ജിഷ കുടിച്ച മദ്യവും, അജ്ഞാത യുവതിയും ചേച്ചിയുടെ അന്യസംസ്ഥാന സുഹൃത്തും... കഥകള്‍ പൊളിഞ്ഞുവീഴുന്നു
ജിഷയുടെ കൊലപാതകം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഏറെയായിരുന്നു. പെരുമ്പാവൂരിലെ ഉന്നത രാഷ്ട്രീയ നേതാവും ചേച്ചിയുടെ അന്യ സംസ്ഥാന തൊഴിലാളിയായ സുഹൃത്തും വരെ വാര്‍ത്തകളില്‍ നിറഞ്ഞു.
ജിഷയുടെ വീട് സന്ദര്‍ശിച്ച അജ്ഞാത യുവതി ആരെന്ന ചോദ്യവും ഉയര്‍ന്നു. അതിലും അപ്പുറമായിരുന്നു ജിഷയുടെ ശരീരത്തില്‍ കണ്ടെത്തിയ ലഹരി പാനീയത്തിന്റെ സാന്നിധ്യം.
കൊല്ലപ്പെടുന്നതിന് മുമ്പ് ജിഷ മദ്യപിച്ചിരുന്നു എന്നായിരുന്നു തുടര്‍ന്ന് വാര്‍ത്തകള്‍ വന്നത്. ജിഷ ആര്‍ക്കൊപ്പമാണ് മദ്യപിച്ചത് എന്നായി പിന്നീട് ചോദ്യങ്ങള്‍. എന്നാല്‍ ആ ചോദ്യങ്ങളും കഥകളും എല്ലാം ഇപ്പോള്‍ പൊളിഞ്ഞിരിയ്ക്കുകയാണ്.

ജിഷ മദ്യം കഴിച്ചിരുന്നോ?
കൊല്ലപ്പെടുന്നതിന് മുമ്പ് ജിഷ മദ്യം കഴിച്ചിരുന്നോ എന്നായിരുന്നു സംശയം. ജിഷയുടെ ശരീരത്തില്‍ ഈഥൈല്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തുകയും ചെയ്തിരുന്നു.

അത് മദ്യമല്ല
എന്നാല്‍ ജിഷയുടെ ശരീരത്തില്‍ കണ്ടെത്തിയ ഈഥൈല്‍ ആല്‍ക്കഹോള്‍ മദ്യം അകത്തു ചെന്നതല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കഴിച്ച ഭക്ഷണം ആണ് ഈഥൈല്‍ ആല്‍ക്കഹോള്‍ ആയി മാറിയത്.

സുഹൃത്ത്
കൊല്ലപ്പെട്ട ദിവസം ജിഷ ഒരു സുഹൃത്തിനൊപ്പം പുറത്തുപോയിരുന്നു എന്നും ഭക്ഷണം കഴിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആ സുഹൃത്താകാം കൊലപാതകി എന്നും സംശയങ്ങള്‍ ഉയര്‍ന്നു.

ചേച്ചിയുടെ സുഹൃത്ത്
ജിഷയുടെ സഹോദരിയ്ക്ക് അന്യ സംസ്ഥാന തൊഴിലാളികളായ സുഹൃത്തുക്കളുണ്ട്. അവരാകാം കൊലപാതകം ചെയ്തത് എന്നും സംശയം ഉയര്‍ന്നു.

രാഷ്ട്രീയ നേതാവ്
പെരുമ്പാവൂരിലെ ഉന്നത രാഷ്ട്രീയ നേതാവിന്റെ മകളാണ് ജിഷ എന്ന രീതിയിലും ആക്ഷേപം ഉയര്‍ന്നു. സാമൂഹ്യ പ്രവര്‍ത്തകനായ ജോമോന് പുത്തന്‍പുരയ്ക്കലായിരുന്നു യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനെതിരെ ആക്ഷേപം ഉന്നയിച്ചത്.

കൊലയ്ക്ക് പിന്നില്‍
സ്വത്തില്‍ അവകാശം ചോദിച്ചതിന്റെ പേരില്‍ ജിഷയും പിപി തങ്കച്ചനും തമ്മില്‍ തെറ്റിയെന്ന് പോലും ജോമോന് പുത്തന്‍പുരയ്ക്കല്‍ ആക്ഷേപിച്ചിരുന്നു.

അജ്ഞാത യുവതി
ജിഷയുടെ വീട് സന്ദര്‍ശിച്ച അജ്ഞാത യുവതി ആരെന്ന രീതിയിലും ചില സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.

മഞ്ഞ ഷര്‍ട്ട്
സിസിടിവിയില്‍ കണ്ട മഞ്ഞ ഷര്‍ട്ട് ധരിച്ച യുവാവും സംശയത്തിന്റെ നിഴലിലായി. എന്നാല്‍ ആ ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത് ജിഷ തന്നെ ആയിരുന്നോ എന്ന കാര്യത്തില്‍ പോലും കൃത്യമായ സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

മണികണ്ഠന് ജോര്‍ജ്ജ്
ഇതിനിടെ ഇടുക്കില് പിടിയിലായ മണികണ്ഠന് ജോര്‍ജ്ജ് എന്ന യുവാവാണോ ജിഷയുടെ കൊലപാതകി എന്ന രീതിയില്‍ സംശയങ്ങള്‍ ഉയര്‍ന്നു. രേഖാചിത്രവുമായുള്ള സാമ്യമാണ് ഇയാളെ കുടുക്കിയത്.

മൊബൈലിലെ ഫോട്ടോകള്‍
ജിഷയുടെ മൊബൈല്‍ ഫോണില്‍ കണ്ട യുവാക്കളുടെ ചിത്രങ്ങളും സംശത്തിന് വഴിവച്ചിരുന്നു. നാല് യുവാക്കളുടെ ചിത്രങ്ങളാണ് മൊബൈല്‍ ഫോണില്‍ ഉണ്ടായിരുന്നത്.

കൊല്ലപ്പെട്ട സമയം
ജിഷ കൊല്ലപ്പെട്ട സമയം സംബന്ധിച്ച് പോലീസിന്റെ വിശദീകരണവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും തമ്മില്‍ വൈരുദ്ധ്യം ഉണ്ടെന്നായിരുന്നു അതിനിടയ്ക്ക് വന്ന റിപ്പോര്‍ട്ടുകള്‍.

ഹരികുമാര്‍
പശ്ചിമ ബംഗാള്‍ സ്വദേശി ഹരികുമാര്‍ ആണ് ജിഷയുടെ കൊലപാതകി എന്ന വാര്‍ത്ത പുറത്ത് വന്നത് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു. എന്നാല്‍ ആ വാര്‍ത്തയൊക്കെ പിന്നീട് എവിടെ പോയി എന്ന് ആര്‍ക്കും അറിയില്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications