സ്വാതന്ത്ര്യദിനത്തിൽ നീലേശ്വരത്തിന് പറയാനുണ്ട് 1927ൽ ഗാന്ധിജി എഴുതി നൽകിയ ആ കുറിപ്പിനെക്കുറിച്ച്..
ഓരോ ഇന്ത്യൻ പൗരനും അഭിമാനം കൊള്ളുന്ന ഒരു ദിവസമാണ് ആഗസ്റ്റ് 15, സ്വാതന്ത്ര്യദിനം. ഒരുപാട് മഹാൻമാരുടെ വിയർപ്പിന്റെയും ചോരയുടെയും ത്യാഗത്തിന്റെയും ഫലമാണ് നമ്മൾ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. 1947 ആഗ്സറ്റ് 15 നാണ് നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത്. 77ാമത് സ്വാതന്ത്ര്യ ദിനമാണ് നമ്മൾ ആഘോഷിക്കാൻ പോകുന്നത്.
സ്വാതന്ത്ര്യദിനം എത്തുമ്പോൾ കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തെ രാജാസ് ഹയർസെക്കന്ററി സ്കൂളിനും പങ്കുവെയ്ക്കാനുണ്ട് ചില ഓർമകൾ. ഇന്നും കേടുപാടുകളൊന്നും വരാതെ രാജാസ് സ്കൂളിലെ ഓഫീസ് റൂമിൽ ഫ്രെയിം ചെയ്തുവെച്ച ഒരു കുറിപ്പുണ്ട്. നമ്മുടെ രാഷ്ട്രപിതാവിന്റെ കൈപ്പടയിൽ ഉള്ള ആ കുറിപ്പ് നിധിപോലെയാണ് സ്കൂളിൽ സൂക്ഷിച്ചുവെച്ചിരിക്കുന്നത്.

സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് വൺഇന്ത്യയ്ക്ക് വേണ്ടി ഒരു സ്പെഷ്യൽ റിപ്പോർട്ട് ചെയ്യാൻ രജാസ് ഹയർസെക്കന്ററി സ്കൂളിലേക്ക് പോയപ്പോൾ ഗാന്ധിജി തന്റെ കൈപ്പടയിൽ എഴുതിയ കുറിപ്പ് കാണാനുള്ള അവസരം എനിക്കും ലഭിച്ചു.

ഗാന്ധിജിയുടെ പാദസ്പർശമേറ്റ മണ്ണാണ് നീലേശ്വരത്തിന്റേത്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ നിരവധി മഹാന്മാർ പിറന്ന നാടാണ് നീലേശ്വരം. കവിയും ഗായകനുമായ വിദ്വാൻ കേളു നായർ, കെആർ കണ്ണൻ, മുൻ ആരോഗ്യമന്ത്രിയ ആയിരുന്ന എൻ കെ ബാലകൃഷ്ണൻ എന്നിവരുടെ നാടാണ് നീലേശ്വരം. സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ത്യൻ ജനതയെ മുന്നോട്ട് നയിച്ച മഹാത്മാ ഗാന്ധിയുടെ പാദസ്ർശം കൂടിയായപ്പോൾ അഭിമാനം ഇരട്ടിച്ചു.

രാജാസ് സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ കേന്ദ്രം: 1918 ൽ ആണ് രാജാസ് ഹൈസ്കൂൾ സ്ഥാപിക്കുന്നത്. ഒട്ടേറെ ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച മണ്ണ്. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ കേന്ദ്രമായിരുന്നു രാജാസ് ഹൈ സ്കൂൾ. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് 1927 ഒക്ടോബർ 26ന് തീവണ്ടിയിൽ മംഗലാപുരത്തേക്ക് പോകുന്ന വഴിയാണ് ഗാന്ധിജി നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിനിന്ന് തന്റെ കൈപ്പടിയിൽ പുസ്തകത്തിൽ കുറിച്ചിട്ടത്.
ഗാന്ധിജി എത്തുമെന്ന വിവരം അറിഞ്ഞ വിദ്വാൻ പി കേളുനായരും പ്രധാനധ്യാപകൻ രാമകൃഷ്ണ റാവു എന്നിവരുടെ നേതൃത്വത്തിൽ രാജാസ് ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഗാന്ധിജിയെ സ്വീകരിക്കാൻ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഒട്ടും വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ഗാന്ധിജിയെ ഒന്ന് കാണാനും സ്വാതന്ത്ര്യസമരങ്ങൾക്ക് പിന്തുണ അറിയിക്കാനുമാണ് എല്ലാവരും അവിടെ എത്തിച്ചേർന്നത്. തന്നെ കാത്ത് നിന്ന ഈ മനുഷ്യന്മാർക്ക് സ്വന്തം കൈപ്പടയിൽ സന്ദേശം എഴുതി നൽകുകയായിരുന്നു.
ഇംഗ്ലീഷിലായിരുന്നു ഗാന്ധിജി സന്ദേശം എഴുതിയത്. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് കൊണ്ടുള്ള ആ കുറിപ്പിൽ ഖാദിക്കായി പ്രചാരണം നടത്തുന്നതിനെക്കുറിച്ചാണ് അദ്ദേഹം എടുത്തുപറയുന്നത്. ഗാന്ധിജിയെ കണ്ടതോടെ നീലേശ്വരത്തേയും പരിസര പ്രദേശങ്ങളിലേയും സ്വാതന്ത്ര്യ സമരപോരാട്ടങ്ങൾ ഊർജം പകർന്നു. ഗാന്ധിജി എഴുതിനൽകിയ സന്ദേശം കാണുമ്പോൾ ഇന്ന് ഇവിടെയുള്ള മനുഷ്യന്മാർക്ക് അഭിമാനവും സന്തോഷവും തോന്നും
ഗാന്ധിജിയുടെ ഈ സന്ദേശം സ്കൂളിന്റെ ചുവരിൽ ഇപ്പോഴും ഉണ്ട് പലരും ഈ എഴുത്ത് കാണാൻ എത്തുന്നുമുണ്ട്. ഇത് മാത്രമല്ല നീലേശ്വരത്തെ സ്വാതന്ത്ര്യസമരവുമായി ബന്ധിപ്പിക്കുന്നത്. പടിഞ്ഞാനംകൊഴുവിലെ അരയാൽതറ സ്വാതന്ത്ര്യസമരങ്ങളുടെ കേന്ദ്രമായിരുന്നു.
ഗാന്ധിജിയുടെ ഓർമ്മയ്ക്കായി അരയാല് തറയ്ക്ക് സമീപം ഗാന്ധി സ്ഥാപിച്ചിരുന്നു. 1998 നവംബർ 11 ന് ആണ് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരൻ സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
സ്വാതന്ത്ര്യദിനത്തിൽ മാത്രമല്ല, ഈ കുറിപ്പ് കാണുന്ന ഓരോ നിമിഷവും നിലേശ്വരംകാർക്ക് അഭിമാനനിമിഷമാണ്.മഹാനായ ആ മനുഷ്യന്റെ കാൽപ്പാട് നീലേശ്വരത്തിന്റെ മണ്ണിൽ പതിഞ്ഞല്ലോ എന്ന അഭിമാനം
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications