'മഅ്ദനിയുടെ പേര് ചിദംബരം വിട്ടുകളഞ്ഞത് കുറ്റബോധം കൊണ്ടോ?'; വിമർശനവുമായി ഐഎൻഎൽ നേതാവ്
കൊച്ചി; കൊമേഡിയൻ മുനവ്വർ ഫാറൂഖിക്കും മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പനും പരമോന്നത നീതിപീഠം ജാമ്യം നിഷേധിക്കുന്നതിലെ അനീതിയെ കുറിച്ച് മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരം ധർമരോഷം കൊള്ളുമ്പോൾ അബ്ദുന്നാസർ മഅ്ദനിയെ ബങ്കളുരു സ്ഫോടനക്കേസിൽ ഉൾപ്പെടുത്തി തുറുങ്കിലടച്ച ചിദംബരം അബ്ദുള്നാസര് മഅദനിയുടെ പേര് വിട്ടുകളഞ്ഞത് കുറ്റംബോധം കൊണ്ടാണോ എന്ന് ഐ.എന്.എല് സംസ്ഥാന ജനറല് സെക്രട്ടറി കാസിം ഇരിക്കൂർ. ഫേസ്ബുക്കിലെഴുതിയ നീണ്ട കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
മഅ്ദനിയുടെ
പേര്
പി.
ചിദംബരം
വിട്ടുകളഞ്ഞത്
കുറ്റബോധം
കൊണ്ടോ?
കൊമേഡിയൻ
മുനവ്വർ
ഫാറൂഖിക്കും
മലയാളി
മാധ്യമ
പ്രവർത്തകൻ
സിദ്ധീഖ്
കാപ്പനും
പരമോന്നത
നീതിപീഠം
ജാമ്യം
നിഷേധിക്കുന്നതിലെ
അനീതിയെ
കുറിച്ച്
മുൻ
ആഭ്യന്തര
മന്ത്രിയും
കോൺഗ്രസ്
നേതാവുമായ
പി.ചിദംബരം
ധർമരോഷം
കൊള്ളുമ്പോൾ
ഒരുനിമിഷം
നാം
സ്തബ്ധരാകുന്നത്
അബ്ദുന്നാസർ
മഅ്ദനിയെ
ബങ്കളുരു
സ്ഫോടനക്കേസിൽ
ഉൾപ്പെടുത്തി
തുറുങ്കിലടച്ചിടാൻ
അന്ന്
ചിദംബരം
കാണിച്ച
അമിതാവേശവും
'ഭീകരവിരുദ്ധ'
ഔൽസുക്യവും
ഓർമയിലൂടെ
കടന്നുപോകുന്നത്
കൊണ്ടാണ്.
ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട മുനവ്വറിെൻറയും സിദ്ധീഖിെൻറയും ജാമ്യം തങ്ങളുടെ മുന്നിൽ പരിഗണനക്ക് വരുമ്പോൾ സുപ്രീംകോടതി ജഡ്ജിമാർ പലതും പറഞ്ഞ് ഒഴിഞ്ഞുമാറുന്ന ലജ്ജാവഹമായ കാഴ്ച നിയമത്തിലും നീതിന്യായ വ്യവസ്ഥയിലും വിശ്വസിക്കുന്നവരെ അലോസരപ്പെടുത്തുന്നുണ്ട് എന്നത് നേരാണ്. 'ജാമ്യമാണ് നിയമം, ജയിൽ അപവാദം മാത്രം' എന്ന നിയമതത്ത്വം ഉല്ലംഘിക്കപ്പെടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് നീതിപീഠത്തിെൻറ പക്കൽ പോലും ഉത്തരമില്ല. സമത്വം എന്നാൽ നീതി പ്രാപ്തമാക്കുന്നതിലുള്ള തുല്യാവസരവും നിയമതത്ത്വങ്ങളുടെ തുല്യ പ്രയോഗവുമാണെന്ന് ചിദംബരം കോടതിയെ ഓർമിപ്പിക്കുന്നു.
സമത്വത്തെ കുറിച്ച് വൈകിയുദിച്ച ഈ കാഴ്ചപ്പാടിന് ചിദംബരത്തോട് നമുക്ക് നന്ദി പറയാം. എന്നാൽ, ഇതേ ചിദംബരം തന്നെയാണ്, രണ്ടാം യു.പി.എ ഭരണകാലത്ത്, കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അബ്ദുന്നാസർ മഅ്ദനിയെ ബെങ്കളുരു സ്ഫോടനക്കേസിൽപ്പെടുത്തി ജയിലലിടക്കുന്നത്. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലങ്ങുമിങ്ങോളം ഇടതുമുന്നണി സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്ന് ആഹ്വാനം നടത്തിയതിലുള്ള രാഷ്ട്രീയ പക പോക്കലായിരുന്നു അതിനു പിന്നിൽ. ഇന്നത്തെ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രമായിരുന്നു അന്ന് ആഭ്യന്തര സഹമന്ത്രി. പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുസ്ലിം ലീഗ് നേതാക്കളുടെ േപ്രരണയും സമ്മർദവുമായിരുന്നു ബെങ്കളുരു സ്ഫോടനത്തിെൻറ പേരിൽ മഅ്ദനിക്ക് കാരാഗൃഹവാസം ഒരുക്കിക്കൊടുക്കുന്നതിനു പിന്നിൽ.
മുല്ലപ്പള്ളി അന്ന് മനസ്സ് വെച്ചിരുന്നുവെങ്കിൽ കഴിഞ്ഞ 20വർഷമായി തടവറ ജീവിതം അനുഭവിക്കുന്ന മഅ്ദനിയുടെ ദുര്യോഗം ഇത്ര ദയാരഹിതവും ഭയാനകവുമാകുമായിരുന്നില്ല. മുല്ലപ്പള്ളിയുടെ മുന്നിൽ മഅ്ദനിയുടെ നിരപരാധിത്വം സമർപ്പിക്കാൻ ചെന്ന പാർട്ടിക്കാരോട് അദ്ദേഹം പറഞ്ഞത് ആ പേര് തന്നെ തനിക്ക് കേൾക്കേണ്ടാ എന്നാണെത്ര. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പരേതനായ എം.ഐ ഷാനവാസ് എം.പിയും ചിദംബരത്തെ നേരിൽ കണ്ട് മഅ്ദനിയോട് അൽപം ദയ കാണിക്കണമെന്ന് കേണപേക്ഷിച്ചു. ഒരു മുസ്ലിം ഭീകരവാദിക്കുവേണ്ടി വാദിക്കാൻ എവിടുന്നാ നിങ്ങൾക്ക് ധൈര്യം ലഭിച്ചത് എന്നായിരുന്നുവെത്ര ചിദംബരത്തിെൻറ പ്രതികരണം. കാവ്യനീതി എന്നേ പറയേണ്ടൂ, ഇതേ ചിദംബരത്തിന് 105ദിവസം തിഹാർ ജയിലിൽ കഴിയേണ്ടിവന്നു; ഐ.എൻ.എസ് മീഡിയ കേസിൽ. പുത്രൻ കീർത്തി ചിദംബരവും അഴികൾക്കുള്ളിലായിരുന്നു അന്ന്.
എന്നാൽ അവരെല്ലാം പുറത്തിറങ്ങിയപ്പോഴും ക്രൂര വ്യവസ്ഥിതി മഅ്ദനിയോട് മാത്രം ദയാദാക്ഷിണ്യം കാട്ടിയില്ല. അദ്ദേഹം കൊടും ഭീകരവാദിയാണെന്ന് രാഷ്ട്രീയ മുഖ്യധാരയും ജുഡീഷ്യറിയും ഫോർത്ത് എസ്റ്റേറ്റുമൊക്കെ അപ്പോഴേക്കും വിധി എഴുതിക്കഴിഞ്ഞിരുന്നു. ഒമ്പതര വർഷം കോയമ്പത്തൂർ ജയിലിൽ കിടന്ന് നിരപരാധിയായി പുറത്തുവന്നതും പൊതുസമൂഹത്തിെൻറ വരവേൽപ് ഏറ്റുവാങ്ങിയതൊന്നും ആരും ഗൗനിച്ചില്ല. ഒരു കാലഘട്ടത്തിെൻറ പ്രതീകവും പ്രതിനിധാനവുമായി ആ ജീവിതം അഴികൾക്കുള്ളിൽ കത്തിത്തീരുകയാണിന്ന്.
മോദിയും യോഗിയും അമിത് ഷായും നേതൃത്വം നൽകുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണത്തിൻ കീഴിൽ പൗരാവകാശങ്ങൾ (വിശിഷ്യാ ന്യൂനപക്ഷങ്ങളുടെ) , പച്ചയായി ഹനിക്കപ്പെടുമ്പോൾ അതിനെതിരെ ഒരക്ഷരം ഉരിയാടാൻ കെൽപില്ലാത്ത വിധം മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് വരിയുടക്കപ്പെട്ടു കഴിഞ്ഞ സ്ഥിതിക്ക് ചിദംബരത്തെപ്പോലുള്ളവരുടെ മുതലക്കണ്ണീർ, വില കുറഞ്ഞ രാഷ്ട്രീയ ഗിമ്മിക്കായി പരിണമിക്കുന്നത് ജനാധിപത്യ ഇന്ത്യയിൽ കെട്ടഴിഞ്ഞുവീഴുന്ന ദുരന്തങ്ങളിലൊന്നുമാത്രം. ആ ദുരന്തത്തിെൻറ ജീവിക്കുന്ന രക്തസാക്ഷിയാണ് അബ്ദുന്നാസർ മഅ്ദനി. 130കോടി പൗരന്മാരുടെ മന$സാക്ഷിക്കുമുന്നിൽ ഉത്തരമില്ലാത്ത ചോദ്യമായി, രണ്ടുപതിറ്റാണ്ടായി ജയിലലടക്കപ്പെട്ട ഒരു ഹതഭാഗ്യൻ. സകലമാന രോഗപീഢകളാൽ തളർത്തപ്പെട്ട ആ വികലാംഗ പണ്ഡിതൻ ഇന്ന് ജീവിതത്തിനും മരണത്തിനു മിടയിൽ , നീതിന്യായ വ്യവസ്ഥയുടെ നിരാർദ്രമായ കരങ്ങളിൽ ബന്ധസ്ഥനായി മരിച്ചുജീവിക്കുകയാണ്.
ഒറ്റക്കാലിൽ, ശരീരഭാഗങ്ങൾ നിശ്ചേതനമായി കൊണ്ടിരിക്കുന്ന, ജീവച്ഛവം പോലുള്ള മനുഷ്യൻ കേരളമണ്ണിൽ കാല് കുത്തിയാൽ ഇവിടെ കലാപം പൊട്ടിപ്പുറപ്പെടുമെത്ര. ഭീകരവാദം പരന്നൊഴുകും പോലും. മുഖ്യമന്ത്രിയായിരുന്നപ്പോൾ സാക്ഷാൽ എ.കെ ആൻറണിയാണ് ഈ സിദ്ധാന്തം സുപ്രീംകോടതിയെ ആദ്യം പഠിപ്പിച്ചത്. ഈ മനുഷ്യൻ യഥാർഥത്തിൽ ഭീകരവാദത്തിെൻറ ഇരയാണെന്നും അങ്ങനെയാണ് ഒരു കാൽ നഷ്ടപ്പെട്ട് ഈ പരുവത്തിൽ വികലാംഗനായതെന്നും അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ ന്യായാസനത്തെ ഓർമിപ്പെടുത്തിയപ്പോൾ ജഡ്ജി ജെ.എസ് ചൗഹാൻ പറഞ്ഞത് എന്താണെന്നല്ലേ? ഭീകരവാദകുറ്റങ്ങളാണ് ഈ മനുഷ്യെൻറമേൽ ചുമത്തപ്പെട്ടതെന്ന് മറന്നപോകരുത്! ദിവസങ്ങൾക്ക് മുമ്പ് ശത്രക്രിയക്ക് വിധേയമായിട്ടും ആരോഗ്യനില വീണ്ടെടുക്കാനാവാതെ ശേഷിക്കുന്ന ജീവനിൽ പ്രതീക്ഷയർപ്പിച്ച് നിമിഷങ്ങൾ തള്ളിനീക്കുകയാണദ്ദേഹമിന്ന്. മഅ്ദനി എന്ന പേര് പോലും വിസ്മൃതിയിലേക്ക് മാഞ്ഞുകൊണ്ടിരിക്കുന്നു.
പൊതുസമൂഹത്തിെൻറ പരിഗണനാ അജണ്ടായിൽ ഒരിക്കലും കയറിവരാത്തവിധം മുദ്രയടിക്കപ്പെട്ടുകഴിഞ്ഞു ആ പേരും സ്വത്വവുമെല്ലാം. വർഗീയമായി വിഭജിക്കപ്പെട്ട 'പുതിയ കേരളത്തിൽ' ആ പേര് ഉച്ചരിക്കുന്നത് പോലും ബാധ്യതയായി മാറുമെന്ന് മുഖ്യധാര ഭയപ്പെടുന്നു. പൗരെൻറ ജീവന് കാവാലാളാവേണ്ട ന്യായാസനങ്ങൾ 'ഇന്ത്യൻ ബിൻലാദിനായി' അദ്ദേഹത്തെ വളർത്തെിടെയുത്ത് അർഥഗർഭമായ മൗനത്തിലാണ്. അദ്ദേഹത്തിെൻറ അവസാന ശ്വാസം വരെ ആ മൗനം തുടരാതിരിക്കില്ല. മരണശയ്യയ്യിൽ കിടക്കുന്ന മാതാവിനെ കാണാൻ പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച സന്ദർഭത്തിൽ ജസ്റ്റീസ് വെങ്കിടാചലം, വേദന കലർന്ന സ്വരത്തിൽ, കേട്ടുനിൽക്കുന്നവരെ അമ്പരപ്പിച്ചുകൊണ്ട് ചോദിച്ചു; ''എന്തിനാണ് ഈ മനുഷ്യനെ ഇങ്ങനെ ജയിലിലടച്ച് കഷ്ടപ്പെടുത്തുന്നത്? തെളിവുകളുണ്ടെങ്കിൽ വിചാരണ പൂർത്തിയാക്കി ശിക്ഷ വാങ്ങിക്കൊടുക്കുകയല്ലേ വേണ്ടത്? ' എന്തു തെളിവ്? എന്തു ശിക്ഷ? ബെങ്കളുരു സ്ഫോടനക്കേസിൽ മഅ്ദനി 32ാം പ്രതിയാണ്. ഒന്നാം പ്രതി കണ്ണൂർക്കാരനായ തടിയൻറവിട നസീറും.
നസീറിലെ ഭീകരവാദി ആരുടെയൊക്കെയോ സൃഷ്ടിയാണെന്നും നിരവധി കേസുകളിൽ ശിക്ഷിക്കപ്പെട്ട ഒരു കൊടും ക്രിമിനലിെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ മഅ്ദനിയെ പോലൊയൊരാളെ യു.എ.പി.എ ചുമത്തി തടവറയിൽ ഇഞ്ചിഞ്ചായി കൊല്ലുന്നതിലെ നീതികേടും നെറികേടും ആർ.എസ്.എസിെൻറ ഭീകര വാഴ്ചക്കാലത്ത് ചർച്ച ചെയ്യുന്നതിൽ പ്രസക്തിയില്ലെന്നും ആർക്കാണറിഞ്ഞുകൂടാത്തത്? ഒരു മനുഷ്യെൻറ ആയുസ്സും വപുസ്സും പാരതന്ത്രത്തിെൻറ കരാളഹസ്തങ്ങളിൽ വിട്ടുകൊടുത്ത്, മൗലികാവകാശങ്ങൾ എണ്ണിയെണ്ണി പറയുന്ന ഭരണഘടനയുടെ മേൽ കൈവെച്ച് പ്രതിജ്ഞ പുതുക്കുന്ന കാപട്യം ഈ റിപ്പബ്ലിക് ദിനത്തിലും തുടരുമ്പോൾ ജനാധിപത്യ കൈരാതങ്ങൾക്ക് കാർമികത്വം വഹിച്ച പി.ചിദംബരത്തെ പോലുള്ളവർ നമ്മുടെ ചിന്താശേഷിയെ ചോദ്യം ചെയ്യുന്ന കാഴ്ച എന്തുമാത്രം അശ്ലീലകരമല്ല?
Recommended Video