മുരളി പറഞ്ഞതല്ല സത്യം... പിന്നിൽ ഉമ്മൻ ചാണ്ടിയുടെ ഗൂഢാലോചന, കൂടെ ഹസ്സൻ; ആഞ്ഞടിച്ച് മുൻ കോൺ. മന്ത്രി
കൊച്ചി: ചാരക്കേസിനെ തുടര്‍ന്ന് കെ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നില്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസം അല്ലെന്നാണ് കെ മുരളീധരന് ഇപ്പോള്‍ പറയുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചുവെന്ന് കരുണാകരന് ഒരിക്കലും പറഞ്ഞിട്ടെല്ലും മുരളീധരന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ചതിയുടെ കാര്യത്തില്‍ മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ പേര് പരാമര്‍ശിക്കുന്നും ഉണ്ട്.
കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍, പഴയ ഗ്രൂപ്പ് കഥകള്‍ പറയുന്നത് തിരിച്ചടിയാകും എന്ന വിലയിരുത്തലില്‍ ആണ് മുരളീധരന് തന്ത്രപരമായ പ്രതികരണം എന്നാണ് പലരും വിലയിരുത്തുന്നത്. എന്നാല്‍ കരുണാകരന്റെ വിശ്വസ്തന് ആയിരുന്ന ടിഎച്ച് മുസ്തഫയ്ക്ക് ഇനി അതൊന്നും നോക്കേണ്ട കാര്യമില്ല.
പാമോലിന്‍ കേസില്‍ കരുണാകരന് ശേഷം കോണ്‍ഗ്രസ്സില്‍ ഒറ്റപ്പെട്ട സ്ഥിതിയാണ് മുസ്തഫയ്ക്ക്. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയ്ക്കും കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സനും എതിരെ ആഞ്ഞടിക്കുകയാണ് മുസ്തഫ.

ഉമ്മന്‍ ചാണ്ടി തന്നെ
ചാരക്കേസിന്റെ പേരില്‍ കെ കരുണാകരനെ അന്ന് താഴെയിറക്കിയതിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഉള്ള കോണ്‍ഗ്രസ്സിലെ എ ഗ്രൂപ്പ് ആണ് എന്നാണ് ടിഎച്ച് മുസ്തഫ ആരോപിക്കുന്നത്. കാലങ്ങളായി കോണ്‍ഗ്രസ്സിന് അകത്തും പുറത്തും പ്രചരിക്കുന്ന ഒരു കാര്യം കൂടിയാണിത്.

അവസരവാദി എംഎം ഹസ്സന്
അന്ന് ഉമ്മന്‍ ചാണ്ടിക്ക് എല്ലാത്തിനും കൂട്ടുനിന്നത് ഇപ്പോഴത്തെ കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന് ആണെന്നും ടിഎച്ച് മുസ്തഫ ആരോപിക്കുന്നുണ്ട്. അവസരവാദി എന്നാണ് ഹസ്സനെ മുസ്തഫ വിശേഷിപ്പിക്കുന്നത്. ഹസ്സന് ഇന്നത്തെ പോലെ അന്നും അവസരവാദിയായിരുന്നു എന്നാണ് ആരോപണം.

കൂട്ടുനിന്നവര്‍ വേറേയും
അന്ന് കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് തര്‍ക്കത്തിലെ കക്ഷികള്‍ മാത്രമായിരുന്നില്ല കരുണാകരനെതിരെ തിരിഞ്ഞത്. യുഡിഎഫിലെ ഘടകക്ഷികളില്‍ ചിലരും ഉണ്ടായിരുന്നു. ആര് ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ്സും എംവി രാഘവന്റെ സിഎംപിയും മാത്രമാണ് അതില്‍ നിന്ന് വിട്ടുനിന്നത് എന്നും ടിഎച്ച് മുസ്തഫ വ്യക്തമാക്കുന്നുണ്ട്.

കേരളം ഞെട്ടിയ നിമിഷങ്ങള്‍
ഐഎസ്ആര്‍ഒ ചാരക്കേസില്‍ കേരളം അന്ന് ശരിക്കും ഞെട്ടിത്തരിച്ചു. അത്തരത്തിലുള്ള വാര്‍ത്തകളായിരുന്നു ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്കാണ് ഇത്തരം ഒരു കേസ് തന്നെ സൃഷ്ടിച്ചത് എന്ന ഊഹാപോഹങ്ങള്‍ അന്ന് തന്നെ സജീവമായിരുന്നു എന്നത് വേറെ കാര്യം.

മുരളിയും പത്മജയും
എന്തായാലും നമ്പി നാരായണന് അനുകൂലമായി സുപ്രീം കോടതി വിധി വന്നതിന് ശേഷം കരുണാകരന്റെ മക്കളായ കെ മുരളീധരനും പത്മജ വേണുഗോപാലും രണ്ട് തട്ടിലാണെന്ന് പറയേണ്ടി വരും. കരുണാകരനെ ചതിച്ചത് കേരളത്തിലെ അഞ്ച് പ്രമുഖ രാഷ്ട്രീയ നേതാക്കളാണെന്ന് പത്മജ ആഞ്ഞടിച്ചിരുന്നു. എന്നാല്‍ കേരള നേതാക്കളെ ആരേയും കുറ്റപ്പെടുത്താതെ മാറി നില്‍ക്കുകയായിരുന്നു കെ മുരളീധരന്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications