സ്വപ്ന സുരേഷിന് വിരുന്നൊരുക്കി മന്ത്രി പുത്രന്‍; വിസാകുരുക്ക് പരിഹരിച്ചതും സ്വപ്ന
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷിന് സംസ്ഥാന സര്‍ക്കാരിലെ ഒരു മന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മന്ത്രിയുടെ മകന് സ്വപ്‌ന സുരേഷിന് തലസ്ഥാനത്തെ ഹോട്ടലില്‍ വെച്ച് വിരുെൈന്നാരുക്കിയെന്നായിരുന്നു കണ്ടെത്തല്‍. കേന്ദ്ര അന്വേഷണം ഏജന്‍സികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും ലഭിച്ചിരുന്നു. 2018 ലാണ് തലസ്ഥാനത്തെ ഹോട്ടലില്‍വെച്ച വിരുന്ന് നടന്നതെന്നാണ് കണ്ടെത്തല്‍.
ഇതിന് പുറമേ മന്ത്രിയുടെ മകന്റെ വിസാകുരുക്ക് പരിഹരിച്ചതും അന്ന് കോണ്‍സുലേറ്റില്‍ ഉണ്ടായിരുന്ന സ്വപ്ന സുരേഷ് ഇടപെട്ടായിരുന്നു. ഇതിന് പിന്നാലെ തലസ്ഥാനത്ത് വിരുന്ന് സംഘടിപ്പിച്ചതെന്നാണ് വിവരം. വിരുന്നില്‍ മറ്റൊരു സിപിഎം നേതാവിന്റെ മകനും പങ്കെടുത്തിരുന്നു. ഇദ്ദേഹമാണ് മന്ത്രിയുടെ മകന് സ്വപ്‌ന സുരേഷിനെ പരിചയപ്പെടുത്തിയതെന്നാണ് വിവരം. തിരുവനന്തപരത്ത് പ്രമുഖ സിനിമാ താരങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഹോട്ടല്‍ എന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യങ്ങളും അന്വേഷണ ഏജന്‍സി പരിശോധിച്ച് വരികയാണ്.
Recommended Video
തലസ്ഥാനത്തെ വിരുന്നിന് പിന്നാലെയാണ് 2019 ല്‍ ലൈഫ് മിഷന്‍ കരാറില്‍ മകന്‍ ഇടനിലക്കാരനായതെന്നാണ് സൂചന. ലൈഫ് മിഷന്‍ പദ്ധതിക്കായി യുഎഇ സന്നദ്ധ സംഘടനയുടെ സഹായത്തോടെ വടക്കാഞ്ചേരിയില്‍ ഫ്‌ലാറ്റുകള്‍ നിര്‍മ്മിക്കുന്നതില്‍ കമ്മീഷന്‍ കൈപറ്റിയ സംഭവത്തില്‍ ഏജന്‍സികള്‍ അന്വേഷണം നടത്തിവരികയാണ്.
താക്കറെയെ മുഖ്യമന്ത്രിയാക്കാൻ സോണിയയ്ക്കും പവാറിനും മുന്നിൽ ഇരന്നു! ശിവസേനയ്‌ക്കെതിരെ ബിജെപി
ജെഡിയു സഖ്യത്തില്‍ വിള്ളലില്ല, ബിജെപിക്കൊപ്പം തന്നെയെന്ന് നിതീഷ്, ബീഹാറില്‍ 200 സീറ്റ് നേടും!!