘാടനം ചെയ്യാന്‍ പോകുകയും നല്ല രീതിയില്‍ ഇടപെട്ട് സന്തോഷമായി പിരിഞ്ഞ് പോകുകയുമാണ് ചെയ്തത്. രണ്ടാമത് മറ്റൊരു പരിപാടിക്കും പോയി. ബോബി ചെമ്മണ്ണൂർ ദ്വയാർത്ഥം സംസാരിക്കുന്ന ഒരു വ്യക്തിയാണ്. ഞാന്‍ ഉള്‍പ്പെടെ പലരും അത് ആസ്വദിക്കുന്നവരാണെന്നും വട്ടിയൂർക്കാർ അജിത് കുമാർ വണ്‍ഇന്ത്യ മലയാളോത്താടായി പറഞ്ഞു.
സമൂഹത്തിന് വേണ്ടി ഒരുപാട് നല്ല പ്രവർത്തികള്‍ ചെയ്യുന്ന ഒരു വ്യക്തിയാണ് ബോബി ചെമ്മണ്ണൂർ. അങ്ങനെയുള്ള ഒരു വ്യക്തിയെ ഈ രീതിയില്‍ തേജോവധം ചെയ്ത് ജയിലില്‍ അടക്കാന്‍ പാടില്ല. മുഖ്യമന്ത്രി ഉള്‍പ്പെടേയുള്ളവരാണ് വിളിച്ചിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടേയും ഇടപെടലും ഉണ്ടാകുന്നു. ദ്വയാർത്ഥ പ്രയോഗത്തിന് കേസ് എടുത്താല്‍ തന്നെ സ്റ്റേഷന് ജാമ്യം കിട്ടേണ്ടതാണ്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയുണ്ടായ പരാതികളില്‍ കുറ്റം ആരോപിക്കപ്പെട്ടവർക്ക് ജാമ്യം എടുക്കുന്നതിനായി ഒരു മാസത്തോളം ജാമ്യം കൊടുത്തു. എന്തുകൊണ്ട് അത്തരമൊരു സമയപരിധി ബോബി ചെമ്മണ്ണൂരിന് നല്‍കിയില്ല. ഈ പറയുന്നതെല്ലാം മോശം വാക്കാണെന്ന് കണ്ടെത്തുന്ന നമ്മളാണ്. പറയുന്ന ഒരു വാക്കിന് വേറെ ഒരു അർത്ഥം കണ്ടെത്തുന്നവരുടെ ഭാഗത്താണ് തെറ്റെന്നും വട്ടിയൂർക്കാവ് അജിത് കുമാർ പറയുന്നു.
ജാമ്യം എടുക്കാനായി പുറത്തേക്ക് വരുമ്പോഴാണ് വയനാട്ടിലേക്ക് പോയി അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൊച്ചിയിലേക്ക് കൊണ്ടുവരുന്നതും ജയിലില്‍ ഇടുന്നതും. ബോച്ചെയെ കുടുക്കിയതാണ്. ഇതിന് അകത്ത് വലിയൊരു ടീം വർക്ക് നടന്നിട്ടുണ്ട്. മുഖ്യമന്ത്രി എന്തിനാണ് ഈ നിസാര കാര്യത്തില്‍ ഇടപെട്ടത് അദ്ദേഹത്തിന് ഇടപെടാന്‍ വേറെ എന്തെല്ലാം കാര്യമുണ്ട്. അടുത്ത കാലത്ത് ഇരയാക്കപ്പെട്ട എത്ര സ്ത്രീകളുണ്ട്, അവർക്കെല്ലാം നീതി കിട്ടിയിട്ടുണ്ടോ.
ബോബി ചെമ്മണ്ണൂർ ഒരിക്കലും ഹണി റോസിനെ നേരിട്ട് വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്തിട്ടില്ല. ബോച്ചെയോട് ഡബിള്‍ മീനിങ്ങുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്. അദ്ദേഹത്തിന്റെ സ്വഭാവം അങ്ങനെയാണ് . അത് അറിഞ്ഞുകൊണ്ടല്ലേ അങ്ങോട്ട് പോയത്. ദ്വയാർത്ഥ പ്രയോഗത്തിന്റെ പേരില്‍ അല്ല റിമാന്‍ഡ്. കൈപിടിച്ച് കറക്കിയതുമായി ബന്ധപ്പെട്ട എന്തോ കാര്യമാണ് പുള്ളിക്കാരി പറഞ്ഞിരിക്കുന്നത്. അതൊക്കെ അവിടെ വെച്ച് തീർത്ത കാര്യമായിരുന്നു. വീണ്ടും അവർ ഒരുപരിപാടിക്കിടെ കണ്ട് പിരിഞ്ഞു. അതിന് ശേഷം നാല് മാസം കഴിഞ്ഞാണ് ഈ പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ഒരു വ്യാജ പരാതിയിലൂടെ ഏതൊരു പെണ്ണിനും ജയിലില്‍ ആക്കാന്‍ കഴിയുമെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ഇവരുടെ ഒരു പടം ഫിലിം റിലീസ് ആകുന്നതിനോട് അനുബന്ധിച്ചാണ് ഇത്തരം പരാതി വരുന്നത്. ഹണി റോസ് പറഞ്ഞത് ഞാന്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ്. പക്ഷെ അത് പൊട്ടിചീഞ്ഞുപോയി. പിന്നെ ഇവർക്ക് ഈ വിഷയത്തില്‍ എന്ത് ജനപിന്തുണയാണ് ഉള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications