ജവാന് റം 'അടിക്കുന്നവര്‍ക്ക്' സന്തോഷ വാര്‍ത്ത; ക്യൂ നിന്നാലെന്താ...ഇനി 'അര'യും കിട്ടും
തിരുവനന്തപുരം: സംസ്ഥാനത്ത് സാധാരണക്കാരുടെ ഇടയില്‍ ഏറ്റവും ഡിമാന്‍ഡുള്ള മദ്യം എതാണെന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍ മറുപടി പറയാം, അത് ജവാനാണെന്ന്. അതെ. സംസ്ഥാനത്ത് ഏറ്റവും ഡിമാന്‍ഡുള്ള മദ്യങ്ങളില്‍ ഒന്നാണ് ജവാന്. ഇപ്പോഴിതാ ജവാന്റെ ഉത്പാദനം ഇരട്ടിയാക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ബെവ്കോ. മേയ് രണ്ടാം വാരം മുതലാണ് ഉത്പാദനം ഇരട്ടിയാക്കുന്നത്. കൂടാതെ ഒരു ലിറ്ററിന് പുറമെ അര ലിറ്റര്‍ ജവാനും ലഭ്യമാക്കുമെന്ന് ബെവ്കോ അറിയിച്ചിട്ടുണ്ട്.
ഇതുകൂടാതെ ജവാന് ട്രിപ്പിള്‍ എക്സ് എന്ന മദ്യവും ഔട്ട്ലെറ്റിലെത്തും. ഇതിന് നിലവിലുള്ളവയേക്കാള്‍ വില കൂടുതലായിരിക്കുമെന്നാണ് വിവരം. ഇപ്പോള്‍ ഒരു ലിറ്റര്‍ ജവാന് റമ്മിന് 640 രൂപയാണ് വില. തിരവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്റ് കെമിക്കല്‍ കോര്പ്പറേഷന് ജവാന് റമ്മിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.

ജവാന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതോടെ മറ്റ് മദ്യ കമ്പനികളുടെ കുത്തക തകര്‍ക്കാന്‍ കഴിയുമെന്നാണ് ബെവ്കോ പ്രതീക്ഷിക്കുന്നത്. ജവാന്റെ ഉത്പാദനം കൂട്ടുന്നതിനൊപ്പം മലബാര്‍ ഡിസ്റ്ററിയില്‍ നിന്ന് മലബാര്‍ ബ്രാന്‍ഡിയും പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഇപ്പോഴുള്ള പ്ലാന്റിന്റെ ശേഷി വര്‍ദ്ധിപ്പിച്ചാണ് ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നത്.
ദിവസേന 8000 കെയ്സ് മദ്യമാണ് ജവാന് ഉത്പാദിപ്പിക്കുന്നത്. ഇത് 15000 കെയ്സായി ഉയര്‍ത്തും. ലീഗല്‍ മെട്രോളജിയുടെ നടപടിക്രമങ്ങള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. അതേസമയം, മദ്യപാനികള്‍ക്കിടെയില്‍ ഏറ്റവും ആരാധകരുള്ള മദ്യമാണ് ജവാന്. കഴിഞ്ഞ വര്‍ഷം ജവാന് റമ്മിന്റെ ഉത്പാദനം നിര്‍ത്തിവച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറി. ഇവിടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്പിരിറ്റ് തട്ടിപ്പില്‍ പ്രതികളായതിനെ തുടര്‍ന്നാണ് ഉത്പാദനം നിര്‍ത്തിവച്ചത്. ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറിയിലേക്ക് കൊണ്ടുവന്ന സ്പിരിറ്റില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു.
എക്സൈസ് എന്‍ഫോഴ്സ്മെന്റാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തല്‍ നടത്തിയത്. 20,000 ലിറ്റര്‍ സ്പിരിറ്റ് മറിച്ചുവിറ്റെന്നാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കുന്നത്. ഫാക്ടറിയിലേക്ക് സ്പിരിറ്റ് എത്തിക്കാനുള്ള കരാര്‍ സ്വകാര്യ എജന്‍സിക്കാണ് നല്‍കിയത്. ആറ് മാസത്തിനുള്ളില്‍ 36 ലക്ഷം ലിറ്റര്‍ സ്പിരിറ്റ് എത്തിക്കുന്നതിനായിരുന്നു കരാര്‍. എന്നാല്‍ ഈ കാലയളവിലാണ് ഉദ്യോഗസ്ഥര്‍ വന്‍ ക്രമക്കേട് നടത്തിയത്. നാല് തവണയായി രണ്ട് ലോറികളിലെ എട്ട് ലോഡ് സ്പിരിറ്റില്‍ നിന്ന് വില്‍പ്പന നടത്തുകയായിരുന്നു.
-
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല












Click it and Unblock the Notifications