Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേൽ -പലസ്തീൻ യുദ്ധം; ഇന്ത്യയ്ക്കുണ്ടായിരുന്ന അവസരമാണ് മോദിയുടെ നിരുത്തരവാദിത്വം കൊണ്ട് നഷ്ടമായതെന്ന് ബേബി

ഇസ്രായേൽ- പലസ്തീനൻ യുദ്ധത്തിൽ ഇന്ത്യ ഇസ്രായേലിനൊപ്പമെന്ന് പ്രഖ്യാപിച്ച മോദിയുടെ പ്രതികരണം വീണ്ടുവിചാരമില്ലാത്തതായിപ്പോയെന്ന് സിപിഎം നേതാവ് എംഎ ബേബി. ഇസ്രായേൽ - പാലസ്തീൻ സമാധാനശ്രമങ്ങളിൽ വലിയ പങ്ക് വഹിക്കാൻ ഇന്ത്യയ്ക്കുണ്ടായിരുന്ന അവസരമാണ് മോദിയുടെ നിരുത്തരവാദിത്വം കൊണ്ട് നഷ്ടമായത്. ഇന്ത്യയ്ക്കു പാരമ്പര്യമായി ലഭിച്ച ചേരിചേരാ സ്ഥാനം മോദി കളഞ്ഞു കുളിച്ചത് ചെറിയ കുറ്റമല്ല.പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിനു പൗരരുടെ താല്പര്യത്തിന് മാത്രമല്ല, പശ്ചിമേഷ്യയുമായുള്ള ഇന്ത്യയുടെ വാണിജ്യ താത്പര്യങ്ങളെയും മോദിയുടെ എടുത്തുചാട്ടം ബാധിക്കാൻ പോവുകയാണെന്നും ബേബി ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ഇസ്രായേൽ - പാലസ്തീൻ യുദ്ധം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യതാല്പര്യം ബലികഴിച്ചു.ഇസ്രായേൽ- പലസ്തീനൻ യുദ്ധം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആദ്യ പ്രസ്താവന വീണ്ടുവിചാരമില്ലാത്തതായിപ്പോയി. അത് ഇന്ത്യയുടെ പരമ്പരാഗത വിദേശനയം കയ്യൊഴിയുന്നതായിരുന്നു. ഇസ്രായേലിൽ ഹമാസിന്റെ പ്രത്യാക്രമണപരമായ മിന്നൽ നടപടി ഉണ്ടായ ഉടനെ വീണ്ടുവിചാരമില്ലാതെ താൻ 'ഇസ്രായേലിനൊപ്പം ' എന്ന് മോദി എക്സിൽ പ്രഖ്യാപിച്ചത് രാജ്യത്തിൻറെ നയതന്ത്രത്തെക്കുറിച്ച് തീരെ ആലോചിക്കാതെ ആയിരുന്നു. ഇന്ത്യയുടെ വിദേശകാര്യ വക്താവ് ഈ നിലപാട് തിരുത്താൻ പിന്നീട് ശ്രമിച്ചു എങ്കിലും മോദി ഉണ്ടാക്കിയ പരിക്ക് നിലനില്ക്കുക തന്നെ ചെയ്യും.

modibaby

ഇസ്രായേൽ - പാലസ്തീൻ സമാധാനശ്രമങ്ങളിൽ വലിയ പങ്ക് വഹിക്കാൻ ഇന്ത്യയ്ക്കുണ്ടായിരുന്ന അവസരമാണ് മോദിയുടെ നിരുത്തരവാദിത്വം കൊണ്ട് നഷ്ടമായത്. ബ്രിട്ടീഷ് -അമേരിക്കൻ സംയുക്ത നേതൃത്വത്തിൽ 1948ൽ ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കപ്പെടുന്ന കാലത്തേ പാലസ്തീൻറെ ന്യായമായ അവകാശങ്ങൾക്കായി നിലക്കൊണ്ട മഹനീയ പാരമ്പര്യം ഇന്ത്യക്ക് ഉണ്ട്. ഇന്ത്യയിലെ ഭരണകക്ഷിയായിരുന്ന കോൺഗ്രസ് മാത്രമല്ല പ്രതിപക്ഷത്തായിരുന്ന കമ്യൂണിസ്റ്റുകാർ തുടങ്ങിയവരും 1977 ലെ ജനതാസർക്കാരിലെ വിദേശകാര്യ മന്ത്രി
എ ബി വാജ്പേയി പോലും ഈ നയത്തെ പിന്തുണച്ചു . അത് നമ്മുടെ രാഷ്ട്രത്തിന്റെ പൊതുനിലപാടായിരുന്നു. അതാണ് നരേന്ദ്രമോദി പാടേ ഉപേക്ഷിച്ചത്.

ഇത് ഒരു അറബ് - മുസ്ലിം രാജ്യത്തിന്റെ പ്രശ്നം അല്ല എന്ന നമ്മുടെ നിലയും മധ്യസ്ഥതയ്ക്ക് ഉചിതമായിരുന്നു. പാലസ്തീൻ രാഷ്ട്രത്തിന്റെ സ്വാതന്ത്യവും പരമാധികാരവും നേടുക എന്നതാണ് കേന്ദ്ര പ്രശ്നം. അത് ,ഇസ്രയേലും അതിന്റെ സൈനിക സംരക്ഷകരായ അമേരിക്കൻ -പാശ്ചാത്യ സാമ്രാജ്യത്വ കൂട്ടായ്മയും അംഗീകരിക്കാത്തതാണ് പ്രശ്നത്തിന്റെ കാതൽ. ഈ പ്രശ്നം ഒത്തുതീർപ്പ് മേശയിൽ എത്തിക്കാൻ യു എന്നിൽ കാര്യമായി ഇടപെടുമെന്ന് ലോകം പ്രതീക്ഷിക്കുന്നത് റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെയാണ്. യുക്രൈൻ യുദ്ധത്തിൽ കുടുങ്ങിക്കിടക്കുന്ന റഷ്യയ്ക്ക് പരിമിതികൾ ഉണ്ട്. റഷ്യൻ ജൂതരോട് പക്ഷപാതിത്വം ഉള്ള വലതുപക്ഷ നേതാവായ വ്ലാദിമിർ പുട്ടിനും മധ്യസ്ഥനാവാൻ ആവില്ല. ചൈന പശ്ചിമേഷ്യൻ കാര്യങ്ങളിലെ ഒരു കക്ഷി ആയിരുന്നില്ല. ഇന്ത്യയ്ക്കു പാരമ്പര്യമായി ലഭിച്ച ചേരിചേരാ സ്ഥാനം മോദി കളഞ്ഞു കുളിച്ചത് ഈ പശ്ചാത്തലത്തിൽ ചെറിയ കുറ്റമല്ല.

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിനു പൗരരുടെ താല്പര്യത്തിന് മാത്രമല്ല, പശ്ചിമേഷ്യയുമായുള്ള ഇന്ത്യയുടെ വാണിജ്യ താത്പര്യങ്ങളെയും മോദിയുടെ എടുത്തുചാട്ടം ബാധിക്കാൻ പോവുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+