'പൂഴ്ത്തിവെച്ചത് തന്നെ ആരെയൊക്കെയോ സംരക്ഷിക്കാൻ, ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കണം'
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കപ്പെട്ട ഭാഗങ്ങളിലെ അന്യായങ്ങൾക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാൻ പിണറായി സർക്കാരിന് സാധിക്കുമെന്ന് കരുതുന്നില്ലെന്ന് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ. ഗുരുതര കുറ്റകൃത്യങ്ങൾ ഉണ്ടെന്ന് അറിഞ്ഞിട്ടും ഇത്രയും കാലം റിപ്പോർട്ട് പൂഴ്ത്തിവെച്ചത് സർക്കാരിന് ആരെയൊക്കെയോ സംരക്ഷിക്കാൻ ഉള്ളത് കൊണ്ടാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുകയാണ് വേണ്ടതെന്നും ശോഭ സുരേന്ദ്രൻ വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.
'റിപ്പോർട്ടിലെ വിവരങ്ങൾ അറിഞ്ഞുകൊണ്ട് തന്നെ സാംസ്കാരിക വകുപ്പ് മന്ത്രി ഈ റിപ്പോർട്ട് പൂഴ്ത്തിവെച്ചത് എന്തിനാണ് പറയണം. മന്ത്രിക്ക് തന്നെ ആ സ്ഥാനത്ത് തുടരാനുള്ള ധാർമ്മികത നഷ്ടപ്പെട്ടിരിക്കുകയാണ്. എന്നിട്ടും എന്തുകൊണ്ടാണ് പിണറായി വിജയൻ സജി ചെറിയാന്റെ രാജി ആവശ്യപ്പെടാത്തത്. സാംസ്കാരിക വകുപ്പ് മന്ത്രിയുടെ അറിവോടേയും സമ്മതത്തോടും കൂടി ഈ കൃത്യത്തെ സഹായിക്കാൻ ശ്രമിച്ചുവെന്നാണ് സ്ത്രീ സമൂഹത്തിന് മനസിലാക്കാൻ സാധിക്കുന്നത്. നാല് വർഷം റിപ്പോർട്ട് പൂഴ്ത്തിവെച്ചത് സർക്കാരിന് ആരെയൊക്കെയോ രക്ഷിക്കാൻ ഉള്ളത് കൊണ്ടാണ്.

സി പി എം എംഎൽഎയായി കഴിഞ്ഞാൽ ഏത് പീഡനത്തിനും നേതൃത്വം കൊടുക്കാമെന്ന് പണ്ടേ കേരളത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. സ്ത്രീക്ക് സുരക്ഷ കൊടുക്കുമെന്ന് നാഴിക്ക് നാൽപത് വട്ടം പറയുന്ന സർക്കാർ സ്ത്രീക്കൾക്ക് അരക്ഷിതബോധമാണ് കേരളത്തിൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. സി പി എം നേതാക്കളായാൽ പീഡിപ്പിക്കാമെന്നാണോ? സിപിഎം എംഎൽഎ ആയത് കൊണ്ട് മാത്രമാണോ മുകേഷിനെതിരെ ആരോപണം വന്നത്? മുകേഷ് തെറ്റ് ചെയ്തത് കൊണ്ടാണ് ആരോപണം വന്നത്.
കല മനുഷ്യനെ നൻമയിലേക്ക് നയിക്കുമെന്ന ധാരണമയുള്ളത് കൊണ്ടാണ് സാധാരണക്കാർ കലയെ പ്രോത്സാഹിപ്പിക്കുന്നത്. അങ്ങനെയുള്ളൊരു മേഖല തകരരുതെന്ന് എല്ലാവർക്കും ആഗ്രഹം ഉണ്ട്. എന്നാൽ അങ്ങനെയൊരു മേഖലയിൽ വലിയ അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സർക്കാരിന് പച്ചയായി ബോധ്യപ്പെട്ടിട്ടും അതിൽ ആരോപണവിധേയരെ രക്ഷിക്കാൻ സർക്കാർ പരിശ്രമിക്കുന്നുവെന്നത് അത്യന്തം ഖേദകരമാണ്. അതിനാൽ മന്ത്രി സജി ചെറിയാനെ മാറ്റി നിർത്തിക്കൊണ്ട് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഇവിടെ അന്വേഷണം നടത്തണം', ശോഭാ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ദേശീയ വനിതാ കമ്മീഷന് പരാതി നൽകാൻ ഒരുങ്ങുകയാണ് സംസ്ഥാനത്തെ ബിജെപി നേതാക്കൾ. ഇരയാക്കപ്പെട്ടവരുടെ സ്വകാര്യത സംരക്ഷിച്ചു തന്നെ കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി വേണമെന്നാണ് ആവശ്യം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications