Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറ്റ്യാടിയും ​പേരാമ്പ്രയുമല്ലെങ്കിൽ കോഴിക്കോട്ട് എവിടെ? 13 സീറ്റിലും മത്സരിക്കുമോ? പ്രതീക്ഷയിൽ മാണി വിഭാഗം

കുറ്റ്യാടി, പേരാമ്പ്ര സീറ്റുകളിലൊന്ന് കിട്ടുമെന്ന പ്രതീക്ഷ കെട്ടടങ്ങിയെങ്കിലും കോഴിക്കോട് ജില്ലയിൽ എവിടെയെങ്കിലും മത്സരിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസം കേരള കോൺഗ്രസ് മാണി വിഭാഗം ഇനിയും കൈവിട്ടിട്ടില്ല. സി.പി.എം വിശ്വാസ വഞ്ചന കാട്ടില്ലെന്നും ഇത്തവണ 13 സീറ്റിൽ തന്നെ മത്സരിക്കാൻ കഴിയുമെന്നും തന്നെയാണ് മാണി വിഭാഗത്തിന്റെ പ്രതീക്ഷ.

കഴിഞ്ഞ തവണ കിട്ടിയ കുറ്റ്യാടി സീറ്റ് പ്രത്യേക സാഹചര്യത്തിൽ സി.പി.എമ്മിന് തന്നെ തിരിച്ചുനൽകിയപ്പോൾ ലഭിച്ച ഉറപ്പ് പാലിക്കപ്പെടുമെന്ന വിശ്വാസമാണ് ഇതിന് പിന്നിൽ. കുറ്റ്യാടിയോ പേരാമ്പ്രയോ കിട്ടുമെന്ന് വിചാരിച്ചിരുന്നെങ്കിലും സിറ്റിങ് സീറ്റെന്ന നിലയിൽ ഇത്തവണയും കുറ്റ്യാടിയിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ തന്നെയാണ് സി.പി.എം പരിഗണിച്ചിരിക്കുന്നത്.

വെനസ്വേലയുടെ ആയിരം കിലോ സ്വർണം അമേരിക്കയ്ക്ക്, മൾട്ടി മില്യൺ ഡോളർ നീക്കവുമായി ട്രംപ് ഭരണകൂടം
വെനസ്വേലയുടെ ആയിരം കിലോ സ്വർണം അമേരിക്കയ്ക്ക്, മൾട്ടി മില്യൺ ഡോളർ നീക്കവുമായി ട്രംപ് ഭരണകൂടം

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പേരാമ്പ്രയിലെ പരാജയത്തോടെ ടി.പി. രാമകൃഷ്ണന് പകരം മറ്റാരെയെങ്കിലും മത്സരിപ്പിച്ചാൽ മണ്ഡലം കൈവിട്ടുപോകുമോയെന്ന ഭീതി സി.പി.എമ്മിന് ഉണ്ടായതോടെ അവിടെ ഇത്തവണയും ടി.പിക്ക് തന്നെ നറുക്ക് വീഴുകയായിരുന്നു. കോഴിക്കോട് ജില്ലയിൽ മറ്റേതെങ്കിലും സീറ്റ് മാണി വിഭാഗത്തിന് കിട്ടുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. അത് സാധിച്ചില്ലെങ്കിലും 13 സീറ്റ് എന്ന വാഗ്ദാനം എൽ.ഡി.എഫ് നിറവേറ്റുമെന്ന പ്രതീക്ഷ അവർ കൈവിട്ടിട്ടില്ല. ഇത് ജോസ് കെ. മാണി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 'നേരത്തെ പറഞ്ഞ 13 സീറ്റ് കിട്ടും, കിട്ടണമല്ലോ' എന്നായിരുന്നു ഇതു സംബന്ധിച്ച ജോസ് കെ. മാണിയുടെ പ്രതികരണം.

Jose K Mani

പേരാമ്പ്രയിലോ കുറ്റ്യാടിയിലോ സീറ്റ് ലഭിക്കുകയാണെങ്കിൽ 2021ൽ എൽ.ഡി.എഫിന്റെ ഭാഗമായി കുറ്റ്യാടിയിൽ മത്സരിക്കാനെത്തി ഒടുവിൽ പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങിയ മുഹമ്മദ് ഇക്ബാലിനെ മത്സരിപ്പിക്കാനായിരുന്നു മാണി വിഭാഗത്തിന്റെ ആലോചന. കഴിഞ്ഞ തവണ പിൻവാങ്ങിയപ്പോൾ അടുത്ത തവണ സീറ്റ് നൽകാമെന്ന് അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കം നൽകിയ ഉറപ്പിന്റെ പുറത്താണ് ഇത്തരം ആലോചന നടന്നത്.

വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും

2011ലും 2016ലും യു.ഡി.എഫിന്റെ ഭാഗമായി രണ്ട് തവണ പേരാമ്പ്രയിൽ മത്സരിച്ച് തോറ്റയാളാണ് ഇക്ബാൽ. പേരാമ്പ്ര ലക്ഷ്യമിട്ട് ഇക്ബാൽ മണ്ഡലത്തിൽ സജീവ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു. ക്രിസ്ത്യൻ കുടിയേറ്റ പഞ്ചായത്തുകളുള്ള മണ്ഡലം ആയതുകൊണ്ടും വർഷങ്ങളായി മണ്ഡലത്തിലെ പരിചിത മുഖം ആയതുകൊണ്ടും ഇക്ബാൽ മത്സരിച്ചാൽ ജയിക്കുമെന്ന് തന്നെയായിരുന്നു മാണി വിഭാഗത്തിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞതവണ സി.പി.എം പ്രതിഷേധത്തിന്റെ വികാരം മാനിച്ച് സ്വയം ഒഴിഞ്ഞുകൊടുത്തതിന്റെ പ്ലസ് പോയിന്റ് ഇത്തവണ ഇക്ബാലിന് ഗുണകരമാവുമെന്നും കരുതിയിരുന്നു. 1977-ൽ കേരള കോൺഗ്രസിൽ നിന്ന് ഡോ.കെ.സി ജോസഫ് വിജയിച്ച മണ്ഡലമാണ് പേരാമ്പ്ര.

1980 മുതൽ തുടർച്ചയായി സി.പി.എം മത്സരിച്ച് ജയിക്കുന്ന മണ്ഡലമാണ് പേരാമ്പ്ര. എങ്കിലും കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് എൽ.ഡി.എഫ് ഇവിടെ നേരിട്ടത്. ആകെയുള്ള പത്ത് പഞ്ചായത്തിൽ ഒമ്പതും ഭരിച്ചിരുന്നത് എൽ.ഡി.എഫ് ആണ്. ഇത്തവണ അത് നാലിലേക്ക് ഒതുങ്ങി. അഞ്ചു പഞ്ചായത്തുകൾ യു.ഡി.എഫ് പിടിച്ചെടുത്തു. ഇതിൽ ഇരുപത് വർഷത്തിലധികം എൽ.ഡി.എഫ് ഭരിച്ചിരുന്ന പേരാമ്പ്ര പഞ്ചായത്ത് വരെ ഉൾപ്പെടും.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടിങ് സ്വഭാവമായിരിക്കില്ല നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാവുക എന്ന് ആശ്വസിക്കുമ്പോഴും തദ്ദേശ തെരഞ്ഞെടുപ്പിലെ ഈ തിരിച്ചടി അവരുടെ ആത്മവിശ്വാസത്തിൽ വിള്ളലേൽപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ടി.പി. രാമകൃഷ്ണനെ പേരാമ്പ്രയിൽ വീണ്ടും ഗോദയിലിറക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+