ഗോഡ്ഫാദറില്ലാത്തത് അയോഗ്യതയാണോ? 'ഫാദറുണ്ട്; മത്സരിച്ചാൽ 15000 ഭൂരിപക്ഷത്തിൽ ജയിക്കും': എൽദോസ് കുന്നപ്പിള്ളി
പെരുമ്പാവൂരിൽ സീറ്റ് കിട്ടാൻ സാധ്യതയടഞ്ഞ സാഹചര്യത്തിൽ വിജയാവകാശവാദവുമായി സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി രംഗത്ത്. പാർട്ടി തന്നെ മത്സരിപ്പിച്ചാൽ പതിനയ്യായിരം വോട്ടിലധികം ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് എൽദോസ് വാദിക്കുന്നത്. '10 വർഷം പെരുമ്പാവൂരിൽ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അസാധ്യമെന്ന് തോന്നിയതെല്ലാം അവിടെ സാധിച്ചെടുത്തു. മത്സരിച്ചാൽ ജയം ഉറപ്പാണ്. ഹൈക്കമാന്ഡ് കൈവിടില്ലെന്നാണ് വിശ്വാസം’- എൽദോസ് കുന്നപ്പിള്ളി പറയുന്നു.
ലൈംഗികാതിക്രമക്കേസിൽ പ്രതിയാക്കപ്പെട്ടതാണ് എൽദോസിന്റെ സ്ഥാനാർഥിത്വത്തിന് വിനയായത്. മാർച്ച് 26ന് ഈ കേസ് പരിഗണിക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് എൽദോസിന്റെ സ്ഥാനാർഥിത്വം പരുങ്ങലിലായത്. ലൈംഗികാതിക്രമക്കേസിന്റെ പശ്ചാത്തലത്തിൽ, പാർട്ടിക്ക് ചീത്തപ്പേരുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയിലെ മുതിർന്ന ദേശീയ നേതാക്കൾ എൽദോസിനെതിരായ നിലപാട് എടുക്കുകയായിരുന്നു.

'കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും കൊടുത്തിട്ടുണ്ട്. ഏത് അന്വേഷണവും നടക്കട്ടെ. മറ്റാരെയെങ്കിലും പരിഗണിക്കുന്നതിൽ തെറ്റില്ല. എന്നാൽ, അയോഗ്യത എന്താണെന്ന് പാർട്ടി പരിശോധിക്കണം. ചർച്ച നീണ്ട് അവസാനം സീറ്റ് ലഭിച്ചാലും ജയിക്കും. കേരളത്തിലെ മുഴുവൻ നേതാക്കളും എനിക്ക് അനുകൂലമായിരുന്നു. എന്നെ അവർക്കറിയാം. അവർ ഉറപ്പ് നൽകിയിരുന്നു. ഐക്യകണ്ഠേനയാണ് 20 എംഎൽഎമാരുടെ പേര് എഐസിസിയിലേക്ക് പോയത്’- എൽദോസ് കുന്നപ്പിള്ളി പറയുന്നു.
താഴെത്തട്ടിൽ നിന്നുയർന്നു വന്ന ആളാണ് താനെന്നും ഒരു പഞ്ചായത്ത് മെമ്പറാകണമെന്ന് മാത്രം ആഗ്രഹിച്ച തന്നെ ഇത്രയും വലിയ നിലയിലെത്തിച്ചത് പാർട്ടിയാണെന്നും എൽദോസ് ചൂണ്ടിക്കാട്ടി. പത്രമിടാൻ പോയും ട്യൂഷൻ പഠിപ്പിച്ചും പള്ളിയിൽ മണിയടിച്ചുമൊക്കെയാണ് വളർന്നുവന്നത്. എല്ലാ സഭകളും തനിക്ക് അനുകൂലമാണ്. പ്രവർത്തകരുടെ പിന്തുണയും തനിക്കുണ്ട്. എന്നും കോൺഗ്രസ് പ്രവർത്തകനാണെന്നും മറ്റ് പാർട്ടികളിലേക്കു പോകില്ലെന്നും എൽദോസ് വ്യക്തമാക്കി. ഗോഡ് ഫാദറില്ലാത്തതാണോ അയോഗ്യത എന്ന ചോദ്യത്തിന്, തനിക്കൊരു ഫാദറുണ്ടല്ലോയെന്നായിരുന്നു എൽദോസിന്റെ മറുപടി. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയാണ് പെരുമ്പാവൂരിൽ പരിഗണിക്കുന്നതെന്നാണ് വിവരം. ഇതിനുപുറമേ ഉല്ലാസ് തോമസ്, മനോജ് മൂത്തേടൻ തുടങ്ങിയവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്.
അതേസമയം, പീഡന പരാതിയുള്ളതിനാൽ കോവളം സിറ്റിങ് എംഎല്‍എ എം. വിന്‍സെന്റിനെ സ്ഥാനാർഥിയാക്കില്ലെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പീഡന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വിന്‍സെന്റിനെ മത്സരിപ്പിക്കേണ്ടതില്ലെന്നും സ്ഥാനാർഥിയാക്കിയാല്‍ തെറ്റായ സന്ദേശം നല്‍കുമെന്നും ഹൈക്കമാന്‍ഡിന്റെ വിലയിരുത്തിയിരുന്നു.
2017ൽ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ എം. വിന്‍സന്റ് പാര്‍ട്ടി നടപടി നേരിട്ടിരുന്നു. ഇത്തവണ സ്ഥാനാര്‍ഥി പട്ടികയിൽ ഉൾപ്പെട്ടപ്പോൾ അതിജീവിത രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
ഗോപാലകൃഷ്ണന്റെ വര്‍ഗീയ പരാമര്‍ശം; എന്ത് നടപടിയെടുത്തു? തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
കേരളത്തെ ബിഗ് ബൗസ് ഹൗസിനോടുപമിച്ച് അഖില്‍ മാരാര്‍, 'എല്ലാവരും എനിക്ക് തന്നെ വോട്ട് ചെയ്യും' -
'നമ്മൾ ഒന്നാണെന്ന് കാണിച്ച കൂട്ടർ', ഒരുമയുടെ രാഷ്ട്രീയത്തിന്റെ പാട്ടുമായി ആര്യ ദയാൽ, ഇടത് പ്രചാരണ ഗാനം വൈറൽ -
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
ഗ്ലാസ് അല്ല ബക്കറ്റ്; കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 'പെട്ടു', അച്ചടിച്ച പോസ്റ്റര്‍ ഒഴിവാക്കേണ്ടി വരും -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം













Click it and Unblock the Notifications