ജാർഖണ്ഡില്‍ സൗഹൃദപ്പോരിന് ഇന്ത്യ സഖ്യ കക്ഷികള്‍: മൂന്നിടത്ത് പരസ്പരം മത്സരിക്കും
റാഞ്ചി: സീറ്റ് വീതംവെയ്പ്പില്‍ ധാരണയിലെത്താന്‍ കഴിയാതിരുന്നതോടെ ജാർഖണ്ഡിലെ മൂന്ന് മണ്ഡലങ്ങളില്‍ ഇന്ത്യാ സഖ്യ കക്ഷികള്‍ക്കിടയില്‍ സൗഹൃദ മത്സരം. ധൻവാർ നിയമസഭാ സീറ്റിലാണ് പ്രധാന പോരാട്ടം. ജെ എം എമ്മും സി പി ഐ - എം എല്ലും ഇവിടെ സ്ഥാനാർത്ഥികളെ നിർത്തി പരസ്പരം മത്സരത്തിന് ഒരുങ്ങുകയാണ്. സീറ്റിനായി സി പി ഐ - എം എല്‍ അവകാശവാദം ഉന്നയിച്ചെങ്കിലും വിട്ടുകൊടുക്കാന്‍ ജെ എം എം തയ്യാറായില്ല. ഇതോടെയാണ് സൗഹൃദ മത്സരത്തിലേക്ക് നീണ്ടത്.
സി പി ഐ - എം എല്ലിന് സ്വാധീനമുള്ള മണ്ഡലമാണ് ധൻവാർ. 2014 ലെ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാജ്കുമാർ യാദവ് ഇവിടെ വിജയിച്ചിരുന്നു. 2019 ലെ തിരഞ്ഞെടുപ്പില്‍ ജാർഖണ്ഡ് വികാസ് മോർച്ചയുടെ ബാബു ലാല്‍ മറാണ്ടിയാണ് ഇവിടെ വിജയിച്ചത്. ജാർഖണ്ഡിലെ ആദ്യ മുഖ്യമന്ത്രിയായ ബാബു ലാല്‍ മറാണ്ടി ബി ജെ പിയുമായി തെറ്റിപ്പിരിഞ്ഞായിരുന്നു ജാർഖണ്ഡ് വികാസ് മോർച്ച സ്ഥാപിച്ചത്. പിന്നീട് 2020 ല്‍ തന്റെ പാർട്ടിയെ ബി ജെ പിയില്‍ ലയിപ്പിച്ച അദ്ദേഹം നിലവില്‍ ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനാണ്.

ഇത്തവണ ബാബുലാല്‍ മറാണ്ടി തന്നെയാണ് മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി. സി പി ഐ - എം എല്‍ രാജ് കുമാർ യാദവിനെ ഒരിക്കല്‍ കൂടെ രംഗത്ത് ഇറക്കിയപ്പോള്‍ ജെ എം എമ്മിന് വേണ്ടി നിസാമുദ്ധീന്‍ അന്‍സാരി മത്സരിക്കുന്നു. ജാർഖണ്ഡ് വികാസ് മോർച്ചയുടെ ഭാഗമായിരുന്ന നിസാമുദ്ധീന്‍ അന്‍സാരി 2009 ല്‍ മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയായിരുന്നു.
ഛത്തർപൂർ, ബിഷ്രാംപൂർ സീറ്റുകളിൽ സഖ്യകക്ഷികളായ കോണ്‍ഗ്രസിനും ആർ ജെ ഡിക്കും സ്ഥാനാർത്ഥികളുണ്ട്. രണ്ടുപേരും മത്സരത്തില്‍ നിന്നും പിന്മാറിയിട്ടില്ലെങ്കിലും സൗഹൃദമത്സരം ഒഴിവാക്കാൻ കോൺഗ്രസും ആർ ജെ ഡിയും ഇപ്പോഴും ശ്രമിക്കുകയാണെന്നാണ് നേതാക്കള്‍ സംയുക്ത പത്രസമ്മേളനത്തിൽ വ്യക്തമാക്കിയത്. ജെ എം എം 43 നിയമസഭാ സീറ്റുകളിലും കോൺഗ്രസ് 30 സീറ്റുകളിലും ആർ ജെ ഡി ആറിലും സി പി ഐ-എംഎൽ നാല് സീറ്റുകളിലുമാണ് സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്.
"ജെ എം എ, കോൺഗ്രസ്, ആർ ജെ ഡി, സി പി ഐ-എംഎൽ എന്നിവ സംയുക്തമായാണ് ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ ഇന്ത്യാ ബ്ലോക്കിനു കീഴിൽ മത്സരിക്കുന്നത്. ഛത്തർപൂർ, ബിഷ്രാംപൂർ, ധൻവാർ എന്നീ മൂന്ന് സീറ്റുകൾ ഒഴികെ, സഖ്യത്തിലെ എല്ലാ മണ്ഡലങ്ങളിലും സീറ്റ് പങ്കിടൽ ക്രമീകരണങ്ങൾ പൂർത്തിയായി. ധൻവാർ സീറ്റിൽ സി പി ഐ-എംഎല്ലുമായി സൗഹൃദ മത്സരം നടക്കുന്നുവെന്നും ജെ എം എം ജനറൽ സെക്രട്ടറി വിനോദ് പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു.
81 അംഗ ജാർഖണ്ഡ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 13, 20 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത്. വോട്ടെണ്ണൽ നവംബർ 23 ന് നടക്കും. 81 നിയമസഭാ സീറ്റുകളിലേക്കായി 1211 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications