കരിപ്പൂരിൽ ഇമാസ് ഉണ്ടായിരുന്നെങ്കിൽ ! 18 ജീവൻ രക്ഷിക്കാമായിരുന്നു, ദുരന്തം ഒഴിവാക്കാം;എന്താണ് ഇമാസ്?
കോഴിക്കോട്: രാജ്യത്തെ തന്നെ ഞെട്ടിച്ച വിമാനാപകടങ്ങളിലൊന്നായിരുന്നു രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്നത്. പൈലറ്റും സഹപൈലറ്റും അടക്കം 18ഓളം പേര്‍ക്കാണ് അപകടത്തില്‍ ജീവന് നഷ്ടമായത്. മരിച്ചവരില്‍ നാല് കുട്ടികളും ഉണ്ടായിരുന്നു. സംഭവത്തില്‍ വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഡിജിസിഎയിലെ വിദഗ്ദര്‍ വിമാനാപകടം നടന്ന സ്ഥലം സന്ദര്‍ശനം നടത്തി പരിശോധന നടത്തിയിരുന്നു.
Recommended Video
വിമാനത്തിന്റെ ബ്ലാക്ക് ബോക്സും ഫ്ളൈറ്റ് റെക്കോര്‍ഡറും പരിശോധനയ്ക്കയച്ചിരുന്നു. അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇമാസ് സാങ്കേതിക വിദ്യ ഉണ്ടായിരുന്നെങ്കില്‍ ഈ അപകടം ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. കരിപ്പൂരും മംഗലാപുരം വിമാനത്താവളത്തിലും ഇമാസ് സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ ആലോചിച്ചിരുന്നെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും പറഞ്ഞിരുന്നു. വിശദാംശങ്ങളിലേക്ക്..

എന്താണ് ഇമാസ്?
ലോകത്തുള്ള വിവിധ എയര്‍പോര്‍ട്ടുകളില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയാണ് എഞ്ചിനിയേര്‍ഡ് മേറ്റീരിയല്‍ അറസ്റ്റിംഗ് സിസ്റ്റം ( ഇമാസ്) റണ്‍വേയിലെ സുരക്ഷ ശക്തമാക്കുന്നതിന് വേണ്ടിയാണിത്. വിമാനങ്ങള്‍ ലാന്‍ഡ് ചെയ്തതിനെ ശേഷം റണ്വേ്ക്ക് പുറത്തുപോകുന്നതിനെ പിടിച്ച് ുനിര്ത്തുന്ന സംവിധാനമാണിത്.

മംഗലാപുരത്തും കരിപ്പൂരും
2010ലെ വിമാനാപകചത്തിന് ശേഷം മംഗലാപുരത്തും കരിപ്പൂര്‍ വിമാനത്താവളത്തിലും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് സുരക്ഷ ശക്തമാക്കാന്‍ പദ്ധതിയുണ്ടായിരുന്നെന്ന് സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. എന്നാല്‍ ഇതിന്റെ ചെലവ് മൂലമാണ് ഈ പദ്ധതി ഉപേക്ഷിച്ചതെന്നാണ് പറയുന്നത്. ഈ സാങ്കേതിക വിദ്യ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായിരുന്നെങ്കില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനാപകടം ഒഴിവാക്കാനാകുമായിരുന്നു.

അറസ്റ്റര്‍ ബെഡ്
വിമാനങ്ങള്‍ റണ്‍വേയ്ക്ക് പുറത്തുപോകുമ്പോള്‍ ഇതിന്റെ ടയറുകളെ പിടിച്ചുനിര്‍ത്തുകയാണ് ഈ സാങ്കേതിക വിദ്യ ചെയ്യുന്നത്. ഇതിനെ അറസ്റ്റര്‍ ബെഡ് എന്നും വിളിപ്പേരുണ്ട്. വിമാനത്താവളങ്ങളിലെ റണ്‍വേയുടെ അവസാനം സ്ഥാപിക്കുന്ന എഞ്ചടിനീയറിംഗ് മെറ്റീരിയലുകളുടെ ഒരു കിടക്കയാണിത്. ലാന്‍ഡ് ചെയ്യുമ്പോള്‍ അതിനെ മറികടക്കാന്‍ ശ്രമിച്ചാല്‍ വിമാനം പിടിച്ച് നിര്ത്താും തടയാനും സഹായിക്കും.

മംഗലാപുരം വിമാനാപകടം
ഇമാസ് സ്ഥാപിച്ചിരുന്നെങ്കില് 2010ല്‍ സംഭവിച്ച മംഗലാപുരം വിമാനാപകടം ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനം ലാന്‍ഡിംഗിനിടെ തെന്നിമാറി തീപിടിക്കുകയായിരുന്നു. 116 യാത്രക്കാരും ജീവനക്കാരുമാണ് അന്ന് മരിച്ചത്. എട്ട് പേര് മാത്രമാണ് അന്ന് രക്ഷപ്പെട്ടത്.

10 വര്‍ഷത്തിന് ശേഷം
രാജ്യത്തെ തന്നെ നടുക്കിയ മംഗലാപുരം വിമാനാപകടത്തിന് 10 വര്‍ഷത്തിന് ശേഷം കരിപ്പൂരിലും സമാനമായ അപകടം സംഭവിച്ചിരിക്കുകയാണ്. ഇമാസ് കരിപ്പൂരില്‍ ഉണ്ടായിരുന്നെങ്കില്‍ 18 പേരുടെ ജീവന് രക്ഷിക്കാമായിരുന്നു. മംഗലാപുരത്തിന് സമാനമായ ടേബിള്‍ ടോപ്പ് റണ്‍വേയാണ് കരിപ്പൂരിലും ഉള്ളത്.

അമേരിക്കയില്‍
അമേരിക്കയിലെ ഭൂരിഭാഗം വിമാനത്താവളത്തിലും ഇമാസ് സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ട്. 2019 ഏപ്രില്‍ മാസത്തെ കണക്ക് പ്രകാരം രാജ്യത്തെ 68 വിമാനത്താവളത്തിലെ 112 റണ്‍വേകളില്‍ ഇമാസ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications