വസ്തു ഇടപാടിനിടെ വീട്ടമ്മയെ കാണാതായി; ബിന്ദു പത്മനാഭൻ കേസ് പ്രതികളുമായി ബന്ധം?
ചേർത്തല: വിവാദമായ ബിന്ദു പത്മനാഭൻ തിരോധാനത്തിന് സമാനമായ രീതിയിൽ ചേർത്തലയിൽ നിന്നും മറ്റൊരു വീട്ടമ്മയെ കൂടി കാണാതായതായി റിപ്പോർട്ട്. ചേർത്തല നഗരസഭ ഏഴാം വാർഡ് നെടുമ്പ്രക്കാട് വെളിയിൽ ഹയറുമ്മയെ ആണ് അഞ്ച് വർഷങ്ങൾക്ക് മുൻപ് കാണാതായത്.
ശ്രീദേവിക്ക് നല്‍കിയ വാക്ക് പാലിച്ച് തല അജിത്ത്! നടന്റെ അടുത്ത ചിത്രം നിര്‍മ്മിക്കുന്നത് ബോണി കപൂര്‍
ഹയറുമ്മയെ കാണാതായ ശേഷം മകൻ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും പ്രാഥമിക അന്വേഷണങ്ങൾ മാത്രമാണ് നടന്നത്. ചേർത്തലയിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായി ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ഹയറുമ്മയുടെ തിരോധാനത്തിന് ബന്ധമുണ്ടെന്ന് ആക്ഷേപമുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

5 വർഷങ്ങൾക്ക് മുൻപ്
അമ്പലപ്പുഴയിലെ പഞ്ചായത്ത് ഓഫീസ് ജീവനക്കാരിയായിരുന്നു ഹയറുമ്മ. 2012ൽ നെടുമ്പ്രക്കാട് സഹോദരന്റെ വീടിന് സമീപം ഇവർ താമസം തുടങ്ങി. സ്വന്തമായി ഭൂമി വാങ്ങാൻ കരാർ ഉറപ്പിച്ചിരുന്നതിനാൽ താൽക്കാലികമായി ഇവിടെ താമസം തുടങ്ങുകയായിരുന്നു. ഇതിനിടെ 2013 മെയ് മാസം മുതൽ ഹയറുമ്മയെ കാണാതാവുകയായിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു ഇവർ. രണ്ട് മക്കളിൽ ഒരാൾ മലപ്പുറത്തും മറ്റൊരാൾ എറണാകുളത്തുമാണ് താമസം. നെടുമ്പ്രക്കാടെ വീട്ടിൽ ഇവർ ഒറ്റയ്ക്കായിരുന്നു താമസം.

കാണാതായി
ട്രഷറിയിൽ പോകുകയാണെന്ന് അയൽക്കാരോട് പറഞ്ഞിട്ടാണ് ഹയറുമ്മ കാണാതാകുന്ന ദിവസം വീട്ടിൽ നിന്നും ഇറങ്ങിയത്. എറണാകുളത്തുള്ള മകനോടും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ രണ്ട് ദിവസമായും ഹയറുമ്മയെ കാണാതായപ്പോൾ സംശയം തോന്നിയ നാട്ടുകാർ മക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഹയറുമ്മയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.

അയൽവാസി
വസ്തുവിന്റെ ഇടപാടുമായി ബന്ധപ്പെട്ട ചില തർക്കങ്ങളാണ് ഹയറുമ്മയുടെ തിരോധാനത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. അയൽവാസിയായ വീട്ടമ്മയായിരുന്നു വസ്തു ഇടപാടിന് ഇടനിലക്കാരിയായത്. ഇവരുമായി ഹയറുമ്മയ്ക്ക് ചില സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. ഹയറുമ്മയുടെ തിരോധാനത്തിന് ശേഷം കരാറുറപ്പിച്ച വസ്തു ഉടമസ്ഥൻ മറ്റൊറാൾക്ക് വിറ്റു. ഇതിനും ഇടനിലക്കാരിയായത് അയൽവാസിയായ വീട്ടമ്മയാണ്.

ബിന്ദു പത്മനാഭൻ
അഞ്ച് വർഷങ്ങൾക്ക് മുൻപാണ് ആലപ്പുഴ കക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെയും കാണാതാകുന്നത്. ബെംഗളൂരുവിലേക്ക് പഠിക്കാനെന്ന് പറഞ്ഞുപോയ ബിന്ദുവിനെക്കുറിച്ച് പിന്നീട് ഒരു വിവരവും കിട്ടിയില്ല. കോടിക്കണക്കിന് രൂപയുടെ സ്വത്തിന് ഉടമയായിരുന്നു ബിന്ദു. വ്യജരേഖകൾ സ്വത്ത് തട്ടിയെടുത്ത ശേഷം ബിന്ദുവിനെ കൊലപ്പെടുത്തിയിരിക്കാം എന്ന് ബിന്ദുവിന്റെ സഹോദരൻ പ്രവീൺ പരാതി നൽകിയിരിക്കുന്നത്. ബിന്ദു പത്മനാഭൻ കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഇപ്പോൾ നിർണായക വഴിത്തിരിവിലാണ്. നിരവധി പേരെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കേസുമായി ബന്ധം
ബിന്ദു പത്മനാഭവൻ കേസിലെ പ്രതിയുമായി ഹയറുമ്മയുടെ അയൽവാസിയായ സ്ത്രീക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. വസ്തു ഇടപാട് നടക്കുന്നതിനിടെയാണ് ഇരുവരെയും കാണാതാകുന്നതും. ഈ പശ്ചാത്തലത്തിലാണ് ഹയറുമ്മയുടെ തിരോധാനവുമായി അയൽവാസിയായ സ്ത്രീക്ക് ബന്ധമുണ്ടെന്ന് സംശയം ഉയരുന്നത്. ബിന്ദു പത്മനാഭന്റെ തിരോധാനം അന്വേഷിക്കുന്ന സംഘം ഹയറുമ്മയുടെ തിരോധാനത്തെ പറ്റിയും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications