'തിരഞ്ഞെടുപ്പിന് മുന്നേ വേണമെങ്കിൽ എനിക്കിത് പറയാമായിരുന്നു';തുറന്നടിച്ച് പിവി ശ്രീനിജിൻ
വോട്ടെടുപ്പിന് പിന്നാലെ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ തുറന്നടിച്ച് കുന്നത്തുനാട് എൽഡിഎഫ് സ്ഥാനാർത്ഥി പിവി ശ്രീനിജിൻ. തൻ്റെ സ്ഥാനമാനങ്ങൾക്കുവേണ്ടി എന്തു നെറികേടും നടത്തുന്ന ഒരാളാണ് യുഡിഎഫ് സ്ഥാനാർത്ഥിയെന്നും വായ് തുറന്നാൽ അശ്ലീല ലൈംഗിക ചുവയോടെ സംസാരിക്കുന്ന ഒരാൾ എങ്ങനെയാണ് കെപിസിസി വൈസ് പ്രസിഡൻ്റായി തുടരുന്നത് എന്ന് കോൺഗ്രസ്സ് പാർട്ടി തീരുമാനിക്കണമെന്നും ശ്രനിജിൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. വായിക്കാം
'രാഷ്ട്രീയത്തിൽ ചില നേരുകൾ ആവശ്യമാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സമയം മുതൽ ശ്രീ സാബു ജേക്കബ്ബിനെ ഞാൻ എതിർക്കുന്നത് നേർക്കുനേർ നിന്ന് രാഷ്‌ട്രീയം പറഞ്ഞു തന്നെയാണ്. എന്നാൽ ഒരിക്കൽ പോലും അവരുടെ പാർട്ടിയിൽ നിന്ന് ഒരാളേയും രാഷ്ട്രീയ കുതിരക്കച്ചവടം നടത്തി LDFലേക്ക് കൊണ്ടുവാരാൻ ഞാൻ ശ്രമിച്ചിട്ടില്ല. ഒരു തെറ്റായ മാർഗ്ഗത്തിലൂടെയും അവരുടെ പാർട്ടി പിളർത്തുവാനും ഞാൻ ശ്രമിച്ചിട്ടില്ല. പക്ഷെ ഇനിയും ശ്രീ സാബു ജേക്കബ്ബിൻ്റെ തെറ്റായ നയങ്ങൾക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യും.

20-20യുടെ പൂതൃക്ക പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ രാജിയും അതിൻ്റെ പുറകിലുള്ള UDF സ്ഥാനാർത്ഥിയുടെ ഇടപെടലും രാഷ്ട്രീയ കേരളം ചർച്ച ചെയ്യേണ്ട ഒന്നുതന്നെയാണ്.തൻ്റെ സ്ഥാനമാനങ്ങൾക്കുവേണ്ടി എന്തു നെറികേടും നടത്തുന്ന ഒരാളാണ് UDF സ്ഥാനാർത്ഥിയെന്ന് വ്യക്തിപരമായി എനിക്ക് തന്നെ അനുഭവമുള്ളതാണ്. കുന്നത്തുനാട്ടിലെ ജനങ്ങൾളുടെ മനസ്സിൽ സ്ഥിരപ്രതിഷ്o നേടിയ ശ്രീ TH മുസ്തഫയെ കുറിച്ചും അദ്ദേഹത്തിൻ്റെ മക്കളെകുറിച്ചും UDF സ്ഥാനാർത്ഥിയുടെ ഭാര്യ പറഞ്ഞ കാര്യങ്ങൾ ഇന്നും കുന്നത്തുനാട്ടിലെ ജനങ്ങളുടെ .., പ്രത്യേകിച്ച് കോൺഗ്രസ്സ് പ്രവർത്തകരുടെ മനസ്സിൽ നിന്നും പോകുമെന്ന് ഞാൻ കരുതുന്നില്ല.
വായ് തുറന്നാൽ അശ്ലീല ലൈംഗിക ചുവയോടെ സംസാരിക്കുന്ന ഒരാൾ എങ്ങനെയാണ് KPCC വൈസ് പ്രസിഡൻ്റായി തുടരുന്നത് എന്ന് കോൺഗ്രസ്സ് പാർട്ടി തീരുമാനിക്കണം. ഇതെല്ലാം തിരഞ്ഞെടുപ്പിന് മുൻപ് എനിക്ക് പറയാമായിരുന്നു...പക്ഷെ എൻ്റെ മര്യാദ അതിനനുവദിച്ചില്ല ... അതുകൊണ്ടാണ് ഇന്ന് പറയാമെന്ന് വെച്ചത്. കുന്നത്തുനാട്ടിലെ കോൺഗ്രസ്സുകാർ എല്ലാം മറന്ന് അയാളെ ജയിപ്പിക്കാൻ പെടാപാട് പെടുമ്പോൾ പോലും ആരേയും വിശ്വാസത്തിലെടുക്കാൻ UDF സ്ഥാനാർത്ഥി തയ്യാറായിരുന്നില്ല. അതുകൊണ്ടാണല്ലോ കിഴക്കമ്പലത്തെ കോൺഗ്രസ്സ് നേതാവ് ബാബു സെയ്താലിക്ക് തിരഞ്ഞെടുപ്പിന് തലേദിവസം "താൻ UDF സ്ഥാനാർത്ഥിക്കൊപ്പം തന്നെയാണ്" എന്ന് പറഞ്ഞ് വീഡിയൊ ഇടേണ്ടി വന്നത്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശ്രീ ബാബു സെയ്താലി എന്നെ ഒരു ജനപ്രതിനിധി എന്നനിലയിൽ വാനോളം പുകഴ്ത്തുന്ന ഒരു വീഡിയൊ ഉണ്ടായിട്ടുപോലും ഞാൻ ഈ തിരഞ്ഞെടുപ്പിൽ അത് ഉപയോഗിക്കാതിരുന്നത് എൻ്റെ മര്യാദ കൊണ്ടാണ്...മാത്രവുമല്ല അതുകൊണ്ട് അയാൾക്ക് ഒരു കുഴപ്പം ഉണ്ടാകരുതെന്ന് ഞാൻ തീരുമാനിച്ചതുകൊണ്ടാണ്. ഏതായാലും തിരഞ്ഞെടുപ്പ് കഴിഞ്ഞു
ജനം വിധിയെഴുതി അതു കൊണ്ടാണ് ചില കാര്യങ്ങൾ ഇങ്ങനെ തുറന്നെഴുതിയത്🙏❤️
-
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
'എനിക്കൊപ്പം ശോഭേച്ചിയും സഭയിൽ ഉണ്ടാകണം';ന്യായീകരിച്ച് അഖിൽ മാരാർ...അനിയനും ചേച്ചിയും തോക്കുമെന്ന് കമൻ്റുകൾ -
'കോണ്ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
'ബൈ ബൈ പിണറായി... പിണറായി ഭരണത്തിന്റെ 'ആ 10' കാലം കഴിയുകയാണ്', പത്ത് കാരണങ്ങളുമായി കെസി -
‘കറുപ്പ് കണ്ടാൽ പലർക്കും പ്രശ്നം’; കറുപ്പണിഞ്ഞ് വോട്ട് ചെയ്യാനെത്തി ചാണ്ടി ഉമ്മൻ -
വടക്കൻ കേരളത്തിൽ നിർണായകമാവുമോ പ്രവാസി വോട്ടുകൾ? യുദ്ധം മൂലം യാത്ര മുടങ്ങി, ഉറ്റുനോക്കി മുന്നണികൾ -
സ്വ‘തന്ത്ര’ നേട്ടങ്ങളിൽ കണ്ണുംനട്ട്- ഇടത് വിമതരിൽ യുഡിഎഫിന് പ്രതീക്ഷ, 12ൽ എത്രയെന്ന് നോക്കി എൽഡിഎഫ് -
വോട്ടുറപ്പിക്കാൻ ‘കിറ്റ്, കാഷ്’- ബിജെപിയുടെ ‘ശോഭ കെടുത്തി’ വോട്ടിന് നോട്ടും വർഗീയ പരാമർശങ്ങളും -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ് -
പിന്തുടരുന്നത് ക്രിമിനലുകൾ; വീഡിയോ ചിത്രീകരിച്ചവർക്കെതിരെ ആരോപണങ്ങളുമായി ശോഭ സുരേന്ദ്രൻ! -
പല സംസ്ഥാനങ്ങളിലും എംഎൽഎ ‘ലക്ഷാധിപതി’, കേരളത്തിൽ എത്ര കിട്ടും?- മത്സരിക്കുന്നത് 221 കോടീശ്വരന്മാർ! -
വെയിലിനെ തോൽപ്പിച്ച് വോട്ട് ചെയ്യാം; വോട്ടർമാർക്കായി അടിയന്തര 'സേഫ്റ്റി ഗൈഡ്'












Click it and Unblock the Notifications