അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്!!!ചട്ടലംഘനം എന്ന ആരോപണത്തില്‍ കഴമ്പില്ല!!! ജേക്കബ് തോമസ്
രണ്ടാം ഭാഗത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകും
തിരുവനന്തപുരം: പുസ്തക രചന വിവാദത്തില്‍ ചീഫ് സെക്രട്ടറിക്ക് മറുപടിയുമായി ജേക്കബ് തോമസ്.താന്‍ പുസ്തക രചന അറിയിക്കേണ്ടവരെ അറിയിച്ചെന്നും ചട്ടലംഘനമെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.തന്റെ പുസ്തകം സ്രാവുകള്ക്കെപ്പം നീന്തുമ്പോള്‍ ജീവിതകഥയാണെന്നും അതു പ്രസിദ്ധികരിക്കാന്‍ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ആത്മകഥ എഴുതുമ്പോള്‍ 30 വര്‍ഷത്തെ സര്‍വീസ് ജീവിതം അതിന്റെ ഭാഗമാകുന്നത് സ്വാഭാവികമാണ്.ആത്മകഥ പിന്നീട് പ്രസിദ്ധീകരിച്ചാല്‍ മതിയെന്ന് പറയുമ്പോള്‍ അതുവരെ താന്‍ ജീവിച്ചിരിക്കുമെന്ന് ആര്‍ക്കെങ്കിലും ഉറപ്പ് നല്കാന് കഴിയുമോയെന്നും ജേക്കബ് തോമസ ചോദിച്ചു. സര്‍വീസില്‍ നിന്നും അവധിയെടുത്തത് ആത്മകഥ പുറത്തിറക്കാനാണന്നും. തന്റെ ആവശ്യം മുഖ്യമന്ത്രി മനസിലാക്കിയിട്ടുണ്ടെന്നും ജേക്കബ് തോമസ് അറിയിച്ചു..മീഡിയ വണ്ണാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.


പുസ്തക രചന ചട്ടലംഘനമെന്നു ചീഫ് സെക്രട്ടറി
ജേക്കബ് തോമസിന്റെ ആത്മകഥയായില്‍ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി കമ്ടെത്തിയിരുന്നു. പുസ്തകത്തിലെ 14 ഇടങ്ങളിലാണ് ചട്ടലംഘനമുണ്ടായത്.

പുസ്തക രചനയ്ക്ക് അനുമതി ലഭിച്ചിരുന്നില്ല
2016 ഒക്ടോബറില്‍ പുസ്തക രചനയ്ക്കുള്ള അനുമതി ജേക്കബ് തോമസ് തേടിയിരുന്നു. എന്നാല്‍ പുസ്തകത്തിന്റെ ഉ്ള്ളടക്കം നല്‍കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജേക്കബ് തോമസ അതു നല്‍കിയിരുന്നില്ല. അതിനാല്‍ പുസ്തകമെഴുതാന്‍ ചീഫ് സെക്രട്ടറി അനുമതി നല്‍കിയിരുന്നില്ല.

ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്
ജേക്കബ് തോമസിന്റെ ആത്മകഥയായ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തില്‍ 14 ഇടങ്ങളില്‍ ചട്ടലംഘം നടന്നിട്ടും അനുമതിയില്ലാതെയാണ് പുസ്തക രചനയെന്നു ചീഫ് സെക്രട്ടറി അറിയിച്ചു. കൂടാതെ സംഭവത്തെ പറ്റി കൂടുതല്‍ അന്വേഷണം നടത്തണമെന്നും ശുപാര്‍ശ നടത്തിയിട്ടുണ്ട്.

രണ്ടാം ഭാഗത്തിന്റെ പണിപ്പുരയില്‍
ആത്മകഥ രചനയുടെ ഭാഗമായാണ് സര്‍വ്വീസില്‍ നിന്നും മാറി നിന്നത്. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ആത്മകഥയുടെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ്.. രണ്ടാം ഭാഗത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നും ജേക്കബ് തോമസ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കായി വണ്‍ ഇന്ത്യ സന്ദര്‍ശിക്കുക
രഞ്ജിനി ഹരിദാസിനെ പുറത്താക്കിയതാര്, സ്റ്റേജ് ഷോയുമില്ല.. ടെലിവിഷനുമില്ല.. രഞ്ജിനി എവിടെ?...കൂടുതല്‍ വയിക്കാന്‍...
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല'












Click it and Unblock the Notifications