Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനങ്ങളെ വലച്ച് അനിശ്ചിതകാല ബസ് സമരം തുടരുന്നു... കൂടുതൽ സർവ്വീസുകളുമായി കെഎസ്ആർടിസി...

സമരത്തെ നേരിടാൻ കൂടുതൽ സർവ്വീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

തിരുവനന്തപുരം: ജനങ്ങളെ വലച്ച് അനിശ്ചിതകാല സ്വകാര്യ ബസ് സമരം തുടരുന്നു. രാവിലെ മുതൽ സ്വകാര്യ ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. ദീർഘദൂര യാത്രക്കാർ കെഎസ്ആർടിസി ബസുകളെയും ട്രെയിനുകളെയും ആശ്രയിച്ചപ്പോൾ മറ്റു യാത്രക്കാർക്ക് ബദൽ ടാക്സി സർവ്വീസുകൾ തുണയായി. നിരക്ക് വർദ്ധനവ് അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ ബസുടമകൾ അനിശ്ചിതകാല സമരം നടത്തുന്നത്.

സമരം കണക്കിലെടുത്ത് കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ നടത്തി. തിരുവനന്തപുരം, വൈറ്റില, കോഴിക്കോട് തുടങ്ങിയ മിക്ക ഡിപ്പോകളിൽ നിന്നും കൂടുതൽ സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്തു. സമരകാലത്ത് കൂടുതൽ സർവ്വീസുകൾ നടത്തി വരുമാനം വർദ്ധിപ്പിക്കാനാണ് കെഎസ്ആർടിസിയുടെ നീക്കം. സമരം കണക്കിലെടുത്ത് മിക്ക ടൗൺ ടൂ ടൗൺ ബസുകളും, ഫാസ്റ്റ് പാസഞ്ചറുകളും കൂടുതൽ സ്റ്റോപ്പുകളിൽ നിർത്തും.

bustrike

പ്രധാനപ്പെട്ട നഗരങ്ങളിൽ യാത്രക്കാരെ സഹായിക്കാൻ പോലീസും രംഗത്തിറങ്ങി. കോഴിക്കോട് ടൗണിൽ നിന്ന് വിവിധഭാഗങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കാനായി പോലീസ് ബസുകൾ നിരത്തിലിറക്കി. ഇതോടൊപ്പം ടാക്സി വാഹനങ്ങളും സർവ്വീസ് നടത്തുന്നുണ്ട്. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ യാത്രാക്ലേശം രൂക്ഷമാണെന്നാണ് റിപ്പോർട്ട്.

അതേസമയം, സമരം നടത്തുന്ന ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ബസുടമകൾ ജനങ്ങളുടെ ആവശ്യങ്ങൾ കൂടി പരിഗണിക്കണമെന്നും, ജനങ്ങൾക്ക് സ്വീകാര്യമായ വർദ്ധനയേ സർക്കാരിന് നടപ്പാക്കാനാകുവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗം മിനിമം ചാർജ് എട്ട് രൂപയാക്കി വർദ്ധിപ്പിച്ചിരുന്നെങ്കിലും അതുപോരെന്നാണ് ബസുടമകളുടെ നിലപാട്. മിനിമം ചാർജ് പത്തു രൂപയും വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് 50 ശതമാനവും വർദ്ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+