വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
ദില്ലി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് നാലരയ്ക്ക് ദില്ലിയിലെ തിരഞ്ഞെടുപ്പ് കമ്മീഷന് ഒഫീസില്‍ വെച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സുനില്‍ അറോറ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ തീയതികള്‍ പ്രഖ്യാപിക്കും.
ബിനീഷിനോട് മാപ്പ്; അധിക്ഷേപിച്ചിട്ടില്ലെന്ന് സംവിധായകന്, ഓണ്‍ലൈന്‍ ട്രന്റ്, തെറിവിളി രൂക്ഷം
സുരക്ഷാ പ്രശ്നങ്ങളുള്ളതിനാല്‍ ഒന്നിലധികം ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താനായിരിക്കും സാധ്യത. അതേസമയം ദില്ലിയിലെ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കില്ല. ദില്ലിയില്‍ ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന് ആലോചിക്കുന്നത്.
2020 ജനുവരി 5 നാണ് ജാര്‍ഖണ്ഡ് നിയമസഭയുടെ കാലാവധി കഴിയുന്നത്. ആകെ 81 സീറ്റുകളാണ് സംസ്ഥാന നിയമസഭയില്‍ ഉള്ളത്. ഭരണക്ഷിയായ ബിജെപിക്ക് 49 അംഗങ്ങളും സംഖ്യകക്ഷിയായ എജെഎസ് യുവിന് 3 അംങ്ങളുമാണ് സഭയിലുള്ളത്.
അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടൽ? രമ കൊല്ലപ്പെട്ടത് ഭക്ഷണം കഴിക്കുമ്പോഴെന്ന് റിപ്പോർട്ട്!
പ്രതിപക്ഷത്ത് 17 സീറ്റുകളുള്ള ജാര്‍ഖണ്ഡ മുക്തിമോര്‍ച്ചയാണ് എറ്റവും വലിയ കക്ഷി. കോണ്‍ഗ്രസിന് 5 സീറ്റുണ്ട്. മറ്റുള്ളവര്‍ക്കെല്ലാമായി 5 സീറ്റുമുണ്ട്. രണ്ടി സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്.