സർക്കാർ ഇത് എന്ത് ഭാവിച്ചാണ്; ഷാപ്പുകളിൽ പോലും കുടിക്കാനില്ല, പിന്നെങ്ങനെ ബാറുകളിൽ, വ്യാജനൊഴുകും!!
3000 കള്ള് ഷാപ്പുകളിൽ വിൽക്കുന്നതിന്റെ പകുതി മാത്രമേ ഇപ്പോൾ തന്നെ കള്ള് ഉൽപ്പാദിപ്പിക്കുന്നുള്ളൂ എന്ന് വിസ്മരിച്ചുകൊണ്ടാണ് കേരളത്തിൽ ഇങ്ങനൊരു പദ്ധതിക്ക് സർക്കാർ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
തിരുവനന്തപുരം: കേരളീയർ സാധാരണയായി ഉപയോഗിക്കുന്ന പേരുകളാണ് ആനമയക്കി, യേശു, മണവാട്ടി തുടങ്ങിയവ. ആനമയക്കി ഒരിക്കലും ആനയെ മയക്കാനുള്ള മരുന്നല്ല, മണവാട്ടി വധുവുമല്ല എല്ലാം നല്ല ഒന്നാന്തരം വ്യാജ കള്ളിന്റെ പേരുകളാണ്. ഇത് ഇപയോഗിക്കുന്നതെല്ലാം സാധാരണക്കാരായ മദ്യപാനികളാണ്.ശുദ്ധ കള്ളിന്റെ ലഭ്യത കുറവ് കാരണമാണ് സാധാരണക്കാർക്ക് ഇത് ഉപയോഗിക്കേണ്ടി വരുന്നത്. കുടിച്ചാലാണെങ്കിലോ... പിന്നെ ഒന്നും പറയുകയും വേണ്ട.
എന്നാൽ കേരളത്തിൽ മുഴുവൻ ഇത്തരം കള്ളുകൾ ഒഴുകാൻ പോകുകയാണ്. ജുലൈ ഒന്ന് മുതൽ എല്ലാ ത്രീ സ്റ്റാർ പദവിക്ക് മുകളിലുള്ള ബാറുകളിൽ കള്ള് കൂടി ലഭ്യമാക്കാനാണ് സർക്കാർ തീരുമാനിച്ചരിക്കുന്നത്. കേരളത്തിലെ 3000 കള്ള് ഷാപ്പുകളിൽ വിൽക്കുന്നതിന്റെ പകുതി മാത്രമേ ഇപ്പോൾ തന്നെ കള്ള് ഉൽപ്പാദിപ്പിക്കുന്നുള്ളൂ എന്ന് വിസ്മരിച്ചുകൊണ്ടാണ് കേരളത്തിൽ ഇങ്ങനൊരു പദ്ധതിക്ക് സർക്കാർ മുന്നിട്ടിറങ്ങിയിരിക്കുന്നത്. പുതിയ മദ്യനയം തുടരുന്നതോടെ സാധാരണക്കാർ കൂടുതലും ആശ്രയിക്കുക വ്യാജ കള്ളുകളെയായിരിക്കും.

കള്ളിന്റെ ഹൃദയനാടിലും ലഭ്യത കുറവ്
കള്ളിന്റെ ഹൃദയനാട് എന്നറിയപ്പെടുന്ന പാലക്കാട് ചീറ്റൂർ താലൂക്കിലും കള്ളിന്റെ ലഭ്യതയിൽ വൻ കുറവാണ് അനുഭവപ്പെടുന്നത്.

വ്യാജ കള്ള്
100 ലിറ്റർ ശുദ്ധമായ കള്ളിൽ 70 ലിറ്റർ സ്പിരിറ്റും 100 ഗ്രാം വ്യത്യസ്ത രാസവസ്തുക്കളും കലക്കി 1000 ലിറ്റർ വ്യാജ കള്ള് ഉണ്ടാക്കുകയാണ് ചെയ്യുന്നത്.

ഉത്പ്പാദന ചിലവ് കുറവ്
ശുദ്ധ കള്ള് ഉത്പ്പാദിപ്പിക്കുന്നതിന് 50 മുതൽ 60 രൂപ വരെ ഉത്പ്പാദന ചെലവുണ്ട്. എന്നാൽ ഇതേ അളവിൽ വ്യാജ കള്ള് ഉത്പ്പാദിപ്പിക്കാൻ അഞ്ച് രൂപ മതിയാകും എന്നാൽ വിൽക്കുന്നത് 80 രൂപയ്ക്കും.

കള്ളിൽ ചേർക്കുന്നത്...
ചീറ്റൂരിൽ ഫോറൻസിക് വിദഗ്ധർ നട
ത്തിയ പരിശോധനയിൽ ക്ലോറൽ ഹൈഡ്രേറ്റ്, വേദന സംഹാരി തുടങ്ങിയവ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.

ആവശ്യസമയത്ത് ഉത്പ്പാദനക്കുറവ്
വേനൽ കാലങ്ങളിലാണ് കള്ളിന് കൂടുതൽ ആവശ്യക്കരുണ്ടാകുന്നത്. എന്നാൽ ആ സമയത്ത് കള്ളിന്റെ ഉൽപ്പാദനം വളരെ കുറവാണ്.

വേനൽക്കാലത്ത് വ്യാജ കള്ള് ലോബികൾ സജീവമാകും
ചിറ്റൂരിൽ കള്ള് ഉൽപാദിപ്പിക്കുന്നത് വളരെ കുറവാണ്. അതുകൊണ്ട് തന്നെ സീസൺ സമയമായ വേനൽക്കാലത്ത് വിൽപ്പന നടക്കുന്നില്ല, ഈ സമയങ്ങളിൽ വ്യാജ കള്ള് ലോബികൾ സജീവമാകുമെന്ന് ചിറ്റൂരിലെ എൽഡിഎഫ് എംഎൽഎ കെ കൃഷ്ണൻകുട്ടി പറയുന്നു.

ചെറുകിട കള്ള്ഷാപ്പുകൾ അടച്ചിടേണ്ടി വരും
കഴിഞ്ഞ വേനൽക്കാലത്ത് കള്ളിന്റെ ലഭ്യത വളരെ കുറവായിരുന്നു. സ്റ്റാർ ഹോട്ടലുകളിൽ കൂടി കള്ള് ലഭ്യമാക്കി തുടങ്ങിയാൽ കള്ള് ഷാപ്പുകൾ അടച്ചിടേണ്ടി വരുമെന്ന് ഗോവിന്ദപുരത്ത് കള്ള് ഷാപ്പ് നടത്തുന്ന കെജി കണ്ണദാസ് പറയുന്നു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications