റഫാ പിടിച്ചടക്കി ഇസ്രായേല്‍ സേന: ബന്ദിയായ ഇസ്രയേലി സൈനികന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്
ടെല്‍ അവീവ്: ഗാസയുടെ തെക്കേ അറ്റന്‍ നഗരമായ റഫാ നഗരം പൂർണ്ണമായി വളഞ്ഞ് ഇസ്രായേല്‍ സേന. മേഖലയില്‍ സുരക്ഷാ ഇടനാഴി ഒരുക്കിയതായി കൂടുതല്‍ സൈനികരെ വിന്യസിക്കുമെന്നും ഇസ്രായേല്‍ പ്രഖ്യാപിച്ചു. ഇതോടെ ഗാസയിലെ ജനങ്ങൾക്കുള്ള അവശ്യവസ്തുക്കളുടെ ലഭ്യതയും മാനുഷിക സഹായവും കൂടുതൽ പരിമിതപ്പെടുത്തുമെന്ന ആശങ്കയും ശക്തമായി. ഗാസയിലെമ്പാടും സൈന്യമിറങ്ങുന്നതിനു മുന്നോടിയായാണ് മൊറാഗ് എന്ന സുരക്ഷാ ഇടനാഴി സൃഷ്ടിച്ചതെന്ന വിലയിരുത്തലുമുണ്ട്.
റഫാ പിടിച്ചെടുത്തതോടെ ഗാസയുടെ മറ്റുഭാഗങ്ങളും റഫായുമായുള്ള ബന്ധം വേർപെട്ടു. ഗാസയിലെ പ്രധാന അതിർത്തി കവാടങ്ങളിലൊന്നാണ് റഫാ. ലക്ഷക്കണക്കിന് ഫലസ്തീനികളാണ് ഇവിടെ അഭയം തേടിയിരിക്കുന്നത്. ഹമാസിനെതിരായ തുടർച്ചയായ സൈനിക ഓപ്പറേഷനുകളുടെ ഭാഗമായാണ് പുതിയ നീക്കമെന്ന് ഇസ്രായേല്‍ വിശദീകരിക്കേണ്ടി വരുമ്പോഴും കുട്ടികളും സ്ത്രീകളും അടക്കമുള്ള സാധാരണ ജനങ്ങളാണ് വലിയ ദുരിതം അനുഭവിക്കേണ്ടി വരുന്നത്.

റഫായില്‍ നിന്നും എത്രയും പെട്ടെന്ന് ഒഴിയണമെന്ന് ഇസ്രായേല്‍ പ്രതിരോധ വകുപ്പ് മന്ത്രി ഇസ്രയേല്‍ കാട്സ് പലസ്തീനികളോട് ആവശ്യപ്പെട്ടു. ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കും വരെ യുദ്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങൾ റഫായിൽ ശക്തമായ നടപടികളിലേക്ക് നീങ്ങുകയാണ്' അദ്ദേഹം പറഞ്ഞു.
ഇസ്രായേലിന്റെ സൈനിക നീക്കത്തില്‍ ആശങ്ക അറിയിച്ച് യു എന്‍ അടക്കമുള്ളവർ രംഗത്ത് വന്നിട്ടുണ്ട്. 'റഫായിലെ സൈനിക വിപുലീകരണം മാനുഷിക ദുരന്തത്തിന് വഴിവെക്കും' യു എൻ ഉദ്യോഗസ്ഥ] മുന്നറിയിപ്പ് നൽകിയതായി വിവിധ റിപ്പോർട്ടുകള്‍ പറയുന്നു. പലസ്തീൻ അധികൃതരാവട്ടെ ഇസ്രായേലിന്റെ നടപടിയെ 'ആക്രമണത്തിന്റെ പുതിയ ഘട്ടം' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് അപലപിച്ചത്.
നിലവില്‍ തന്നെ റഫായിലെ സാഹചര്യം അതീവ ഗുരുതരമായ നിലയിലാണ് മുന്നോട്ട് പോകുന്നത്. ആശുപത്രികൾ, ഭക്ഷണ വിതരണ കേന്ദ്രങ്ങൾ, ശുദ്ധജല സൗകര്യങ്ങൾ എന്നിവയെല്ലാം പ്രതിസന്ധി നേരിടുന്നു. അതിനിടയില്‍ തന്നെ ഹമാസ് സായുധവിഭാഗമായ ഖാസം ബ്രിഗേഡ് ബന്ദിയായ ഇസ്രയേലി സൈനികന്റെ വിഡിയോ പുറത്തുവിട്ടു. ഇസ്രയേൽ-യുഎസ് പൗരത്വമുള്ള ഈഡൻ അലക്സാണ്ടർ തന്റെ മോചനം സാധ്യമാക്കാതിരുന്ന ഇസ്രയേൽ സർക്കാരിനെ വിമർശിക്കുന്നതാണ് വീഡിയോയിലുള്ളത്.
ഗാസയിലെ സംഘർഷവുമായി ബന്ധപ്പെട്ട് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയെ രൂക്ഷമായി വിമർശിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഗാസയിൽ ഇസ്രായേൽ "വംശഹത്യ" നടത്തുന്നുവെന്ന ഒരു പ്രതിഷേധക്കാരന്റെ ആരോപണത്തോട് കാർണി പ്രതികരിച്ചതാണ് നെതന്യാഹുവിന്റെ വിമർശനത്തിന് ഇടയാക്കിയത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications