ഷംന കാസിമിനെ തട്ടിക്കൊണ്ട് പോകാനും പദ്ധതി, വെളിപ്പെടുത്തി ഐജി, ഷംനയുടെ മൊഴിയെടുത്തു
കൊച്ചി: ബ്ലാക്ക് മെയിലിംഗ് കേസില്‍ പുതിയ വെളിപ്പെടുത്തല്‍. നടി ഷംന കാസിമിനെ തട്ടിക്കൊണ്ട് പോകാനും പ്രതികള്‍ പദ്ധതിയുണ്ടാക്കിയിരുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഐജി വിജയ് സാഖറെ വ്യക്തമാക്കി. കേസില്‍ ഷംന കാസിമിന്റെ മൊഴിയെടുപ്പ് പൂര്‍ത്തിയായതിന് പിറകെയാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. ഷംന കാസിം പോലീസില്‍ പരാതി നല്‍കിയതോടെയാണ് പ്രതികള്‍ തട്ടിക്കൊണ്ട് പോകല്‍ പദ്ധതിയില്‍ നിന്നും പിന്മാറിയത് എന്നും ഐജി വ്യക്തമാക്കി.
പ്രതികളായ ഹാരിസും റഫീഖും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത് എന്നാണ് പോലീസ് കണ്ടെത്തല്‍. ഷംനയെ കൂടാതെ മറ്റ് ചില താരങ്ങളേയും കെണിയിലാക്കാന്‍ പ്രതികള്‍ ശ്രമം നടത്തിയിരുന്നു. ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആയിരുന്നു പ്രതികളുടെ ആദ്യത്തെ ശ്രമം എന്നും ഐജി വിജയ് സാക്കറെ വെളിപ്പെടുത്തി.
കേസില്‍ ഇതുവരെ 8 പ്രതികളാണ് പിടിയിലായിരിക്കുന്നത്. സിനിമാ രംഗത്തുളള ഒരാളില്‍ നിന്നുമാണ് പ്രതികള്‍ക്ക് ഷംന കാസിമിന്റെ നമ്പര്‍ ലഭിച്ചത്. ഇരുപതില്‍ അധികം പെണ്‍കുട്ടികള്‍ ഇവരുടെ വലയില്‍ വീണിട്ടുണ്ട് എന്നാണ് പോലീസ് കണ്ടെത്തല്‍. സ്വര്‍ണം കടത്തല്‍ എന്നത് കളളക്കഥയാണ് എന്നും പോലീസ് സംശയിക്കുന്നുണ്ട്. സ്വര്‍ണ്ണക്കടത്ത് എന്ന ആവശ്യവുമായാണ് പ്രതികള്‍ ആദ്യം ഷംനയെ സമീപിച്ചത്.
കോൺഗ്രസ് നേതാവ് അജയ് തറയിലിനെതിരെ രഹ്ന ഫാത്തിമയുടെ ഭർത്താവ്! പ്രായമായ അമ്മയെയും കരുവാക്കുന്നു!
കേസില്‍ സിനിമാ രംഗത്ത് നിന്നുളള ചിലരെ കൂടി പോലീസ് ചോദ്യം ചെയ്തേക്കും എന്നാണ് വിവരം. കഴിഞ്ഞ ദിവസം നടന് ധര്മജന് ബോള്‍ഗാട്ടി, പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കര എന്നിവരെ പോലീസ് ചോദ്യം ചെയ്തിരുന്നുയ സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്ന സംഘമാണ് എന്ന് പറഞ്ഞാണ് വിളിച്ചത് എന്ന് ധര്മ്മജന് വെളിപ്പെടുത്തി. ഷംനയുടേയും മിയയുടേയും നമ്പര്‍ ഫോണ്‍ വിളിച്ച അഷ്കര്‍ അലി എന്നയാള്‍ ചോദിച്ചിരുന്നതായും ധര്മ്മജന് പറഞ്ഞു.
ഉയ്ഗുർ മുസ്ലീംങ്ങളെ തുടച്ച് നീക്കാൻ ചൈന! ഭ്രൂണഹത്യ, നിർബന്ധിത വന്ധ്യംകരണം! ആസൂത്രിത വംശഹത്യ!
ബന്ധുവിൻ്റെ തട്ടിപ്പിനു കൂട്ടുനിന്ന മന്ത്രി, കെകെ ശൈലജയ്ക്ക് എഴുതിയ കത്തുമായി മാത്യു കുഴൽനാടൻ
കോൺഗ്രസിന്റെ പ്രവചനം ഫലിക്കുന്നു! മധ്യപ്രദേശിൽ ചൗഹാന്റെ വഴി മുടക്കി ജ്യോതിരാദിത്യ സിന്ധ്യ!
ബിജെപി നിലപാടിനൊപ്പം നിൽക്കണമെന്ന് മായാവതി, ചുട്ട മറുപടി നൽകി പ്രിയങ്ക ഗാന്ധി!