'എന്നെ വെട്ടിനുറുക്കി, ഇപ്പോഴും അസഹ്യമായ വേദന, ജീവിതം തകർത്തു', സി സദാനന്ദനെതിരെ ജനാർദ്ദനൻ
കണ്ണൂര്‍: ആര്‍എസ്എസ് നേതാവും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ സി സദാനന്ദനെ രാജ്യസഭയിലേക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തത് രാഷ്ട്രീയ കേന്ദ്രങ്ങളിലും സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ച ആയിരിക്കുകയാണ്. സദാനന്ദന് അര്‍ഹിക്കുന്ന അംഗീകാരമെന്ന് ബിജെപി അണികള്‍ ആഹ്ളാദിക്കുമ്പോള്‍ മറുവശത്ത് കണ്ണൂരിലെ ആര്‍എസ്എസിന്റെ അക്രമരാഷ്ട്രീയത്തിന്റെ സൂത്രധാരനെയാണ് രാജ്യസഭയിലേക്ക് അയക്കുന്നതെന്ന് ഇടതുപക്ഷം കുറ്റപ്പെടുത്തുന്നു.
സിപിഎമ്മിന്റെ പെരിഞ്ചേരി ബ്രാഞ്ച് സെക്രട്ടറിയായ പിഎം ജനാര്‍ദ്ദനനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു ബന്ധു കൂടിയായ സദാനന്ദന്. ദേശാഭിമാനിക്ക് നല്കിയ അഭിമുഖത്തില്‍ പിഎം ജനാര്ദനന് തന്നെ അന്ന് നടന്ന ക്രൂരത ഓര്‍ത്തെടുക്കുന്നു. തന്റെ ജീവിതം തകര്‍ത്തത് സദാനന്ദന് ആണെന്ന് ജനാര്ദ്ദനന് പറയുന്നു.

Image Credit: Facebook
1993 സെപ്റ്റംബര്‍ 21ന് ആണ് ജനാര്ദ്ദനന് ആക്രമിക്കപ്പെട്ടത്. ജോലി ചെയ്ത് കുടുംബം നോക്കാന്‍ സാധിക്കാത്ത വിധത്തിലാണ് തന്നെ വെട്ടി നുറുക്കിയതെന്ന് ജനാര്ദ്ദനന് പറയുന്നു. ഊന്നുവടിയുടെ സഹായത്തോടെ ആയിരുന്നു മാസങ്ങളോളം തന്റെ ജീവിതം. ഇപ്പോഴും ദേഹം മുഴുവന്‍ അസഹ്യമായ വേദന അനുഭവിച്ചാണ് താന്‍ ജീവിക്കുന്നതെന്നും ജനാര്ദ്ദനന് പറയുന്നു.
കല്ലുകൊത്ത് തൊഴിലാളി കൂടിയാണ് ജനാര്ദ്ദനന്. അദ്ദേഹത്തിന്റെ വല്യമ്മാവന്റെ മകന്റെ മകനാണ് ആര്‍എസ്എസുകാരനായ സദാനന്ദന്. ആക്രമണത്തിന് പ്രകോപനമായത് എന്താണെന്നും ജനാര്ദ്ദനന് വെളിപ്പെടുത്തുന്നു. അന്ന് ബാലഗോകുലത്തിന്റെ ഘോഷയാത്രയ്ക്ക് തന്റെ മക്കളെ അവര്‍ അനുവാദം ഇല്ലാതെ പങ്കെടുപ്പിച്ചിരുന്നു. മാത്രമല്ല പരിപാടിക്ക് ശേഷം കുട്ടികളെ വീട്ടില്‍ എത്തിക്കാതെ സ്കൂളില്‍ ഇറക്കി വിട്ടു. ഇത് ചോദ്യം ചെയ്തതാണ് തന്നോടുളള വൈരാഗ്യത്തിന് കാരണമായതെന്ന് ജനാര്ദ്ദനന് പറയുന്നു.
മാഷായ സദാനന്ദന് ചെയ്യേണ്ട പണിയാണോ ഇതെന്ന് പരസ്യമായി താന്‍ ചോദിച്ചത് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്നാണ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. സംഭവദിവസം ജനാര്ദ്ദനന് തന്റെ ജോലി സ്ഥലത്തേക്ക് പോകാന്‍ മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡിലേക്ക് നടക്കുകയായിരുന്നു. 7 പേര് അടങ്ങിയ ആക്രമി സംഘമാണ് ജനാര്‍ദ്ദനനെ വെട്ടിയത്. ഇരുമ്പ് വടിയും കത്തിയും ഉപയോഗിച്ചായിരുന്നു ആക്രമണം. മരിച്ചെന്ന് കരുതി ഉപേക്ഷിച്ച് പോയി. വെട്ടേറ്റ് ജനാര്‍ദ്ദനന്റെ എല്ലുകള്‍ നുറുങ്ങി. മാസങ്ങളോളം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ജനാര്ദ്ദനന് ജീവിതത്തിലേക്ക് തിരിച്ച് വന്നത്.
-
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ?












Click it and Unblock the Notifications