ജസ്ന തിരോധാനക്കേസ്; തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി, 'പിതാവ് നൽകിയ തെളിവുകൾ പരിശോധിക്കണം'
തിരുവനന്തപുരം: ജസ്ന തിരോധാന കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. ജസ്നയുടെ പിതാവ്‍ ജെയിംസ് സമർപ്പിച്ച ഹർജിയിൽ തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്.നേരത്തെ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് തള്ളി തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പിതാവ് കോടതിയെ സമീപിച്ചത്.
ജസ്ന കേസിൽ നടത്തിയ സമാന്തര അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളും ഫോട്ടോകളും ഡിജിറ്റൽ രേഖകളുമെല്ലാം പിതാവ് കോടതിയിൽ സമർപ്പിച്ചിരുന്നു.ഇത് പരിശോധിച്ച കോടതി പുതിയ തെളിവുകൾ പരിശോധിക്കണമെന്ന് സിബിഐക്ക് നിർദ്ദേശം നൽകി. മുദ്രവെച്ച കവറിൽ നൽകിയ തെളിവുകൾ അന്വേഷണ ചുമതലയുള്ള എസ്പിക്ക് കോടതി കൈമാറുകയും ചെയ്തു.

ജസ്‌ന അജ്ഞാതസുഹൃത്തിനാൽ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സിബിഐ അന്വേഷണം വേണമെന്നുമാണ് ജസ്നയുടെ പിതാവ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. അജ്ഞാത സുഹൃത്തിനെ കുറിച്ച് അന്വേഷിക്കണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല ജസ്നയുടെ വീട്ടിൽ പരിശോധന നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു. തുടർന്ന് കേസ് ഡയറി വിശദമായി പരിശോധിച്ച ശേഷമാണ് ഇപ്പോൾ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
അതേസമയം താൻ കൈമാറിയ തെളിവുകൾ തുടരന്വേഷണത്തിന് സഹായകരമാകുമെന്ന് ജസ്നയുടെ പിതാവ് പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട ചില ഫോട്ടോകളും സൂചനകളും കോടതിക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണത്തോട് പൂർണമായി സഹകരിക്കും', അദ്ദേഹം പറഞ്ഞു.
2018 ലായിരുന്നു കോട്ടയം സ്വദേശിയായ ജസ്‌ന മരിയ ജെയിംസ് എന്ന പെണ്‍കുട്ടിയെ കാണാതാകുന്നത്.കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലെ രണ്ടാം വര്‍ഷം ബി കോം വിദ്യാര്‍ത്ഥിനി ആയിരുന്നു . മുണ്ടക്കയം പുഞ്ചവയലിലുളള അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ജസ്നയെ പിന്നെ ആരും കണ്ടിട്ടില്ല. എരുമേലി വരെ ജസ്‌ന എത്തിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അവിടെ നിന്ന് ജസ്‌ന എവിടേക്കാണ് പോയത് എന്നത് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചില്ല.
വെച്ചൂച്ചിറ പോലീസ് ആയിരുന്നു ആദ്യം തിരോധാനത്തെ കുറിച്ച് അന്വേഷിച്ചത്. ലോക്കല്‍ പോലീസില്‍ നിന്നും കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പത്തനംതിട്ട മുന്‍ ജില്ലാ പോലീസ് മേധാവി കെജി സൈമണിന്റെ നേതൃത്വത്തില്‍ ആയിരുന്നും അന്വേഷണം. എന്നാൽ ക്രൈംബ്രാഞ്ചും പരാജയപ്പെട്ട് മടങ്ങി. തുടർന്നാണ് സിബിഐ കേസ് ഏറ്റെടക്കുന്നത്. എന്നാൽ ജസ്നയെ കണ്ടെത്താൻ സാധിച്ചില്ലെന്ന് കാണിച്ച് കോടതിയിൽ സിബിഐ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"










Click it and Unblock the Notifications