Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെഡിഎസ് ബിജെപി പാളയത്തിലേക്കോ?: തന്ത്രം മാറ്റി കോണ്‍ഗ്രസ്, കരുക്കള്‍ നീക്കി ഡികെ

വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ വിജയ സാധ്യത കാണുന്ന സംസ്ഥാനാണ് കർണാടക

 siddaramaiah

ബെംഗളൂരു: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കർണാടകയില്‍ ആരുമായും സഖ്യത്തിനില്ലാതെ തനിച്ച് മത്സരിച്ച് മുന്നേറാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. സംസ്ഥാനത്തെ കേവല ഭൂരിപക്ഷമായ 113 എന്ന മാന്ത്രിക സംഖ്യ കടക്കുന്നതില്‍ നിന്നും ദേശീയ പാർട്ടികളായ കോണ്‍ഗ്രസിനേയും ബി ജെ പിയേയും പ്രാദേശിക പാർട്ടിയ ജെ ഡി എസിന്റെ പ്രകടനം തടഞ്ഞേക്കുമെന്ന് റിപ്പോർട്ടുകള്‍ വരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് തിരഞ്ഞെടുപ്പിന് ശേഷവും ജെ ഡി എസുമായി യാതൊരു സംഖ്യത്തിനുമില്ലെന്ന് വ്യക്തമാക്കി കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാർ രംഗത്ത് വരുന്നത്.

വൊക്കലിഗ ആധിപത്യമുള്ള ഓൾഡ് മൈസൂരു

വൊക്കലിഗ ആധിപത്യമുള്ള ഓൾഡ് മൈസൂരു

വൊക്കലിഗ ആധിപത്യമുള്ള ഓൾഡ് മൈസൂരു മേഖലയിൽ തങ്ങളുടെ നില വർധിപ്പിക്കാനും കേവല ഭൂരിപക്ഷത്തിന് അടുത്തെത്താനും ജെഡി(എസിൽ), പ്രത്യേകിച്ച് കുമാരസ്വാമിയെ പൂട്ടണമെന്ന് ഒരു സ്വകാര്യ ഗവേഷണ സ്ഥാപനം കോൺഗ്രസിന് ഉപദേശം നൽകിയെന്നാണ് ഡെക്കാന്‍ ഹെറാള്‍ഡ് വ്യക്തമാക്കുന്നത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി, ബി ജെ പിയോട്

തെരഞ്ഞെടുപ്പിന് മുന്നോടിയായി, ബി ജെ പിയോട് സംയമനം പാലിക്കുന്ന കുമാരസ്വാമി കോൺഗ്രസിനെതിരെ രൂക്ഷമായ ആക്രമണമാണ് നടത്തിയത്. "ഞങ്ങളും ബി ജെ പിയും തമ്മിൽ നേരിട്ടുള്ള പോരാട്ടം കോൺഗ്രസ് തീർച്ചയായും കാണും, ജെഡി (എസ്) സ്‌പൈൽസ്‌പോർട്ട് കളിക്കാൻ ശ്രമിക്കും. അവർ മതേതര വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമിക്കും. ജെ ഡി എസും ബി ജെ പിയും തമ്മിൽ "രഹസ്യ ധാരണ" ഉണ്ടെന്നുമാണ് കർണാടക കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് സലീം അഹമ്മദ് അവകാശപ്പെടുന്നത്.

 ബെംഗളൂരുവിലെ 28 മണ്ഡലങ്ങളും ഇതില്‍

ബെംഗളൂരുവിലെ 28 മണ്ഡലങ്ങളും ഇതില്‍

പഴയ മൈസൂരു മേഖലയില്‍ 89 അസംബ്ലി മണ്ഡലങ്ങളാണുള്ളത്. ബെംഗളൂരുവിലെ 28 മണ്ഡലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. കർണാടക നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഒഴിച്ചുകൂടാനാവാത്തത് ഈ മേഖലയിലെ പാർട്ടികളുടെ പ്രകടനമാണ്. പരമ്പരാഗതമായി, കോൺഗ്രസും ജെ ഡി എസും ഈ സ്ഥലത്ത് ബദ്ധവൈരികളായിരുന്നെങ്കില്‍ ഇപ്പോൾ ബി ജെ പിയും ഇവിടെ വലിയ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്.

പാർട്ടി വിജയിച്ചാൽ മുഖ്യമന്ത്രിയാവാന്‍

പാർട്ടി വിജയിച്ചാൽ മുഖ്യമന്ത്രിയാവാന്‍ സാധ്യത കൂടുതലുള്ള കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ ജാതി കാർഡ് ഉപയോഗിച്ച് വൊക്കലിഗ വോട്ടുകൾ തനിക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ്.
എസ്എം കൃഷ്ണയ്ക്ക് ശേഷം കോൺഗ്രസിന്റെ വൊക്കലിഗ മുഖ്യമന്ത്രിയാകാൻ തന്നെ സഹായിക്കണമെന്ന് അദ്ദേഹം നിരവധി തവണ വോട്ടർമാരോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിക്കസേരയെന്ന സ്വപ്നം ശിവകുമാറിന്

മുഖ്യമന്ത്രിക്കസേരയെന്ന സ്വപ്നം ശിവകുമാറിന് പൂവണിയമെങ്കില്‍ തന്റെ അനുയായികളായ കൂടുതല്‍ എം എല്‍ എമാരെ വിജയിപ്പിക്കേണ്ടതുണ്ട്. പ്രാദേശിക പാർട്ടിയെ ദുർബലപ്പെടുത്താനുള്ള ശ്രമത്തിൽ ജെഡി (എസ്) നേതാക്കളെ വേട്ടയാടാനുള്ള പദ്ധതികൾക്ക് ശിവകുമാർ മേൽനോട്ടം വഹിക്കുന്നതായും പറയപ്പെടുന്നു. കോൺഗ്രസിന് ജയിക്കാനും പഴയ മൈസൂരു മേഖലയിൽ വൻ വിജയം നേടാനുമുള്ള മറ്റൊരു മുഖ്യമന്ത്രിപദം നോക്കുന്ന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ നീക്കവും ഇവിടെ ശക്തമാണ്. സിദ്ധരാമയ്യ തന്നെയാണ് ഇത്തവണ കോലാറിൽ മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നതും.

വൊക്കലിഗ വിഭാഗത്തിന്റെ ഹൃദയഭൂമിയായ

വൊക്കലിഗ വിഭാഗത്തിന്റെ ഹൃദയഭൂമിയായ മാണ്ഡ്യയിൽ നടന്ന പ്രജാധ്വനി പ്രചാരണത്തിലാണ് സിദ്ധരാമയ്യ ജെഡി(എസ്) നെതിരെ ആഞ്ഞടിച്ചത്. ജെഡി(എസ്)നെ വിശ്വസിക്കരുത്. 2018ൽ ഞങ്ങൾ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി. എന്നാൽ വെസ്റ്റെൻഡ് ഹോട്ടലിൽ നിന്ന് ഒരു മുഖ്യമന്ത്രിക്ക് ഷോ നടത്താനാകുമോ? എം എൽ എമാരോട് വേണ്ട രീതിയിൽ പെരുമാറാത്തത് കൊണ്ടാണ് അവരിൽ 17 പേർ ബി.ജെ.പിയിൽ ചേർന്നതെന്നായിരുന്നു സിദ്ധരാമയ്യയുടെ വിമർശനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+