വിമാനത്തിലെ സംഘര്‍ഷം: ഇപി ജയരാജനെതിരായ കേസ് അവസാനിപ്പിക്കുന്നു
തിരുവനന്തപുരം: വിമാനത്താവളത്തില്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച സംഭവത്തിലുണ്ടായ സംഘര്‍ഷത്തില്‍ ഇപി ജയരാജനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അവസാനിപ്പിക്കുന്നു. 2022 ജൂണിലായിരുന്നു വിമാനത്തിലെ സംഘര്‍ഷമുണ്ടായത്.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്‍ഡിഗോ വിമാനത്തിനുള്ളിലായിരുന്നു മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിക്കുന്നതിനിടെ ഇവരെ ഇപി ജയരാജന് മര്‍ദിച്ചുവെന്നാണ് കേസ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫര്സീന് മജീദ്, നവീന്‍കുമാര്‍, എന്നിവരാണ് കോടതിയെ സമീപിച്ചത്.

അതേസമയം കോടതി നിര്‍ദേശപ്രകാരമായിരുന്നു ജയരാജനെതിരെ കേസെടുത്തത്. ഇപ്പോള്‍ ഈ കേസാണ് പോലീസ് എഴുതി തള്ളാന്‍ ഒരുങ്ങുന്നത്. നേരത്തെ വലിയതുറ പോലീസ് കണ്ണൂരിലെത്തിയാണ് പരാതിക്കാര്‍ക്ക് നോട്ടീസ് നല്‍കിയത്. പോലീസ് റിപ്പോര്‍ട്ടില്‍ ഇവര്‍ക്ക് പരാതിയുണ്ടെങ്കില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ കോടതിയെ സമീപിക്കാമെന്നും അറിയിച്ചിട്ടുണ്ട്.
കോടതിയില്‍ പോലീസ് നല്കിയ റിപ്പോര്‍ട്ടും ജയരാജന് അനുകൂലമാണ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പരാതി വ്യാജമാണെന്നാണ് വലിയ തുറ പോലീസ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലുള്ളത്.അതേസമയം യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫുകളായ അനില്‍ കുമാര്‍, സുനീഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു.
ഇവരും പ്രതിഷേധക്കാരെ മര്ദിക്കന്നതില് മുന്നില്‍ നിന്നിരുന്നുവെന്നാണ് ആരോപണം. പക്ഷേ പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു യൂത്ത് കോണ്‍ഗ്രസ്.
അപ്രതീക്ഷിതമായിട്ടായിരുന്നു ഇന്‍ഡിഗോ വിമാനത്തില്‍ പ്രതിഷേധമുണ്ടായത്. കണ്ണൂരില്‍ നിന്ന് വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തപ്പോള്‍ കറുത്ത വസ്ത്രമണിഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിക്ക് അടുത്തേക്ക് എത്തുകയായിരുന്നു.
ഈ പ്രതിഷേധങ്ങള്‍ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. ഇതിനിടെ പ്രതിഷേധിച്ച ഒരാളെ ഇപി ജയരാജന് നിലത്തേക്ക് തള്ളിയിടുകയായിരുന്നു. പോലീസ് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ അറസ്റ്റ് ചെയ്യുയായിരുന്നു.
ഇപിക്കെതിരെ യാത്രാ വിലക്കും ഇന്‍ഡിഗോ കൊണ്ടുവന്നിരുന്നു. വിമാന കമ്പനിക്കെതിരെ പ്രതിഷേധിച്ച ഇപി ജയരാജന് ഇന്‍ഡിഗോയില്‍ ഇനി യാത്ര ചെയ്യില്ലെന്നും പ്രഖ്യാപിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്.
എന്നാല്‍ മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇപി തടയുകയായിരുന്നുവെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.'ഇപി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്ന വീഡിയോ പുറത്തുവന്നതാണെന്നും, ഇപിയെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ കോടതിയെ സമീപിക്കുമെന്നും' പരാതിക്കാരന് ഫര്സീന് മജീദ് പറഞ്ഞു.
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്?












Click it and Unblock the Notifications