പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗത്തിനെതിരെ നടപടി; തൃപ്പൂണിത്തുറയില്‍ ബിജെപി പിളര്‍പ്പിലേക്ക്
എറണാകുളം: തൃപ്പൂണിത്തുറയില്‍ ബിജെപി പിളര്‍പ്പിലേക്ക്. നഗരസഭാ പ്രതിപക്ഷ നേതാവായ വിആര്‍ വിജയകുമാറിനെതിരെ നടപടിയെടുക്കാനുള്ള നീക്കം പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറികള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. കഴിഞ്ഞമാസം 15-ന് രാത്രി വീടിന് മുന്നിൽ വച്ച് വിആർ വിജയകുമാറിനെ രണ്ടുപേർ കൈയേറ്റം ചെയ്ത സംഭവമാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയത്.
കേരളത്തിലാദ്യമായി അണ്ണാ ഡിഎംകെയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം; വീഴ്ത്തിയത് ഇടത് ഭരണം
സംഭവത്തില്‍ വിജയകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ വിപിന്‍, ഹരി എന്നിവര്‍ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. പ്രാദേശികമായ വിഭാഗീയത നിലനില്‍ക്കെ തൃപ്പൂണിത്തറ തെക്കുംഭാഗത്ത് ഒരു രക്ഷാബബന്ധന് ചടങ്ങില്‍ വിജയകുമാര്‍ പങ്കെടുത്തതായിരുന്നു പ്രതികളെ പ്രകോപിച്ചത്.
വിജയകുമാറിന് മര്‍ദ്ദനമേറ്റത് നഗരാസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തിന് ഇടയാക്കിയിരുന്നു. വിജയകുമാറിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് സഭയില്‍ ആവശ്യമുയര്‍ന്നു. എന്നാല്‍ ബിജെപിക്ക് 12 അംഗളുള്ള നഗരസഭ കൗണ്‍സിലില്‍ ഏഴ് പേര് ഇതിനോട് വിയോജിപ്പ് രേഖപ്പെടുത്തിയതോടെ പാര്‍ട്ടിയിലെ ഭിന്നത പരസ്യമായി പുറത്തുവന്നു.
ഓണം ബംപറടിച്ചത് സര്‍ക്കാറിന്; 138 കോടി കവിഞ്ഞ് വിറ്റുവരവ്, ലാഭത്തിലും വന്‍ വര്‍ധന
തൃപ്പൂണിത്തുറയിലെ പാര്‍ട്ടി ഓഫീസ് ചേര്‍ന്ന ജില്ല കോര്‍ കമ്മിറ്റിയുടേയും മണ്ഡലം കോര്‍ കമ്മിറ്റിയുടേയും സംയുക്ത യോഗത്തില്‍ ഏഴ് കൗണ്‍സിലര്‍മാരും വിജയകുമാറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് വിജയകുമാറിനെതിരെ ഇവര്‍ ഉന്നയിക്കുന്ന ആരോപണം. എന്നാല്‍ വിജയകുമാറിനെ പിന്തുണയ്ക്കുന്നവര്‍ പാര്‍ട്ടി നടപടിക്കെതിരെ ശക്തമായി രംഗത്ത് എത്തിയത് ബിജെപിയെ പ്രതിരോധത്തിലാക്കി.
ആർഎസ്എസിലൂടെ ബിജെപിയിലേക്കെത്തിയ വി.ആർ. വിജയകുമാർ പാർട്ടിയുടെ സംസ്ഥാന കൗൺസിലംഗമാണ്. മേഖലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും വലിയ സ്വാധീനം ഉള്ള നേതാവാണ് വിജയകുമാര്‍. നഗരസഭാ പാർലമെന്ററി പാർട്ടി നേതൃസ്ഥാനത്തു നിന്ന് തന്നെ നീക്കിയതായി ആരും അറിയിച്ചിട്ടില്ലെന്നാണ് വിജയകുമാര്‍ വ്യക്തമാക്കുന്നത്.