Get Updates
Get notified of breaking news, exclusive insights, and must-see stories!

സത്യസരണി നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രമോ? കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി, വിശദമായ അന്വേഷണം

മഞ്ചേരിയിലെ സത്യസരണി എന്ന സ്ഥാപനത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് പരാതി. ബിജെപി കേരള ഘടകമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന് പരാതി സമര്‍പ്പിച്ചത്.

കോഴിക്കോട്: മഞ്ചേരി ചെരണിയിലെ സത്യസരണി എന്ന സ്ഥാപനത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് പരാതി. ബിജെപി കേരള ഘടകമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന് ഇതുസംബന്ധിച്ച് പരാതി സമര്‍പ്പിച്ചത്. സ്ഥാപനത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

എന്‍ഐഎ അന്വേഷിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. വന്‍തോതില്‍ മതപരിവര്‍ത്തനം നടത്തുന്ന കേന്ദ്രമാണിതെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പിന്തുണയോടെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. മുമ്പും സമാനമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും യാതൊരു തെളിവും സ്ഥാപനത്തിനെതിരേ പോലിസിന് ലഭിച്ചിരുന്നില്ല.

സത്യസരണിയിലേക്ക് ഹിന്ദു ഐക്യവേദി മാര്‍ച്ച്

കഴിഞ്ഞ ആഗസ്തില്‍ സത്യസരണിയിലേക്ക് ഹിന്ദു ഐക്യവേദി മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്താന്‍ അനുവദിച്ചില്ല. മാര്‍ച്ച് തുടങ്ങിയ മഞ്ചേരി ബസ് സ്റ്റാന്റ് പരിസരത്ത് വച്ചുതന്നെ അവര്‍ തടഞ്ഞു. പോലിസിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. പ്രശ്‌ന സാധ്യത മുന്‍കൂട്ടി കണ്ട് ശക്തമായ പോലിസ് സാന്നിധ്യമുണ്ടായിരുന്നു അന്ന് മഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും. മാര്‍ച്ച് നടത്താനാവാതെ വന്നതോടെ ബസ് സ്റ്റാന്റില്‍ വച്ച് തന്നെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രവര്‍ത്തനം നിയമവിരുദ്ധം

സ്ഥാപനം നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഉടന്‍ അടച്ചുപൂട്ടണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. വന്‍തോതില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും തീവ്ര ആശയങ്ങളാണ് സ്ഥാപനം പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തന്റെ മകളെ സത്യസരണിയില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും അവള്‍ ഐസിസില്‍ ചേരുന്നതിന് സാധ്യതയുണ്ടെന്നും കാണിച്ച് കോട്ടയം സ്വദേശി മാസങ്ങള്‍ക്ക് മുമ്പ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തില്‍ പരിശോധന നടത്തിയ പോലിസിന് സംശയകരമായ രീതിയില്‍ ഒന്നും കണ്ടെത്താനായില്ല.

തന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ല

താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് സത്യസരണിയില്‍ പഠിക്കുന്നതെന്നും തന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും തിരുവനന്തപുരം സ്വദേശിയായ പെണ്‍ക്കുട്ടി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മാസങ്ങള്‍ നീളുന്ന കോഴ്‌സാണ് ഇവിടെ പഠിപ്പിക്കുന്നത്. വിശദമായ പഠനം വേണമെങ്കില്‍ മറ്റ് സ്ഥാപനങ്ങളിലേക്ക് പോവാം. തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് അഡ്മിഷന്‍ നല്‍കുന്നത്.

ആരോപണം നിഷേധിച്ച് സ്ഥാപനം

സ്ഥാപനത്തിന്റെ നടത്തിപ്പുകാരും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും ആരോപണം നിഷേധിച്ചിരുന്നു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് അവരുടെ വെബ്‌സൈറ്റില്‍ വിശദമാക്കിയിട്ടുണ്ട്. ക്രൈസ്തവ മിഷനറി പ്രവര്‍ത്തകര്‍ ദാരിദ്ര്യം ചൂഷണം ചെയ്ത് മുസ്ലിംകളെ മതം മാറ്റാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇത്തരം ആളുകളെ കണ്ടെത്തി ഇസ്ലാമിന കുറിച്ച് ബോധവല്‍ക്കരണം നടത്തുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും വെബ് സൈറ്റില്‍ പറയുന്നു. ഇസ്്‌ലാമിനെ കുറിച്ച് പഠിപ്പിക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും ഹിന്ദുക്കളോ ക്രൈസ്തവരോ മാത്രമല്ല ഇവിടെ വരുന്നതെന്നും മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ളവര്‍ പഠിക്കാനെത്തുന്നുണ്ടെന്നും സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+