കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീധരന്‍പിള്ള ശഠന്‍ ആണോ... ബിജെപിയെ പൊളിച്ചടുക്കിയ ചോദ്യങ്ങളുമായി തോമസ് ഐസക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി എത്തിയ പിഎസ് ശ്രീധരന്‍പിള്ളയ്ക്ക് തുറന്ന കത്തെഴുതി ധനമന്ത്രി തോമസ് ഐസക്ക്. ശബരിമലയില്‍ സര്‍ക്കാരിന് നല്‍കിയ അന്ത്യശാസനത്തിന്റെ പരിധി അവസാനിക്കാനായിരിക്കുന്നു. ഇനിയെങ്കിലും പ്രതികരിക്കൂ എന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ ഭീഷണി. ഇല്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ സമരത്തിനിടയില്‍ താന്‍ പറയുന്ന കാര്യങ്ങള്‍ കൂടി കേള്‍ക്കാന്‍ സമയം കണ്ടെത്തണമെന്നാണ് തോമസ് ഐസക്കിന്റെ പരിഹാസം.

സര്‍ക്കാരിന് നല്‍കിയ 24 മണിക്കൂര്‍ സമയം അന്ത്യശാസനം അവസാനിക്കാന്‍ ഇനി ഏതാനും മണിക്കൂര്‍ മാത്രമേ ബാക്കുള്ളൂ എന്നും ചില കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കണമെന്നും ഐസക്ക് കത്തിലൂടെ ആവശ്യപ്പെടുന്നു. കത്തില്‍ വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ അടക്കമുള്ളവര്‍ ആവശ്യപ്പെട്ട കാര്യങ്ങളെ ചൂണ്ടിക്കാട്ടിയാണ് ഐസക്ക് മറുപടി നല്‍കിയിരിക്കുന്നത്.

ശ്രീധരന്‍പിള്ളയ്ക്ക് തുറന്ന കത്ത്

ശ്രീധരന്‍പിള്ളയ്ക്ക് തുറന്ന കത്ത്

ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ളയ്‌ക്കൊരു തുറന്ന കത്ത്. പ്രിയപ്പെട്ട അഡ്വ. ശ്രീധരന്‍പിള്ള, ശബരിമലയുമായി ബന്ധപ്പെട്ട് താങ്കള്‍ സര്‍ക്കാരിന് നല്‍കിയ അന്ത്യശാസനത്തിന്റെ പരിധി അവസാനിക്കാന്‍ ഇനി ഏതാനും മണിക്കൂറുകല്‍ കൂടിയേ ബാക്കിയുള്ളൂ. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ഈ വിഷയത്തില്‍ ഇതേവരെ നടന്ന സംവാദങ്ങളോട് വസ്തു നിഷ്ടമായി പ്രതികരിക്കാന്‍ ഈ ചെറിയാ ഇടവേളയില്ലെങ്കിലും താങ്കള്‍ തയ്യാറാകണം.

കാര്യവിവരമുള്ള ക്രിമിനല്‍ അഭിഭാഷകന്‍

കാര്യവിവരമുള്ള ക്രിമിനല്‍ അഭിഭാഷകന്‍

കാര്യവിവരമുള്ള ഒരു ക്രിമിനല്‍ അഭിഭാഷകന്‍ എന്ന ബഹുമതിയും സമൂഹം താങ്കള്‍ക്ക് ചാര്‍ത്തിത്തന്നിട്ടുണ്ടല്ലോ. ഈ പദവികളോട് എന്തെങ്കിലും സത്യസന്ധതയുണ്ടെങ്കില്‍ ഈ വിഷയം സംബന്ധിച്ച് പൊതുമണ്ഡലത്തിലുയര്‍ന്ന വാദമുഖങ്ങളോട് താങ്കള്‍ പ്രതികരിക്കണം. സ്വന്തം അന്ത്യശാസനത്തിന്റെ ആലസ്യം അവസാനിക്കും മുമ്പ് മറ്റൊരന്ത്യശാസനം ഞാന്‍ താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ. വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ പുറപ്പെടുവിച്ചതാണത്.

 കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ്

കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ്

ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്ര സര്‍ക്കാരിന് 48 മണിക്കൂറിന്റെ അന്ത്യശാസനമാണ് അദ്ദേഹം നല്‍കിയത്. അദ്ദേഹത്തിന്റെ പ്രസംഗമിപ്പോള്‍ വൈറലാണ്. ബിജെപി ഇപ്പോള്‍ പ്രതിപക്ഷത്തല്ലെന്നും അധികാരം കൈയ്യാളുന്ന പാര്‍ട്ടിക്ക് കാര്യനിര്‍വഹണമാണ് ചുമതലയെന്നും തൊഗാഡിയ അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാരഹ്യത്തില്‍ ഓര്‍ഡിനന്‍സിന് വേണ്ടി ബിജെപി പ്രവര്‍ത്തര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ സമ്മര്‍ദം ചെലുത്തണമെന്നാണ് തൊഗാഡിയ ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ താങ്കള്‍ തയ്യാറാണോ?

