ഇടുക്കി അണക്കെട്ട് ശനിയാഴ്ച തുറക്കും; പുറത്തേക്ക് ഒഴുകുക സെക്കന്‍ഡില്‍ 50 ക്യുമെക്സ് വെള്ളം
ഇടുക്കി: വെള്ളിയാഴ്ച വൈകിട്ട് തുറക്കാനിരുന്ന ഇടുക്കി അണക്കെട്ട് ശനിയാഴ്ച വൈകുന്നേരം ആറഅ മണിക്ക് തുറക്കും. ഉന്നതതല യോഗത്തിനു ശേഷം അണക്കെട്ട് തുറന്നാല്‍ മതിയെന്ന തീരുമാനത്തില്‍ അധികൃതര്‍ പിന്നീട് എത്തിയതോടെയാണ് തുറക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റിവെച്ചത്. ശനിയാഴ്ച രാവിലെ ജില്ലാ കളക്ടര്‍ അവലോകന യോഗം വിളിച്ചിട്ടുണ്ട്. അതിന് ശേഷമായിരിക്കും അണക്കെട്ട് തുറന്ന് വിടുക.
ക്ഷേത്രങ്ങൾ ബിജെപിയുടെ കുത്തകയോ?മോദിയുടേത് എല്ലാ വിഷയത്തിലും ഏകാധിപത്യ നിലപാടെന്ന് രാഹുൽ ഗാന്ധി
അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ ഇപ്പോഴും കാര്യമായ വര്‍ധന ഉണ്ടായിട്ടില്ല. പക്ഷേ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭീഷണിയായി നില്ക്കുന്ന പശ്ചാത്തലത്തിലാണ് അണക്കെട്ട് തുറക്കാനുള്ള തീരുമാനമെന്നാണ് സൂചന. 50 ക്യുമെക്സ് വെള്ളം ഒരു ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തി പുറത്തേക്ക് ഒഴുക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം ബാണാസുര സാഗറിന്റെ അണക്കെട്ട് തുറന്നു. ജില്ലാ ഭരണകൂടം അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ അതിശക്തമായി മഴ പെയ്യുന്നില്ലെങ്കിലും മുന്‍ കരുതലെന്നവണ്ണം ഒരു ഷട്ടര്‍ ഉയര്‍ത്തിയിട്ടുണ്ട്. 10 സെന്റീമീറ്ററാണ് ഉയര്‍ത്തിയിട്ടുള്ളത്.
771.6 മീറ്ററാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഡാമിന്റെ റിസര്‍വ്വൊയര്‍ സംഭരണശേഷിയായ 775.6 മീറ്റര്‍ ഉയരത്തില്‍ വെള്ളമെത്തുന്നതിന് മുമ്പായി ഇതാദ്യമായിട്ടാണ് ഡാമില്‍ നിന്നും വെള്ളം തുറന്നു വിടുന്നത്. റിസര്‍വ്വൊയറില്‍ നാല് മീറ്റര്‍ വെള്ളം ഉയരണമെങ്കില്‍ കനത്ത മഴ ദിവസങ്ങളോളം പെയ്തിറങ്ങണം.അതോടൊപ്പം നിലവില്‍ വൈദ്യുതി ഉല്‍പ്പാദന ആവശ്യാര്‍ത്ഥം കക്കയത്തേക്ക് വെള്ളം