സ്കൂട്ടർ മോഷണം അന്വേഷിച്ചപ്പോൾ ചുരുളഴിഞ്ഞത് വൻ ഹണിട്രാപ്പ് തട്ടിപ്പ്; രഹസ്യകോഡുകൾ, പ്രമുഖരടക്കം ഇരകൾ
കണ്ണൂർ: തുടക്കം ഒരു സ്കൂട്ടർ മോഷണമായിരുന്നു. പക്ഷെ അന്വേഷിച്ച് ചെന്നപ്പോൾ പോലീസ് എത്തിയത് ഹണിട്രാപ്പ് മാഫിയയുടെ തട്ടിപ്പുകളിലേക്കായിരുന്നു. മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങി നടന്ന കണ്ണൂർ സ്വദേശികളെക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട് വമ്പൻ സംഘം വലയിലാകുന്നത്.
പിടിയിലായ പ്രതിയുടെ ഫോണിലേക്ക് വന്ന ഒരു സന്ദേശത്തിൽ സംശയം തോന്നിയ അന്വേഷണ ഉദ്യോഗസ്ഥർ കൂടുതൽ അന്വേഷണങ്ങളിലേക്ക് കടക്കുകയായിരുന്നു വിശദാശങ്ങൾ ഇങ്ങനെ.

മോഷണം
ഏപ്രിൽ നാലിനാണ് തളിപ്പറമ്പ് ഏഴാം മൈലിലെ ഒരു പള്ളിയിൽ നിസ്കാരത്തിന് എത്തിയ വിശ്വാസിയുടെ സ്കൂട്ടർ മോഷണം പോകുന്നത്. ഇയാളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുപത്തിരണ്ടുകാരനായ കൊടിയിൽ റുബൈസിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

സുഹൃത്തും
മോഷണക്കേസിൽ റുബൈസിന്റെ സുഹൃത്തായ ഇർഷാദിനെയും പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേരും മാറിമാറിയാണ് സ്കൂട്ടർ ഉപയോഗിച്ചിരുന്നത്. ബന്ധുവിന്റെ സ്കൂട്ടറിന്റെ നമ്പർ മോഷ്ടിച്ച സ്കൂട്ടറിലും പതിപ്പിച്ചായിരുന്നു ഇരുവരുടെയും കറക്കം.

മെസ്സേജ്
റുബൈസിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് ദുരൂഹമായൊരു സന്ദശം പോലീസിന്റെ ശ്രദ്ധയിൽപെട്ടത്. സിദ്ധാർത്ഥ് അഭിമന്യുവിന്റെ ടൂൾ സേഫാക്കണം എന്നായിരുന്നു സന്ദേശം. മെസേജുകളിൽ പ്രൊജക്ടർ, ടെലികോം എന്നി വാക്കുകൾ ഉപയോഗിച്ചിരിക്കുന്നതായി കണ്ടു. ഇത് ചില കോഡുഭാഷകളാണെന്ന് പോലീസിന് മനസിലായി.

വീണ്ടും ചോദ്യം ചെയ്യൽ
മെസ്സേജിന്റെ അർത്ഥമെന്നാണെന്ന് ചോദിച്ചപ്പോൾ റുബീസ് ഉരുണ്ട് കളിക്കുന്നതായി പോലീസിന് വ്യക്തമായി. കൂടുതൽ ചോദ്യം ചെയ്യലിലാണ് വൻ പെൺകെണി തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.

ഹണിട്രാപ്പ്
കോഴിക്കോട് കേന്ദ്രികരിച്ച് നടക്കുന്ന ഹണിട്രാപ്പ് തട്ടിപ്പിന്റെ കണ്ണികളാണിവർ എന്ന് വ്യക്തമായി. പയ്യന്നൂർ കാങ്കോൽ സ്വദേശിയായ ടി മുസ്തഫയാണ് തട്ടിപ്പിന്റെ പ്രധാന കണ്ണിയെന്നും വ്യക്തമാവുകയായിരുന്നു.

12 വിവാഹം
മുസ്തഫ 12 വിവാഹം കഴിച്ചതായി പോലീസ് കണ്ടെത്തി. ഹണിട്രാപ്പ് തട്ടിപ്പിനായി തന്റെ ഭാര്യമാരെയും മുസ്തഫ ഉപയോഗിച്ചിരുന്നതായാണ് സൂചന. റുബൈസും നിരവധി തട്ടിപ്പ് കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.

ടൂൾസ്
ഹണിട്രാപ്പ് ദൃശൃങ്ങൾ പകർത്താൻ ഉപയോഗിച്ചിരുന്ന ക്യാമറയേയാണ് ടൂൾസ് എന്ന് പരാമർശിച്ചത്. പ്രൊജക്ടർ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പും, ഇരകളെ ഭീഷണിപ്പെടുത്താൻ വിളിക്കാനായി ഉപയോഗിക്കുന്ന മൊബൈൽ ഫോണാണ് ടെലികോമെന്നും പോലീസിന് വ്യക്തമായി.

കൂടുതൽ പേർ
തലശ്ശേരിയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ അമൽദേവിനെ ഏൽപ്പിക്കണമെന്ന് സന്ദേശങ്ങളിൽ ഉണ്ടായിരുന്നു. അമൽ ദേവ് പിടിയിലായതോടെ തട്ടിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്താവുകയായിരുന്നു. കാസർഗോഡ് സ്വദേശിനിയായ യുവതിയെ ഉപയോഗിച്ച് ചപ്പാരപ്പടവ് സ്വദേശിയേയും ഒരു വ്യാപാരിയേയും ഇവർ കുടുക്കിയിരുന്നു.

കൂടുതൽ പരാതികൾ
പെൺകെണി സംഘം പിടിയിലായതോടെ കൂടുതൽ പേർ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. മാതമംഗലം സ്വദേശിയായ 62കാരനും മുസ്തഫയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications