കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയുടെ വീടിന് മുന്നില്‍ വാറണ്ട് പതിപ്പിച്ചു

  • By Aswathi
Google Oneindia Malayalam News

ചെങ്ങന്നൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ പിടിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ പ്രതി സരിത എസ് നായര്‍ അജ്ഞാത വാസത്തിലാണെന്ന ആരോപണത്തിനിടെ സരിതയുടെ അമ്മയ്ക്ക് ഹൊസ് ദുര്‍ഗ് കോടതിയുടെ സമന്‍സ്. പൊലീസ് സമന്‍സ് സരിതയുടെ ചെങ്ങന്നൂരിലെ വീട്ടില്‍ പതിപ്പിച്ചു. കാഞ്ഞങ്ങാട് സ്വദേശികളായ മൂന്ന് പേരില്‍ നിന്ന് 1,75,000 രൂപ തട്ടിച്ച കേസുമായി ബന്ധപ്പെട്ടാണ് സമന്‍സ്. മാര്‍ച്ചില്‍ കോടതിയില്‍ ഹാജരാകണം.

ഹോസ്ദുര്‍ഗ് കോടതിയുടെ സമന്‍സ് വന്ന പശ്ചാതലത്തില്‍ സരിതയ്ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. വാറണ്ട് നിലനില്‍ക്കെ സരിതയെ പുറത്തിറക്കിയത് വലിയ വിവാദമായതിനെതുടര്‍ന്നാണിത്. പോലീസിന്റെ അറസ്റ്റ് ഭയന്നാണ് ഞായറാഴ്ച നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന പത്രസമ്മേളനത്തില്‍നിന്നു സരിത പിന്മാറിയതെന്നു കരുതുന്നു. സരിത ഇപ്പോഴും അജ്ഞാത കേന്ദ്രത്തില്‍ തന്നെയാണ്.

Saritha S Nair

അതേ സമയം, ഹോസ്ദുര്‍ഗ് കോടതിയില്‍ നിന്ന് സരിത ജാമ്യം നേടിയതെന്നാണ് ഫെനി പറയുന്നത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയതിനാലാണ് വാറണ്ട് പുറപ്പെടുവിച്ചതെന്നും സരിത ജയിലായതുകൊണ്ടാണ് കോടതിയില്‍ ഹാജരാകാതിരുന്നതെന്ന് ഫെനി പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി ഹോസ്ദുര്‍ഗ് കോടതിയില്‍ മാപ്പപേക്ഷ സമര്‍പ്പിക്കുമെന്നും അഡ്വ. ഫെനി ബാലകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ കാണാം എന്ന് പറഞ്ഞ് പിന്നീട് വാക്കുമാറ്റിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മുതിര്‍ന്ന അഭിഭാഷകന്റെ നിയമോപദേശം തേടാന്‍ പോയതിനാലാണ് മാധ്യമപ്രവര്‍ത്തകരെ കാണാതിരുന്നതെന്നാണ് ഫനി ബാലകൃഷ്ണന്‍ അറിയിച്ചത്. ജയില്‍ മോചിതയായശേഷം ഫെനി ബാലകൃഷ്ണന്റെ മാന്നാറിലുള്ള ഭാര്യവീട്ടില്‍ എത്തിയ സരിത അര്‍ധരാത്രിയോടെ അവിടെനിന്ന് അജ്ഞാത കേന്ദ്രത്തിലേക്കു മാറുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Hosadurga court issued summons to solar scam accused Saritha S Nair's mother.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X