Get Updates
Get notified of breaking news, exclusive insights, and must-see stories!

ജസ്നയ്ക്കൊപ്പം പോയത് അടുപ്പക്കാരന്‍ യുവാവല്ല! ഇയാള്‍ ഇപ്പോഴും നാട്ടില്‍!! ദുരൂഹത തുടരുന്നു

Recommended Video

cmsvideo
    ഷമേജിന്റെ കൊലപാതകം സിപിഎം നടത്തിയ പ്രതിരോധത്തിന്റെ ഭാഗമാണ് | Oneindia Malayalam

    മുക്കുട്ടുത്തറയില്‍ നിന്നും കാണാതായ ജസ്ന മരിയയെ കണ്ടെത്താനാകാതെ പോലീസ് കുഴങ്ങുന്നു. കഴിഞ്ഞ ദിവസം ജസ്നയുടെ മുഖസാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയും സുഹൃത്തായ യുവാവും ബെംഗളൂരുവിലെ മഡിവാളയിലുള്ള ആശ്വാസ് ഭവനില്‍ എത്തിയിരുന്നെന്ന് അവിടുത്തെ ജീവനക്കാരന്‍ പോലീസിനോട് വെളിപ്പെടുത്തിയെങ്കിലും അത് ജസ്നയല്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് പോലീസ്.

    എന്നാല്‍ കണ്ടത് ജസ്നയെ തന്നെയാണെന്ന് ജീവനക്കാരന്‍ ഉറപ്പിച്ചതോടെ അന്വേഷണ സംഘം ഇപ്പോഴും ബെംഗളൂരുവില്‍ തന്നെ തമ്പടിച്ചിരിക്കുകയാണ്.

    തൃശ്ശൂരുകാരനായ യുവാവ്

    തൃശ്ശൂരുകാരനായ യുവാവ്

    തൃശ്ശൂര്‍ സ്വദേശിയായ അതിസമ്പന്നായ യുവാവാണ് ജസ്നയ്ക്കൊപ്പം ബൈക്കില്‍ ആശ്വാസ ഭവനില്‍ എത്തിയിരുന്നതെന്നാണ് പോലീസിന് വിവരം ലഭിച്ചത്. ഇരുവരും മുറി അന്വേഷിച്ച് ഇവിടെ എത്തിയെന്നും ലഭിക്കാതായതോടെ മൈസൂരിലേക്ക് തിരിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം മൈസൂരിലേക്ക് ഇവരെ തിരഞ്ഞ് പോയിട്ടുണ്ട്.

    പ്രണയബന്ധം

    പ്രണയബന്ധം

    ജസ്നയുടെ ഒപ്പം എത്തിയ യുവാവ് തങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും വിവാഹം കഴിപ്പിച്ച് തരുവോയെന്നും ആശ്വാസഭവന്‍ ജീവനക്കാരോട് ചോദിച്ചതായും അവിടുത്തെ ജീവനക്കാര്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. അതേസമയെ ജസ്നയ്ക്ക് പ്രണയബന്ധം ഉണ്ടായിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ജസ്നയുടെ പിതൃസഹോദരിയുടെ വീട് കോട്ടയത്തെ മുണ്ടക്കയത്തിന് അടുത്ത് പുഞ്ചവയലിലാണ്. ഇവിടെ അടുത്തുള്ള യുവാവുമായി ജസ്നയ്ക്ക് സൗഹൃദമുണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു.

    താക്കീത് ചെയ്തു

    താക്കീത് ചെയ്തു

    ജസ്നയുടെ സഹപാഠികൂടിയായ ഈ യുവാവുമായുള്ള ബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നു. യുവാവിനെ താക്കീത് ചെയ്യുകയും കൂടി ചെയ്തതോടെ ഇരുവരും സൗഹൃദം അവസാനിപ്പിച്ചെന്നും വീട്ടുകാര്‍ പറയുന്നു. ഈ യുവാവ് ഇപ്പോഴും സ്വന്തം വീട്ടില്‍ തന്നെയുണ്ട്. അതുകൊണ്ട് തന്നെ ആ വഴിക്കുള്ള അന്വേഷണം പോലീസ് അവസാനിപ്പിച്ചെന്നും മംഗളം വാര്‍ത്തയില്‍ പറയുന്നുണ്ട്.

    നിരവധി കഥകള്‍

    നിരവധി കഥകള്‍

    ജസ്നയെ കണ്ടെന്ന രീതിയില്‍ നിരവധി കഥകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ജസ്നയുമായി മുഖസാദൃശ്യമുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ വെച്ചാണ് പ്രചാരണം. തിരുവനന്തപുരം ടെക്നോ പാര്‍ക്കിന് മുന്നില്‍ താന്‍ ലിഫ്റ്റ് നല്‍കിയ വിദ്യാര്‍ത്ഥി ജസ്നയാണെന്ന വാദവുമായി നേരത്തേ ഒരു യുവാവ് എത്തിയിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ അത് ജസ്നയല്ലെന്ന് കണ്ടെത്തി. പിന്നാലെ തിരുവല്ലയിലെ കല്യാണസ്ഥലത്ത് വെച്ച് ഒരു യുവാവിനൊപ്പം ജസ്ന ഭക്ഷണം കഴിക്കുന്നത് കണ്ടെന്ന് ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. എന്നാല്‍ ആ വാര്‍ത്തയും തെറ്റാണെന്ന് പോലീസ് കണ്ടെത്തി.

    കളളക്കഥകള്‍

    കളളക്കഥകള്‍

    നേരത്തേയും നിരവധി കഥകള്‍ ഇറങ്ങിയതായി പോലീസ് പറയുന്നു. ഇത്തരം പ്രചരണങ്ങള്‍ അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണോയെന്ന് സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി. ജസ്നയും യുവാവും ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് നിംഹാന്‍സില്‍ ചികിത്സ തേടിയെന്ന് വിവപം ലഭിച്ച ഉടനെ തന്നെ നിംഹാന്‍സിലെ മലയാളി നഴ്സുമാരെ വിളിച്ച് വിവരങ്ങള്‍ തിരക്കിയെങ്കിലും അവരൊന്നും അങ്ങനെയൊരു കുട്ടിയെ കണ്ടില്ലെന്നാണ് പറഞ്ഞത്. എന്തായാലും പോലീസ് ഇപ്പോഴും കര്‍ണാടകയില്‍ തുടരുകയാണ്.

    ഇനിയും കണ്ടെത്താതെ

    ഇനിയും കണ്ടെത്താതെ

    കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായ ജെസ്നയെ മാർച്ച് 22 മുതലാണ് കാണാതായത്. മുക്കൂട്ടുത്തറയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്നയെ പിന്നീട് കാണാതാവുകയായിരുന്നു. സ്റ്റഡി ലീവായതിനാൽ ആന്റിയുടെ വീട്ടിൽ പഠിക്കാൻ പോവുകയാണെന്ന് പറഞ്ഞാണ് ജെസ്ന വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് ഓട്ടോയിൽ മുക്കുട്ടുത്തറയിലും ബസിൽ എരുമേലിയിലും എത്തി. എന്നാൽ ഇതിനുശേഷം ജെസ്നയ്ക്ക് എന്തുസംഭവിച്ചുവെന്ന് ആർക്കുമറിയില്ല.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+