ബോധരഹിതയാക്കി ബലാല്‍സംഗം ചെയ്തു; നഗ്ന ഫോട്ടോയെടുത്തു... 'മുന്‍ കോണ്‍ഗ്രസ്' നേതാവിനെതിരേ പരാതി
കൊച്ചി: വിവാഹം ചെയ്യാനെന്ന പേരില്‍ പരിചയപ്പെട്ടു, കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ കാണിച്ച് വിശ്വസിപ്പിച്ചു, ബ്രിട്ടനില്‍ കോടികളുടെ ആസ്തിയുണ്ടെന്നും പറഞ്ഞു... ചതിയില്‍ വീഴ്ത്തി ബലാല്‍സംഗം ചെയ്തുവെന്നും നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുവെന്നും യുവതിയുടെ പരാതി. കൊച്ചിയില്‍ ബിസിനസുകാരിയായ 42കാരിയാണ് പരാതിക്കാരി.
മൈനോരിറ്റി കോണ്‍ഗ്രസ് മുന്‍ സംസ്ഥാന കോ ഓഡിനേറ്റര്‍ ആണെന്ന് വിശ്വസിപ്പിച്ചാണ് ചങ്ങനാശേരി സ്വദേശി ലക്‌സണ്‍ കല്ലുമാടിക്കല്‍ യുവതിയെ പരിചയപ്പെട്ടത്. ഇരിങ്ങാലക്കുട സ്വദേശിനിയുടെ പരാതിയിലാണ് എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. വിശദവിവരങ്ങള്‍ ഇങ്ങനെ...
പഞ്ചാബിലെ അമൃതസറിലെ കര്‍ഷകര്‍- കണ്ണിന് കുളിര്‍മയേകുന്ന ചിത്രങ്ങള്‍ കാണാം
ബ്രിട്ടീഷ് പൗരത്വം
ബ്രിട്ടീഷ് പൗരത്വമുള്ള വ്യക്തിയാണ് ലക്‌സണ്‍ എന്ന് യുവതി പറയുന്നു. ബ്രിട്ടനില്‍ ഭാര്യയുണ്ടായിരുന്നു. വിവാഹമോചനത്തിനുള്ള നടപടികള്‍ പുരോഗമിക്കവെയാണ് കൊച്ചിയില്‍ വച്ച് ഇരിങ്ങാലക്കുട സ്വദേശിനിയെ പരിചയപ്പെടുന്നത്. ഈ ബന്ധമാണ് പിന്നീട് പീഡനത്തിലേക്ക് നയിച്ചത്.
ആദ്യം കാണുന്നത്
ബെംഗളൂരുവില്‍ ഐടി ജീവനക്കാരിയായിരുന്നു യുവതി. 2018ല്‍ വിവാഹ മോചിതയായ ശേഷമാണ് നാട്ടില്‍ തിരിച്ചെത്തിയത്. പിന്നീട് കൊച്ചിയില്‍ ബിസിനസ് തുടങ്ങി. ഇതിനിടെ പുനര്‍ വിവാഹത്തിന് വെബ്‌സൈറ്റില്‍ പരസ്യം നല്‍കി. ഇതുകണ്ടാണ് ലക്‌സണ്‍ എത്തിയത്.
കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍
കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കാണിച്ച ലക്‌സണ്‍ മാന്യമായ ഇടപെടലായിരുന്നു ആദ്യം. യുവതിയെ വിവാഹം ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. വീട്ടുകാരുമായും സംസാരിച്ചു. ബ്രിട്ടനിലെ വിവാഹ മോചന നടപടി പൂര്‍ത്തിയായാല്‍ വിവാഹം നടത്താമെന്നും ഇയാള്‍ പറഞ്ഞുവെന്ന് യുവതി പരാതിയില്‍ പറയുന്നു.
വിവാഹ നിശ്ചയം
പ്രതി അമ്മയ്‌ക്കൊപ്പം ഇരിങ്ങാലക്കുടയിലെ യുവതിയുടെ വീട്ടിലെത്തി വിവാഹ നിശ്ചയം നടത്തി. ബ്രിട്ടനിലെ വിവാഹ മോചന നടപടികള്‍ പൂര്‍ത്തിയായാല്‍ വലിയ ചടങ്ങായി നടത്താമെന്നും കുടുംബത്തെ വിശ്വസിപ്പിച്ചു. ചടങ്ങിന് ശേഷം തിരിച്ചുപോകവെ ലക്‌സണിന്റെ അമ്മയ്ക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായി. തുടര്‍ന്ന് യുവതിക്കൊപ്പം തല്‍ക്കാലം ഫ്‌ളാറ്റില്‍ താമസിച്ചു.
പീഡനം, ഭീഷണി
ആ ദിവസം രാത്രിയാണ് ലക്‌സണ്‍ യുവതിയെ പീഡിപ്പിച്ചതും നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതുമെന്ന് പരാതിയില്‍ പറയുന്നു. പോലീസിനെ അറിയിച്ചാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് ബലമായി ചങ്ങനാശേരിയിലേക്ക് കൊണ്ടുപോയി. തിരിച്ച് കൊച്ചിയിലെത്തിയ ശേഷവും ഇയാള്‍ എത്തിയതത്രെ. ഇതിനിടെ ലക്ഷക്കണക്കിന് രൂപ ലക്‌സണ്‍ കൈവശപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
Recommended Video
ഒടുവില്‍ പോലീസില്‍ പരാതി
വിവാഹത്തിനുള്ള ശ്രമങ്ങള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കുന്നതെന്ന് യുവതി പറയുന്നു. ബ്രിട്ടനിലെ യുവതിയില്‍ നിന്ന് വിവാഹ മോചനം ലഭിച്ചിട്ടും ഇയാള്‍ ഇവിടെ വിവാഹത്തിന് തയ്യാറായില്ല. മറ്റൊരു വിവാഹത്തിന് ശ്രമിക്കുന്നുവെന്നും അറിയാന്‍ കഴിഞ്ഞുവെന്നും പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ മൊഴിയെടുത്ത ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
കറുപ്പിൽ അഴകായി മധു ശാലിനി; തെന്നിന്ത്യൻ താരത്തിന്റെ ഹോട്ട്, ക്യൂട്ട് ചിത്രങ്ങൾ വൈറലാകുന്നു