'താമര'യാകാൻ വീരനും കൂട്ടരുമില്ല! ഇടതുമുന്നണിയിലേക്ക് മാടിവിളിച്ച് കോടിയേരി! അക്കാര്യമെല്ലാം പിന്നീട്
ദേശീയ ഘടകവുമായുള്ള ബന്ധം വിച്ഛേദിച്ച് പഴയ സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക്ക്(എസ്ജെഡി) പുനരുജ്ജീവിപ്പിക്കാനാണ് കേരളത്തിലെ നേതാക്കളുടെ ശ്രമം.
തിരുവനന്തപുരം: ബീഹാറിൽ ബിജെപി പിന്തുണയോടെ സർക്കാർ രൂപീകരിച്ചതിൽ പ്രതിഷേധിച്ച് ജെഡിയു കേരള ഘടകം പാർട്ടി വിടാൻ തീരുമാനിച്ചു. മഹാസഖ്യം പൊളിച്ച് നിതീഷ് കുമാർ രാജിവെയ്ക്കുകയും, പിന്നീട് ബിജെപി പിന്തുണ സ്വീകരിച്ച് വീണ്ടും മുഖ്യമന്ത്രിയാകുകയും ചെയ്തതോടെയാണ് ജെഡിയു ദേശീയ ഘടകവുമായുള്ള ബന്ധം വിച്ഛേദിക്കാൻ കേരളത്തിലെ നേതാക്കൾ തീരുമാനിച്ചത്.
ശോഭേച്ചിക്ക് മണിയാശാന്റെ മുന്നറിയിപ്പ്! പല്ലടിച്ച് കൊഴിക്കാനിറങ്ങിയ മഹതിയുടെ ഭാവി ശോഭനമായിരിക്കില്ല
ഒന്നിനു പിറകേ മറ്റൊന്ന്!ടിപി സെൻകുമാറും അകത്തേക്ക്?നടിയെക്കുറിച്ച് മോശം പരാമർശം;പണി കൊടുത്തത് സന്ധ്യ
ദേശീയ ഘടകവുമായുള്ള ബന്ധം വിച്ഛേദിച്ച് പഴയ സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക്ക്(എസ്ജെഡി) പുനരുജ്ജീവിപ്പിക്കാനാണ് കേരളത്തിലെ നേതാക്കളുടെ ശ്രമം. ഇപ്പോൾ ദില്ലിയിലുള്ള സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാർ തിരികെയെത്തിയാൽ സംസ്ഥാന കമ്മിറ്റി ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
അതേസമയം, ബീഹാറിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ എംപി വീരേന്ദ്രകുമാറും കൂട്ടരും നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. ജെഡിയുവുമായുള്ള ബന്ധം ഉപേക്ഷിച്ച്, യുഡിഎഫിൽ നിന്ന് പുറത്തുവന്നാൽ വീരേന്ദ്രകുമാറിനെയും കൂട്ടരെയും ഇടതുമുന്നണിയിലെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രമുഖ സിനിമാ നടി സിപി ഖദീജ അന്തരിച്ചു; തേൻമാവിൻ കൊമ്പത്തിലെ 'അമ്മച്ചി',നൂറോളം സിനിമകൾ...
കാവ്യയെ പോലീസിന് വേണ്ട, പക്ഷേ അമ്മയെ വിടില്ല! ശ്യാമളയെ വീണ്ടും ചോദ്യം ചെയ്യും, പറഞ്ഞതെല്ലാം കള്ളം?
എന്നാൽ ദേശീയ ഘടകവുമായുള്ള ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച കേരള ഘടകം, ഇടതുമുന്നണിയിലേക്ക് പോകുന്ന കാര്യം ഇപ്പോൾ ചർച്ച ചെയ്യുന്നില്ലെന്നാണ് സൂചന. 2009ൽ ജെഡിഎസ് വിട്ട വീരേന്ദ്രകുമാറും കൂട്ടരും എസ്ജെഡി എന്ന പാർട്ടിയാണ് ആദ്യം രൂപീകരിച്ചത്. പിന്നീട് 2014ലാണ് എസ്ജെഡി ജെഡിയുവിൽ ലയിച്ചത്.