എന്തുകൊണ്ട് ബിജെപി കക്ഷിചേര്‍ന്നില്ല

എന്തുകൊണ്ട് ബിജെപി കക്ഷിചേര്‍ന്നില്ല

താങ്കളെ വിശ്വസിച്ച് സമരമുഖത്തിറങ്ങിയ യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് മുന്നില്‍ താങ്കള്‍ വ്യക്തത വരുത്തേണ്ട മറ്റൊരു പ്രശ്‌നമുണ്ട്. 2006ല്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരുന്ന വിഷയമാണല്ലോ ഇപ്പോള്‍ തീരുമാനമായത്. എന്തുകൊണ്ടാണ് ബിജെപിയോ താങ്കളോ ഈ കേസില്‍ കക്ഷി ചേരാത്തത്ത്? അഭിഭാഷകനെന്ന നിലയില്‍ താങ്കള്‍ക്കുള്ള പ്രാഗത്ഭ്യം സുപ്രീം കോടതിയില്‍ പ്രകടിപ്പിച്ചിരുന്നെങ്കില്‍ എന്നാശിച്ച് പോകുന്ന വിശ്വാസികളുണ്ട്. ഇപ്പോള്‍ തെരുവില്‍ ഉന്നയിക്കുന്ന വാദമുഖങ്ങള്‍ താങ്കള്‍ മുന്നിലായിരുന്നു ഉന്നയിച്ചിരുന്നതെങ്കില്‍ ഇത്തരമൊരു വിധി വരില്ലായിരുന്നു എന്ന ചിന്തിക്കുന്നവര്‍ താങ്കളുടെ പക്ഷത്തുമുണ്ടാവില്ലേ.

വിശ്വാസികള്‍ക്ക് മുന്നില്‍ വിശദീകരിക്കുമോ

വിശ്വാസികള്‍ക്ക് മുന്നില്‍ വിശദീകരിക്കുമോ

എന്തുകൊണ്ടാണ്, ഭരണഘടനാ ബെഞ്ചിന് മുന്നില്‍ ഈ വാദങ്ങള്‍ നിരത്താനുള്ള അവസരം താങ്കള്‍ വേണ്ടെന്ന് വെച്ചത്? ഈ കേസില്‍ കക്ഷി ചേരാന്‍ താങ്കളും ബിജെപിയും മുന്നോട്ട് വരാത്തതിന്റെ കാരണം വിശ്വാസികള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ തയ്യാറാണോ? അവസാനമായി ഈ പ്രശ്‌നത്തിലെ ആര്‍എസ്എസ് നിലപാടിനെ കുറിച്ചാണ്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം ലഭിക്കാന്‍ അനുവാദമുണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് ഏറ്റവുമധികം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ആര്‍എസ്എസാണ്. ആര്‍എസ്എസ് നേതാവ് ഭയ്യാ ജോഷി അടക്കമുള്ളവര്‍ ഇക്കാര്യം ശ്ക്തമായി ഉന്നയിക്കുകയും ചെയ്തു. ആര്‍എസ്എസ് പ്രസിദ്ധീകരണമായ കേസരിയുടെയും ബിജെപി മുഖപത്രമായ ജന്മഭൂമിയുടെയും നിലപാടുകള്‍ പൊതുമധ്യത്തിലുണ്ട്.

 ആര്‍എസ്എസ് നിലപാട്

ആര്‍എസ്എസ് നിലപാട്

ഇക്കാര്യത്തില്‍ കോടതിയുടെ അന്തിമ തീര്‍പ്പിന് വിശ്വാസികള്‍ വഴങ്ങണമെന്നും അത് ധിക്കരിക്കരുത് എന്നും ജനം ടിവിയിലാണ് ആര്‍എസ്എസ് നേതാവ് ഭയ്യാജോഷി നിലപാട് വ്യക്തമാക്കിയത്. ബിജെപിയുടെ ചാനലില്‍ ആര്‍എസ്എസ് നേതാവ് ഇക്കാര്യത്തില്‍ പ്രഖ്യാപിച്ച നിലപാടിനോട് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ എന്താണ് അഡ്വ പിഎസ് ശ്രീധരന്‍പിള്ളയുടെ നിലപാട്. ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാന്‍ കഴിയും വിധം കാലാനുസൃതമായി ആചാര പരിഷ്‌കാരത്തിന് തയ്യാറല്ലാത്തവരെ കാലത്തിന്റെ ചുവരെഴുത്തു വായിക്കാത്ത സനാതനി ശഠന്മാര്‍ എന്നാണ് ആര്‍എസ്എസ് നേതാവ് ആര്‍ ഹരി കേസരിയിലെഴുതിയ ലേഖന പരമ്പരയില്‍ വിശേഷിപ്പിച്ചത്. ശഠന്‍ എന്ന വാക്കിന്റെ അര്‍ഥം താങ്കള്‍ക്കറിയുമല്ലോ. ശാഠ്യം പിടിക്കുന്നവന്‍, ദുര്‍വാശിയുള്ളവന്‍. ദുസ്തര്‍ക്കങ്ങളിലേര്‍പ്പെടുന്നവന്‍ എന്നൊക്കെയാണ് ശബ്ദതാരാവലിയിലെ അര്‍ത്ഥങ്ങള്‍.

