സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുടെ ആത്മഹത്യ; പിന്നില്‍ സൈബര്‍ ബുള്ളിയിംഗ്? ആരോപണം ശക്തം
തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ ദുരൂഹത തുടരുന്നു. സൈബര്‍ ബുള്ളിയിംഗ് കാരണമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് എന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിരുന്നു.
എന്നാല്‍ അച്ഛനും അമ്മയും ഹാപ്പിയായിരിക്കണം എന്ന് മാത്രമാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സാണ് പെണ്‍കുട്ടിക്കുള്ളത്. യൂട്യൂബ് ഷോര്‍ട്ട് വീഡിയോസിലും സജീവമായിരുന്നു പെണ്‍കുട്ടി. വീഡിയോകള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. കോട്ടണ്‍ഹില്‍ ഗേള്‍സ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് മരിച്ച പെണ്‍കുട്ടി.

നെടുമങ്ങാട് സ്വദേശിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുമായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇരുവരും ഇതേ ക്കുറിച്ച് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുറച്ചുനാളുകള്‍ക്കുമുമ്പ് ഇരുവരും വേര്‍പിരിഞ്ഞു. ഇതിന് പിന്നാലെ ഇരുവരുടേയും പോസ്റ്റുകള്‍ക്ക് താഴെ ഫോളോവേഴ്സ് ചേരിതിരിഞ്ഞ് സൈബര്‍ ബുള്ളിയിംഗ് നടത്തിയിരുന്നു.
ഇതില്‍ മനം നൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കിയത് എന്നാണ് പ്രചരണം. പെണ്‍കുട്ടിയുടെ റീല്‍സിന് താഴെ നിരവധി പേരാണ് മോശം കമന്റുമായി എത്തിയിരുന്നത്. പെണ്‍കുട്ടി ജീവനൊടുക്കിയതോടെ ഇത്തരക്കാര്‍ക്കെതിരെ സുഹൃത്തുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.അതേസമയം പെണ്‍കുട്ടിയുടെ കുടംബം സൈബര്‍ ബുള്ളിയിംഗ് എന്ന പരാതി ഉന്നയിച്ചിട്ടില്ല.
പ്ലസ് ടു പരീക്ഷ തോറ്റതും വീട്ടുകാര്‍ വഴക്ക് പറഞ്ഞതിനെയും തുടര്‍ന്നുണ്ടായ മാനസിക വിഷമവുമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന സംശയവും ഉയരുന്നുണ്ട്. അതിനിടെ പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരായ ക്യാംപയിനും ശക്തമാണ്. സോഷ്യല്‍ മീഡിയയില്‍ സ്റ്റോപ്പ് സൈബര്‍ ബുള്ളിയിങ് ക്യാംപയിന് ആരംഭിച്ചിരിക്കുകയാണ്.
എല്ലാവര്ക്കും സൈബര്‍ ബുള്ളിയിംഗിനെ നേരിടാന്‍ വേണ്ടത്ര ധൈര്യമുണ്ടാകില്ലെന്നും ഹേറ്റ് കമന്റുകളിടുന്നത് അവസാനിപ്പിക്കണം എന്നുമാണ് ക്യാംപയിനില്‍ പറയുന്നത്. പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്ന യുവാവിന്റെ പ്രൊഫൈലിലും സൈബര്‍ ബുള്ളിയിംഗ് നടക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ മരണത്തിന് കാരണക്കാരന്‍ ഇയാള്‍ ആണ് എന്ന തരത്തിലാണ് സൈബര്‍ ബുള്ളിയിംഗ് നടക്കുന്നത്. ഇതിനെതിരേയും ക്യാംപയിന് ശക്തമാകുന്നുണ്ട്.
തൃക്കണ്ണാപുരത്തിനടുത്ത് ഞാലിക്കോണത്തുള്ള വീട്ടില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് തൂങ്ങിയ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇന്നലെയായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം അവസാനമായി കാണാന്‍ നിരവധി സുഹൃത്തുക്കളാണ് എത്തിയിരുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?












Click it and Unblock the Notifications