Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരീഷ് പേരടിയുടെ കൈതേരി സഹദേവന്‍ പിണറായി വിജയനോ: വർഷങ്ങള്‍ക്ക് ശേഷം മുരളി ഗോപി വെളിപ്പെടുത്തുന്നു

തന്റെ സിനിമയായ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയ്ക്ക് രാഷ്ട്രീയപരമായ എതിർപ്പ് നേരിടേണ്ടി വന്നിരുന്നുവെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ചിത്രം റിലീസ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷം വടക്കൻ കേരളത്തിലെ തീയേറ്ററുകളിൽ നിന്ന് പിൻവലിച്ചു. ചിലയിടങ്ങളിൽ നിന്ന് അനൗദ്യോഗിക വിലക്കുണ്ടായി. ഇവിടുത്തെ മുഖ്യധാരാ ഇടതുപക്ഷക്കാർ സിനിമയോട് കടുത്ത ശത്രുത പുലർത്തിയിരുന്നു. അവർക്ക് ഇപ്പോഴും എന്നോട് ശത്രുതയുള്ളത് പോലെ തോന്നുന്നുവെന്നും മുരളി ഗോപി പറഞ്ഞു. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഇടതുപക്ഷ വിരുദ്ധ സിനിമയായിരുന്നില്ല. ഇടതുപക്ഷത്തിലെ വ്യതിയാനങ്ങൾക്കെതിരെയായിരുന്നു ആ ചിത്രം. യഥാർത്ഥത്തിൽ ഞാൻ വലതുപക്ഷത്തിന് എതിരാണ്. പക്ഷേ, ഞാൻ മുഖ്യധാരാ ഇടതുപക്ഷത്തെ വിമർശിക്കില്ലെന്ന് അതിനർത്ഥമില്ല. യഥാർത്ഥത്തിൽ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഒരു ഇടതുപക്ഷ സിനിമയായിരുന്നു. അത് ഇടതുപക്ഷത്തെ നിരീക്ഷിക്കുന്നു. എന്നാല്‍ , മുഖ്യധാരാ ഇടതുപക്ഷത്തെ വിമർശിക്കുന്നത് ഇടതുപക്ഷത്തെ വിമർശിക്കലാണെന്ന തെറ്റായ ധാരണ ചിലർക്കുണ്ട്.

 murali-gopi

ഇടതുപക്ഷത്തെ വിമർശിക്കുന്നതില്‍ യഥാർത്ഥ ഇടതുപക്ഷക്കാർക്ക് ആശങ്കയുണ്ടാകരുത്. ഇടതുപക്ഷം മറ്റുള്ളവരെപ്പോലെ ആകണമെന്നില്ല. നമ്മൾ മറ്റുള്ളവരെ റൊമാന്റിക്കൈസ് ചെയ്യുകയല്ല, മറിച്ച് ഇടതുപക്ഷത്തെ ഉയർന്ന പീഠത്തിൽ പ്രതിഷ്ഠിക്കുന്നു. ഖേദകരമെന്നു പറയട്ടെ, ഇവിടെ ഇടതുപക്ഷം ഇക്കാലത്ത് ശക്തമായ വലതുപക്ഷ പ്രവണതകൾ കാണിക്കുന്നു. നാമിവിടെയുള്ളത് ഇടതുപക്ഷം എന്ന പേരിലാണ്. ഇവിടെ യഥാർത്ഥ ഇടതുപക്ഷമില്ലെന്നും മുരളി ഗോപി പറയുന്നു.

പിണറായി വിജയനോട് സാമ്യമുള്ള ഒരു കഥാപാത്രമായിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കൈതേരി സഹദേവന്റേത്. അങ്ങനെ ശരിക്കും ഉദ്ദേശിച്ചിരുന്നോയെന്ന ചോദ്യത്തിന് 'സമകാലിക പ്രതിഫലനങ്ങൾ ഉണ്ടാകും, തീർച്ച. എന്നാൽ അത് പൂർണ്ണമായും ഏതെങ്കിലും പ്രത്യേക വ്യക്തിയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറയുന്നത് ശരിയല്ല. ആ കഥാപാത്രത്തിൽ ലെനിന്റെയും സ്റ്റാലിന്റെയും ഘടകങ്ങളുണ്ട്.' എന്നായിരുന്നു മുരളി ഗോപിയുടെ മറുപടി.

ഇടതുപക്ഷം വ്യക്തിത്വ ആരാധനയ്‌ക്കെതിരായ ഒരു പ്രസ്ഥാനമാകുമ്പോഴും മുഖ്യധാരാ ഇടതുപക്ഷത്തിൽ വ്യക്തിത്വ ആരാധന എങ്ങനെ വികസിക്കുന്നു എന്ന് ഈ സിനിമ കാണിക്കുന്നു. ഒരു വ്യക്തിത്വ ആരാധന ഒരു ഇടതുപക്ഷ ഇടത്തെ ആക്രമിക്കുന്ന നിമിഷം, ഇടതുപക്ഷം വലതുപക്ഷമായി മാറുന്നു. എന്റെ സിനിമകളും ഫാസിസ്റ്റ് ശക്തികളെ വിമർശിക്കുന്നു. ഉദാഹരണത്തിന്, ടിയാൻ ഒരു വലതുപക്ഷ വിരുദ്ധ സിനിമയായിരുന്നു. കൂടാതെ, ഫാസിസം വലതുപക്ഷത്തിന്റെ കുത്തകയല്ല. മുഖ്യധാരാ ഇടതുപക്ഷത്തിലും ഫാസിസ്റ്റ് ഘടകങ്ങളുണ്ട്.

കേരളത്തില്‍ പലയിടത്തും ആർഎസ്എസ് ശാഖകൾ കണ്ടിട്ടുണ്ട്. പക്ഷേ അതുവരെ ഒരു മലയാള സിനിമയിലും ഞാൻ കണ്ടിട്ടില്ല. എന്തുകൊണ്ട്? ഇവിടെ ആർഎസ്എസ് ഇല്ലാതിരുന്നതുകൊണ്ടാണോ? ഞാൻ ശാഖകൾ കണ്ടിട്ടുണ്ട്, അത് ഞാൻ എന്റെ സിനിമകളിൽ കാണിക്കും. നിങ്ങൾ അവരെ നോക്കി ചിരിക്കുകയോ അവഗണിക്കുകയോ പൈശാചികമാക്കുകയോ ചെയ്യുമ്പോഴാണ് ഫാസിസ്റ്റുകൾ കൂടുതൽ ശക്തരാകുന്നത്. നിങ്ങൾക്ക് അവരോട് യുദ്ധം ചെയ്യണമെങ്കിൽ ആദ്യം അവരെ മനുഷ്യർ എന്ന് അഭിസംബോധന ചെയ്യുക. അങ്ങനെയല്ലാതാകുമ്പോള്‍ അവർ കൂടുതൽ കൂടുതൽ ശക്തരാകും. ചരിത്രം അതിന് സാക്ഷിയാണ്.

കമ്മാരസംഭവം പാതി ഷൂട്ട് ചെയ്തപ്പോഴാണ് നടി ആക്രമിക്കപ്പെട കേസ് വരുന്നത്. ഞാൻ ആരെയും വിധിക്കില്ല. ദിലീപാണ് അത് ചെയ്തതെന്നതിന് എന്റെ പക്കൽ തെളിവില്ല. വാസ്തവത്തിൽ, ആരുടേയും കയ്യില്‍ അതിന് തെളിവില്ല. ആരോപണം ഒരു വിധിക്ക് തുല്യമല്ല. ആൾക്കൂട്ട വിധികളെ ഞാൻ ഒരിക്കലും പിന്തുണയ്ക്കില്ല. ഇവിടെ പൊളിറ്റിക്കല്‍ കറക്ട്നെസിന്റെ വിഷയമില്ല. . കുറ്റം തെളിയിക്കപ്പെടാത്ത ഒരാളെ വിധിക്കുന്നത് ന്യായമാണോ? അതിന്റെ പിന്നിലെ യുക്തിയെക്കുറിച്ചാണ് ഞാൻ ചോദിക്കുന്നത്. വിധി വരട്ടെ, അപ്പോൾ ഞാൻ വ്യക്തമായ മറുപടി തരാം. അതുവരെ ഞാൻ ആരെയും കുറ്റക്കാരനായി വിധിക്കില്ലെന്നും മുരളി ഗോപി കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+