Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ സോഷ്യൽ മീഡിയയിലെ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'യോ? വിമർശിച്ച് പി രാജീവ്

മുഖ്യമന്ത്രി വിഡി സതീശനേയും യുഡിഎഫ് സർക്കാരിനേയും വിമർശിക്കുന്ന വാർത്തകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് മെറ്റ നീക്കം ചെയ്യുന്നതായുളള ആരോപണത്തിൽ വിമർശനം ശക്തമാകുന്നു. റിപ്പോർട്ടർ ടിവി അടക്കം ചില മാധ്യമങ്ങളും സോഷ്യൽ മീഡിയ ഹാൻഡിലുകളും അടക്കം തങ്ങളുടെ പോസ്റ്റുകളും കാർഡുകളും നീക്കം ചെയ്യപ്പെട്ടതായി ആരോപിച്ച് രംഗത്ത് വന്നിട്ടുണ്ട്.

വിവാദത്തിൽ സർക്കാരിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ മന്ത്രി പി രാജീവ്. മോദി സർക്കാരിനെ ഉപയോഗിച്ചാണ് ഈ നീക്കം നടപ്പിലാക്കുന്നതെന്ന ആരോപണം ശരിയാണെങ്കിൽ യുഡിഎഫ് സർക്കാരിനെ എത്ര കരുതലോടെയാണ് മോദി സർക്കാർ സംരക്ഷിക്കുന്നത് വ്യക്തമാകുകയാണെന്ന് പി രാജീവ് വിമർശിച്ചു.

'തരാനുളളത് 45 ലക്ഷം, തിരിച്ച് ചോദിച്ചപ്പോൾ ഭീഷണി', റോബിൻ രാധാകൃഷ്ണനെതിരെ വേദ് ലക്ഷ്മിയും അഭിലും
'തരാനുളളത് 45 ലക്ഷം, തിരിച്ച് ചോദിച്ചപ്പോൾ ഭീഷണി', റോബിൻ രാധാകൃഷ്ണനെതിരെ വേദ് ലക്ഷ്മിയും അഭിലും

പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പ്: ' വിഡി സതീശന്റെ ഭരണത്തിന് കീഴിൽ കേരളത്തിൽ നടക്കുന്നത് സോഷ്യൽ മീഡിയയിലെ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'യോ? കേന്ദ്ര സർക്കാരിന്റെ The Information Technology (Intermediary Guidelines and Digital Media Ethics Code) Rules, 2021 ദുരുപയോഗം ചെയ്ത്, തങ്ങൾക്കെതിരെ ഉയരുന്ന വിമർശനങ്ങളെയും ജനശബ്ദങ്ങളെയും അടിച്ചമർത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. മെറ്റ പ്ലാറ്റ്‌ഫോമുകളിൽ സർക്കാരിനെയും മുഖ്യമന്ത്രി വി. ഡി. സതീശനെയും വിമർശിക്കുന്ന പോസ്റ്റുകളും, മാധ്യമങ്ങൾ നൽകുന്ന സർക്കാരിനെതിരായ വാർത്തകളും ഇന്ത്യയിൽ കാണാൻ സാധിക്കാത്ത രീതിയിൽ വൻതോതിൽ ജിയോ-ബ്ലോക്ക് ചെയ്യിക്കുകയാണ്.

P Rajeev

രാജ്യസുരക്ഷയെ ബാധിക്കുന്നവ, വ്യാജവാർത്തകൾ, വിദ്വേഷപ്രചാരണത്തിലൂടെ ക്രമസമാധാന തകർച്ചയുണ്ടാക്കുന്നവ തുടങ്ങിയ പോസ്റ്റുകൾ നീക്കം ചെയ്യാനാണ് നിയമത്തിൽ വ്യവസ്ഥയുള്ളത്. എന്നാൽ കേരളത്തിൽ സംഭവിക്കുന്നത് എന്താണ്? വ്യാജവാർത്തയോ ക്രമസമാധാന പ്രശ്നമോ ഉണ്ടാക്കാത്ത, സർക്കാരിന്റെ അഴിമതികളെയും ഭരണപരാജയങ്ങളെയും വിമർശിക്കുന്ന മാധ്യമവാർത്തകളും സാധാരണക്കാരായ ജനങ്ങളുടെ അഭിപ്രായങ്ങളുമാണ് വായടപ്പിക്കാൻ വേണ്ടി നീക്കം ചെയ്യിക്കുന്നത്.

'അച്ഛൻ എതിർത്തില്ല, അമ്മയ്ക്ക് മുൻപേ ആദ്യം പച്ചക്കൊടി കാണിച്ചത് അച്ഛൻ', വിജയെ കുറിച്ച് മകൻ
'അച്ഛൻ എതിർത്തില്ല, അമ്മയ്ക്ക് മുൻപേ ആദ്യം പച്ചക്കൊടി കാണിച്ചത് അച്ഛൻ', വിജയെ കുറിച്ച് മകൻ

മാധ്യമങ്ങളെ നേരിട്ട് നിരോധിക്കാതെ, അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ തടഞ്ഞുകൊണ്ട് പിൻവാതിലിലൂടെ മാധ്യമസ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറുകയാണ് സർക്കാർ ചെയ്യുന്നത്. മോദി സർക്കാരിനെ ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കുന്നതെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് ശരിയാണെങ്കിൽ യുഡിഎഫ് സർക്കാരിനെ എത്ര കരുതലോടെയാണ് മോദി സർക്കാർ സംരക്ഷിക്കുന്നത് വ്യക്തം.

ജനാധിപത്യത്തിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെയും മാധ്യമങ്ങളുടെയും മൗലികാവകാശമാണ്. വിമർശിക്കുന്ന വാർത്തകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യിച്ച് ഭരണം മുന്നോട്ട് കൊണ്ടുപോകാമെന്ന് കരുതുന്നത് ശുദ്ധ മണ്ടത്തരമാണ്. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ജനങ്ങളിൽ നിന്ന് ഉണ്ടാവണം'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+