എറണാകുളത്ത് വീട്ടമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തി! അസം സ്വദേശി കസ്റ്റഡിയിൽ...
പുത്തൻവേലിക്കരയിലെ വീട്ടിൽ മാനസിക വൈകല്യമുള്ള മകനോടൊപ്പമാണ് മോളി താമസിച്ചിരുന്നത്.
കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ വീട്ടമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പുത്തൻവേലിക്കര സ്വദേശി പാലാട് ഡേവിസിന്റെ ഭാര്യ മോളിയെ(60)യാണ് തിങ്കളാഴ്ച രാവിലെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മാനസിക വൈകല്യമുള്ള മകനോടൊപ്പമാണ് മോളി പുത്തൻവേലിക്കരയിലെ വീട്ടിൽ താമസിച്ചിരുന്നത്. അമ്മ മരിച്ചു കിടക്കുന്നതായി മകൻ വിവരമറിയിച്ചതോടെയാണ് സംഭവത്തെക്കുറിച്ച് അയൽവാസികൾ അറിയുന്നത്. തുടർന്ന് അയൽവാസികൾ എത്തി പരിശോധിച്ചപ്പോഴാണ് മോളിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മൃതദേഹം...
തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് അയൽവാസികൾ മോളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിലായിരുന്നു മോളിയുടെ മൃതദേഹം. മകൻ പറഞ്ഞതനുസരിച്ച് വീട്ടിലെത്തിയ അയൽവാസികൾ ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസെത്തി സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തുകയും ചെയ്തു. മാർച്ച് 18 ഞായറാഴ്ചയാകാം മോളിയെ കഴുത്തറത്ത് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴുത്തിന് സമീപത്തായി തലയ്ക്കേറ്റ മാരക പരിക്കാണ് മരണത്തിന് കാരണമെന്നും പോലീസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കൊലപാതകത്തിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് പോലീസിന് വ്യക്തത ലഭിച്ചിട്ടില്ല.
അന്വേഷണം...
സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും, വിരലടയാളം അടക്കമുള്ള തെളിവുകൾ ശേഖരിച്ചുവരികയാണെന്നും എറണാകുളം റൂറൽ എസ്പി എവി ജോർജ് അറിയിച്ചു. പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പിന്നീട് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മോളിയുടെ മകനെ പോലീസ് ഏറെനേരം ചോദ്യം ചെയ്തെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. മാനസിക വൈകല്യമുള്ള ഇയാൾ എല്ലാ ചോദ്യങ്ങൾക്കും പരസ്പര വിരുദ്ധമായാണ് മറുപടി നൽകുന്നത്. അതിനിടെ, വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അസം സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്.
പുത്തൻവേലിക്കരയിൽ...
പാലാട് ഡേവിസിന്റെ ഭാര്യയായ മോളി പുത്തൻവേലിക്കരയിൽ മകനോടൊപ്പമാണ് ഏറെക്കാലമായി താമസിച്ചുവരുന്നത്. മാനസിക വൈകല്യമുള്ള മകനാണോ മോളിയെ കൊലപ്പെടുത്തിയതെന്നായിരുന്നു ആദ്യം നാട്ടുകാരുടെ സംശയം. മോളി മരിച്ചതായി മാനസിക വൈകല്യമുള്ള മകൻ തന്നെയാണ് അയൽവാസികളോട് പറഞ്ഞത്. തുടർന്ന് അയൽവാസികളെത്തി പരിശോധിച്ചപ്പോഴാണ് മോളിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. എന്നാൽ മാനസിക വൈകല്യമുള്ള മകനെ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ ഇയാളല്ല അക്രമത്തിന് പിന്നിലെന്ന് പോലീസിന് വ്യക്തമായി. ഇതിനുപിന്നാലെയാണ് അസം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച രാത്രി മോഷണ ശ്രമത്തിനിടെയാകാം കൊലപാതകം നടന്നതെന്നാണ് ഇതുവരെയുള്ള സൂചന.
വീപ്പയിലെ കൊലപാതകത്തിൽ വൻ ട്വിസ്റ്റ്! പിന്നിൽ പെൺവാണിഭ സംഘത്തിലെ സ്ത്രീയെന്ന് സൂചന
വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടം; മലയാളി യുവതി ഉൾപ്പെടെ നാല് ഐടി ജീവനക്കാർ മരിച്ചു...
കേരളത്തിലെ ഒരു മുൻ മന്ത്രിയും പാകിസ്താനി യുവതിയും ദുബായിൽ ഒരു രാത്രി ചെലവഴിച്ചു! ഇന്റലിജൻസ് പിന്നാലെ