ആരൊക്കെ ഉള്‍പ്പെടും

ആരൊക്കെ ഉള്‍പ്പെടും

ഇത്തരം കടുത്ത അധിക്ഷേ പദം ഉപയോഗിച്ച് ആര്‍എസ്എസ് നേതാവ് വിശേഷിപ്പിച്ചത് സിപിഎമ്മുകാരെയോ ഇടതുപക്ഷക്കാരെയോ അല്ല. ആര്‍എസ്എസ് നേതാവ് പ്രയോഗിച്ച ശഠന്‍ എന്ന ശകാരത്തിന്റെ പരിധിയില്‍ഡ അഡ്വ പിഎസ് ശ്രീധരന്‍പിള്ളയും സമര രംഗത്തുള്ള മറ്റുള്ളവരും ഉള്‍പ്പെടുന്നുണ്ടോ? ശബരിമലയുടെ കാര്യത്തില്‍ ആര്‍എസ്എസ് പരസ്യമായി ഉന്നയിച്ച ആചാര പരിഷ്‌കരണം എന്ന നിലപാടിനോട് എന്താണ് താങ്കളുടെ സമീപനം? വിശ്വാസികളോട് അക്കാര്യം വ്യക്തമാക്കേണ്ടതല്ലേ.

ഭരണഘടനയോട് വൈരമുണ്ട്

ഭരണഘടനയോട് വൈരമുണ്ട്

സംഘപരിവാറിന് ഇന്ത്യന്‍ ഭരണഘടനയോടുള്ള ചിരപുരാതനമായ വൈരം പുതുതലമുറയെ ബോധ്യപ്പെടുത്തുന്നതില്‍ ഈ സമരം വിജയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടന ചുട്ടുകളയേണ്ട സമയമായി എന്നാണ് താങ്കളുടെ പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാവ് പരസ്യമായി പ്രസംഗിച്ചത്. അഭിഭാഷന്‍ എന്ന നിലയിരലും ബിജെപി നേതാവ് എന്ന നിലയിലും ഈ ആവശ്യത്തോട് താങ്കള്‍ക്കുള്ള പ്രതികരണമറിയാന്‍ പൊതുസമൂഹത്തിന് കൗതുകമുണ്ട്. താങ്കള്‍ സര്‍ക്കാരിന് നല്‍കിയ 24 മണിക്കൂര്‍ അന്ത്യശാസനം അവസാനിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ആ പരിധി അവസാനിച്ച് കടുത്ത സമരമാര്‍ഗങ്ങളുടെ തിരക്കിലേക്കാവും താങ്കള്‍ പ്രവേശിക്കുക. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ ചെറിയ ഇടവേളയില്‍, മേല്‍പ്പറഞ്ഞ വിഷങ്ങളില്‍ താങ്കള്‍ വസ്തുനിഷ്ഠമായ ഒരു വിശദീകരണത്തിന് തയ്യാറാകുന്നത് സമരരംഗത്തുള്ളവര്‍ക്കും പ്രയോജനപ്രദമാകും. അത്തരമൊരു പ്രതികരണത്തിന് താങ്കള്‍ക്ക് സന്‍മനസ്സുണ്ടാകുമെന്ന് കരുതട്ടെ സ്‌നേഹത്തോടെ തോമസ് ഐസക്.

ശബരിമല ചര്‍ച്ച പൊളിഞ്ഞു; ബഹിഷ്‌കരിച്ച് കൊട്ടാരം പ്രതിനിധികള്‍, ഇനിയും ചര്‍ച്ചയാകാമെന്ന് ബോര്‍ഡ്ശബരിമല ചര്‍ച്ച പൊളിഞ്ഞു; ബഹിഷ്‌കരിച്ച് കൊട്ടാരം പ്രതിനിധികള്‍, ഇനിയും ചര്‍ച്ചയാകാമെന്ന് ബോര്‍ഡ്

മധ്യപ്രദേശില്‍ പ്രചാരണത്തിനില്ലെന്ന് ദിഗ്വിജയ് സിംഗ്.... താനിറങ്ങിയാല്‍ പാര്‍ട്ടി തോല്‍ക്കും!!മധ്യപ്രദേശില്‍ പ്രചാരണത്തിനില്ലെന്ന് ദിഗ്വിജയ് സിംഗ്.... താനിറങ്ങിയാല്‍ പാര്‍ട്ടി തോല്‍ക്കും!!

English summary
thomas issac fb post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X