ഒരു സീറ്റ് പീതാംബരക്കുറുപ്പും പ്രതീക്ഷിച്ചിരുന്നു
കൊല്ലം: നടി ശ്വേത മേനോനെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പേരിലാണ് അടുത്ത കാലത്ത് എന്‍ പീതാംബര കുറുപ്പ് എം പി വാര്‍ത്തകളില്‍ ഇടം നേടിയത്. കൊല്ലത്ത് വള്ളം കളികാണാനെത്തിയ നടിയെ പീതാബംരകുറിപ്പ് തട്ടിയെന്നും മുട്ടിയെന്നുമുള്ള വാര്‍ത്തകള്‍ ഏറെ വിവാദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പടുക്കുമ്പോള്‍ ഇതൊന്നുമല്ല വിഷയം, കൊല്ലത്ത് ഒരു സീറ്റ് പീതാംബരകുറുപ്പും പ്രതീക്ഷിച്ചിരുന്നത്രെ.
കൊല്ലത്ത് സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്നതായി പീതാംബര കുറുപ്പുതന്നെയാണ് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്. സീറ്റ് പ്രതീക്ഷിച്ചിരുന്നു എന്നത് സത്യമാണ്. പക്ഷെ, എന്‍ കെ പ്രേമ ചന്ദ്രനെ പിന്തുണയ്ക്കാനുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാനൊന്നും പീതാംബര കുറുപ്പില്ല. വേലിയില്‍ കിടക്കുന്ന വിപത്തിനെ തോളിലെടുത്ത് അണിയണോ എന്നാരെങ്കിലും ചോദിച്ചാല്‍ മറുപടിയില്ലെന്നാണ് ഇതിനോട് കുറുപ്പ് പ്രതികരിച്ചത്.

അതേ സമയം, കൊല്ലം സീറ്റ് വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ പി സി സി നേതൃത്വം പീതാംബര കുറുപ്പിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. കെ പി സി സി യുടെ തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു മുന്നോടിയായി കൂടിക്കാഴ്ചയ്ക്ക് എത്തണമെന്നാണ് കുറുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ പി രാജേന്ദ്രനെതിരെ 47.3 ശതമാനം വോട്ടിനാണ് പീതാംബര കുറുപ്പ് കൊല്ലം സീറ്റ് നേടിയത്. കന്നിയങ്കത്തില്‍ തന്നെയുള്ള പീതാബംര കുറുപ്പിന്റെ നേട്ടം ശ്രദ്ധേയമായിരുന്നു. നടിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കുറുപ്പിന് ജനം വോട്ട് നല്‍കില്ലെന്ന തോന്നലാവാം ഒരു പക്ഷെ കോണ്‍ഗ്രസ് അദ്ദേഹത്തെ കൈവിടാന്‍ കാരണം. ഇത്തവണ സി പി എം സ്ഥാനാര്‍ത്ഥിയായി കൊല്ലത്തു ജനവിധി തേടുന്നത് എം എല്‍ എ എം എ ബേബിയാണ്.
-
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
മമ്മൂട്ടിക്കൊപ്പം അടിയുറച്ച കോൺഗ്രസുകാർ, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ -
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
ജി സുധാകരനുമായി സഹകരിക്കുന്നതിൽ ആശയക്കുഴപ്പം, മുകുന്ദനിൽ താൽപര്യമില്ല; കോൺഗ്രസിന് തലവേദന












Click it and Unblock the Notifications