കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്മാനത്തിന്റെ പേരില്‍ തട്ടിപ്പ്!! വീട്ടമ്മമാരോടാണോ കളി..., കള്ളന്‍ ലോക്കപ്പില്‍

ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് സമ്മാനം അയച്ചിട്ടുണ്ടെന്ന പേരില്‍ പണം തട്ടിയെടുത്ത ആളെ വീട്ടമ്മമാര്‍ കൈകാര്യം ചെയ്തു.

  • By മരിയ
Google Oneindia Malayalam News

കോട്ടയം: ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് സമ്മാനം അയച്ചിട്ടുണ്ടെന്ന പേരില്‍ പണം തട്ടിയെടുത്ത ആളെ വീട്ടമ്മമാര്‍ കൈകാര്യം ചെയ്തു. കോട്ടയം കിടങ്ങൂരാണ് സംഭവം. തെക്കേമഠം വേണുഗോപാല്‍(43) ആണ് വീട്ടമ്മമാരായ രമ്യയുടേയും രാഖിയുടേയും കയ്യിന്റെ ചൂട് അറിഞ്ഞത്.

വേണുഗോപാലിനെ വീട്ടമ്മമാര്‍ ഗാന്ധിനഗര്‍ പോലീസില്‍ ഏല്‍പ്പിച്ചു.

വീട്ടിലെത്തി

ആകര്‍ഷകരമായി വേഷം ധരിച്ച് ഇംഗ്ലീഷ് സംസാരിച്ച കൊണ്ടാണ് വേണുഗോപാല്‍ രമ്യയുടെ വീട്ടില്‍ എത്തിയത്. രമ്യയുടെ ഭര്‍ത്താവ് സതീഷ് ഗള്‍ഫില്‍ നിന്ന് സമ്മാനം അയച്ചിട്ടുണ്ടെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.

വിശ്വസിച്ചു

മകളുടെ പിറന്നാളിന് ഭര്‍ത്താവ് സമ്മാനം അയച്ചിരിയ്ക്കാമെന്നാണ് രമ്യ വിശ്വസിച്ചത്. വേണുഗോപാലിന്റെ പെരുമാറ്റത്തില്‍ വിശ്വസിയ്ക്കുകയും ചെയ്തു.

പണം വേണം

സമ്മാനം കൊറിയറായി കോട്ടയത്ത് എത്തിയിട്ടുണ്ടെന്നും, അത് എടുക്കാന്‍ 800 രൂപ വേണമെന്നുമാണ് രമ്യയോട് വേണുഗോപാല്‍ ആവശ്യപ്പെട്ടത്. കയ്യില്‍ ഉണ്ടായിരുന്ന 300 രൂപയും അയല്‍വാസികളുടെ കയ്യില്‍ നിന്ന് വാങ്ങിയ 500 രൂപയും കൂടി ചേര്‍ത്ത് വേണുഗോപാലിന് കൊടുത്തു.

ഭര്‍ത്താവിനെ വിളിച്ചപ്പോള്‍

സമ്മാനത്തെ കുറിച്ച് അറിയാന്‍ രമ്യ ഭര്‍ത്താവ് സതീഷിനെ വിളിച്ചു. എന്നാല്‍ താന്‍ സമ്മാനം ഒന്നും അയച്ചിട്ടില്ലെന്നായിരുന്നു സതീഷിന്റെ മറുപടി. അ്‌പ്പോഴാണ് താന്‍ പറ്റിയ്ക്കപ്പെട്ടതാണെന്ന് രമ്യക്ക് വ്യക്തമായത്

പിന്തുടര്‍ന്നു

തന്നെ പറ്റിച്ച് പണവുമായി കടന്ന് കളഞ്ഞ ആളെ പിടിയ്ക്കാന്‍ രമ്യയും സഹോദരന്റെ ഭാര്യ രാഖിയും കൂടി ഇറങ്ങി. നാഗമ്പടം സ്റ്റാന്റില്‍ ചെന്നപ്പോള്‍ അവിടെ വേണുഗോപാല്‍ നില്‍പ്പുണ്ടായിരുന്നു.

രക്ഷപ്പെടാന്‍ നോക്കി

യുവതികളെ കണ്ടതും വേണുഗോപാല്‍ രക്ഷപ്പെടാന്‍ നോക്കി. സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന പോലീസിന്റെ സഹായത്തോടെ രമ്യയും രാഖിയും ഇയാളെ പിടിച്ചു. തട്ടിയെടുത്ത 800 രൂപയില്‍ നിന്ന് കുറച്ച് പണം എടുത്ത് ഇയാള്‍ മദ്യപിച്ചിരുന്നു.

പ്രതി

വേണുഗോപാലിന്റെ പേരില്‍ സമാനമായ കേസുകള്‍ കോട്ടയം ജില്ലയുടെ വിവിധ സ്‌റ്റേഷനുകളില്‍ ഉണ്ടെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

English summary
മകളുടെ പിറന്നാളിന് ഭര്‍ത്താവ് സമ്മാനം അയച്ചിരിയ്ക്കാമെന്നാണ് രമ്യ വിശ്വസിച്ചത്. വേണുഗോപാലിന്റെ പെരുമാറ്റത്തില്‍ വിശ്വസിയ്ക്കുകയും ചെയ്തു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X