Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിക്കറ്റ് നിരക്ക് കണ്ട് കണ്ണ് തള്ളി; ഗള്‍ഫിലേക്ക് പോവാന്‍ പതിവ് രീതി വിട്ട് പ്രവാസികള്‍: പണം ലാഭം

കോഴിക്കോട്: പതിവ് പോലെ അവധിക്കാലത്ത് മലയാളി പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്ക് അഞ്ചിരട്ടി വരെയാണ് വർധിച്ചിരിക്കുന്നത്. കേരളത്തിൽ അവധിക്കാലം കഴിഞ്ഞ് മടങ്ങുന്ന ഗൾഫിലേക്ക് പോകുന്ന മലയാളി പ്രവാസികളെയാണ് അമിതമായ വിമാന ടിക്കറ്റ് നിരക്ക് ആദ്യം ബാധിച്ച് തുടങ്ങിയിരിക്കുന്നത്. ഓണത്തിന് നാട്ടിലേക്ക് കൂടുതല്‍ ബുക്കിങ് ഉള്ളത് മുന്‍കൂട്ടി കണ്ട് ആ സമയത്ത് ടിക്കറ്റ് നിരക്കിലും വർധനവ് വരുത്തിയിട്ടുണ്ട്.

ഗള്‍ഫ് രാഷ്ട്രങ്ങളിലെ സ്‌കൂളുകൾ അടുത്ത മാസം തുറക്കാനിരിക്കെയാണ് വിമാനക്കമ്പനികൾ അപ്രതീക്ഷിതമായി അമിത നിരക്ക് ഈടാക്കുന്നത്. ഇതോടെ ലക്ഷക്കണക്കിന് രൂപ നൽകിയാണ് ഗള്‍ഫിലേക്ക് മടങ്ങിപ്പോകാൻ പ്രവാസി കുടുംബങ്ങളെ നിർബന്ധിതരാക്കുകയാണ്. മുംബൈ പോലുള്ള മറ്റ് നഗരങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് പറക്കാനുള്ള ചെലവ് മൂന്നിരട്ടിയിലേറെയാണ്.

flightticket

ഓണാഘോഷം കഴിഞ്ഞ് പ്രവാസികളുടെ മടങ്ങിവരവ് പ്രതീക്ഷിച്ച് ഈ മാസം അവസാനവും സെപ്തംബർ തുടക്കത്തിലും വർധിപ്പിച്ച നിരക്കാണ് ഈടാക്കുന്നത്. നിലവിൽ കേരളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് വൺവേ ടിക്കറ്റിന് 40,000 മുതൽ 75,000 വരെയാണ് നിരക്ക്. ഇതേസമയം തന്നെ ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള മടക്ക ടിക്കറ്റുകൾ ഈ ദിവസങ്ങളിൽ 10,000 രൂപയ്ക്ക് ലഭിക്കും എന്നതാണ് ശ്രദ്ധേയം.

മുംബൈയിൽ നിന്നും 19,000 രൂപയ്ക്ക് ടിക്കറ്റ് കിട്ടുമ്പോൾ കേരളത്തിൽ നിന്നുള്ള വിമാനങ്ങളിൽ 78,000 രൂപ വരെയാണ് ഈടാക്കുന്നത്. ഇതോടെ മുംബൈ, ഡല്‍ഹി വഴി ഗള്‍ഫിലേക്ക് പോകുന്നവരുടെ എണ്ണം ഏറി വരികയാണ്. കുറച്ച് സമയം നഷ്ടപ്പെടുത്തിയാലും ഈ യാത്രകളാണ് സാമ്പത്തിക ലാഭം. മുംബൈയിൽ നിന്നും റിയാദിലേക്ക് 13466 രൂപയ്ക്ക് ഒമാൻ എയറിന്റെ ടിക്കറ്റുണ്ട്. അതേസമയം തിരുവനന്തപുരത്ത് നിന്നും റിയാദിലേക്ക് എയർ അറേബ്യ ടിക്കറ്റിന് നല്‍കേണ്ടത് 78972 രൂപയാണ്.

അതേസമയം, പ്രവാസികളെ പിഴിയുന്ന വിമാനക്കമ്പനികളെ കേന്ദ്ര സർക്കാർ നിയന്ത്രിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ഒരു മാസം മുമ്പ് തന്നെ കേന്ദ്ര വ്യോമയാന കമ്പനിക്ക് കത്ത് അയച്ചിരുന്നു. പാർലമെന്റില്‍ എംപിമാരും നിരന്തരും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ കോവിഡ് കാലത്ത് വിമാനകമ്പനികളെല്ലാം വലിയ നഷ്ടത്തിലായിരുന്നു. ഈ സാഹചര്യത്തില്‍ ആ നഷ്ടം നികത്തുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്ന വാദമാണ് കേന്ദ്രം ഉയർത്തിയതെന്നും വിഡി സതീശന്‍ വ്യക്തമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+