'എന്ത് ആശങ്കയുണ്ടെങ്കിലും സ്വാതന്ത്ര്യത്തോടെ സമീപിക്കാം'; മതമേലധ്യക്ഷൻമാരോട് മോദി
കൊച്ചി: വിവിധ സഭാ മേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയിലെ താജ് മലബാർ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.സഭാധ്യക്ഷന്മാരും ബിഷപ്പുമാരും അടക്കം 8 പേരായിരുന്നു കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. എന്ത് ആശങ്കയുണ്ടെങ്കിലും സ്വാതന്ത്ര്യത്തോടെ തന്ന സമീപിക്കാമെന്ന് ബിഷപ്പുമാരോട് മോദി അറിയിച്ചു. മതമേലധ്യക്ഷൻമാരുടെ പ്രാർത്ഥനയും അനുഗ്രഹവുമാണ് തന്റെ ഊർജ്ജമെന്നും പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ പറഞ്ഞു.
മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ,പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ , മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ , ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ , ജോസഫ് മാർ ഗ്രിഗോറിയോസ് , മാർ മാത്യു മൂലക്കാട്ട് , മാർ ഔഗിൻ കുര്യാക്കോസ് , കുര്യാക്കോസ് മാർ സേവേറിയോസ് എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.മാർത്തോമ സഭ പ്രതിനിധികളാരും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നില്ല.

കൂടിക്കാഴ്ച്ചക്കിടെ മത്സ്യമേഖലയ്ക്കായി കേന്ദ്ര സർക്കാർ നൽകുന്ന സഹായങ്ങൾക്ക് ലത്തീൻ സഭ ആർച്ച് ബിഷപ്പ് അറിയിച്ചു. മാത്രമല്ല ക്രൈസ്തവർക്ക് നേരെയുള്ള ആക്രമ സംഭവങ്ങളിലെ ആശങ്കയും ലത്തീൻ സഭ മോദിയെ അറിയിച്ചു.അതേസമയം എല്ലാ മതവിശ്വാസികൾക്കും സംരക്ഷണം ഒരുക്കുമെന്ന് കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുമായുള്ള സൗഹൃദ സംഭാഷണം ആയിരുന്നു നടന്നതെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബിഷപ്പുമാർ പ്രതികരിച്ചത്.കൂടിക്കാഴ്ചയിൽ നാടിന്റെ വികസനവും പുരോഗതിയും ചർച്ചയായതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കെ സുരേന്ദ്രനെ കൂടാതെ ഡോ കെ എസ് രാധാകൃഷ്ണനും കൂടിക്കാഴ്ചയിൽ ഭാഗമായിരുന്നു.
കേരളത്തിലെ ദ്വിദിന സന്ദർശനത്തിനായി ഇന്ന് വൈകീട്ടോടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ എത്തിയത്. തേവര കോളേജ് മൈതാനത്ത് വെച്ച യുവം 2023 ആയിരുന്നു മോദിയുടെ ആദ്യ പരിപാടി. യുവാക്കളുമായി പ്രധാനമന്ത്രിയുടെ പ്രത്യേക സംവാദ പരിപാടിയായിരിക്കും യുവം എന്നായിരുന്നു ബിജെപി അറിയിച്ചിരുന്നത്. എന്നാൽ പതിവ് രീതിയിൽ മോദിയുടെ പ്രസംഗം മാത്രമായിരുന്നു നടന്നത്.
യുവം പരിപാടിയിൽ രാഷ്ട്രീയമില്ലെന്ന് ബിജെപി ആവർത്തിച്ച് പറഞ്ഞെങ്കിലും സംസ്ഥാന സർക്കാരിനേയും യുഡിഎഫിനേയും കടന്നാക്രമിക്കുന്നതായിരുന്നു മോദിയുടെ പ്രസംഗം. അതിനിടെ പരിപാടിയിൽ യുവാക്കളുമായുള്ള സംവാദം നടത്താതിരുന്നതിൽ ബിജെപിയേയും മോദിയേയും പരിഹസിച്ച് സിപിഎം രംഗത്തെത്തി. നടന്നത് പതിവ് മൻകി ബാത്ത് ആയിരുന്നുവെന്നായിരുന്നു എഎ റഹീം എംപിയുടെ പരിഹാസം.
പ്രധാനമന്ത്രിയുമായി യുവാക്കള്‍ക്ക് സംവദിക്കാം, പരിപാടിക്ക് രാഷ്ട്രീയമില്ല എന്നീ രണ്ട് കാര്യങ്ങളായിരുന്നു പറഞ്ഞിരുന്നത്. ഇത് രണ്ടും പാലിക്കപ്പെട്ടില്ല.പതിവ് രാഷ്ട്രീയ പ്രസംഗം കേള്‍ക്കാന്‍ യുവാക്കളെ വിളിച്ചാല്‍ കിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണോ സംവാദമെന്ന് കള്ളം പറഞ്ഞതെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications