ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നത് ജിഷ നേരിട്ടുകണ്ടു! വിവാദ വെളിപ്പെടുത്തലുമായി നിഷ....
എറണാകുളത്ത് വാർത്താസമ്മേളനം വിളിച്ചുചേർത്താണ് നിഷ കാര്യങ്ങൾ വിശദീകരിച്ചത്.
കൊച്ചി: ജിഷ വധക്കേസിൽ വിചാരണ കോടതി ശിക്ഷവിധിച്ചതിന് പിന്നാലെ വിവാദ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തി. പെരുമ്പാവൂർ സ്വദേശിനിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ കെവി നിഷയാണ് ജിഷ കേസിൽ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
എറണാകുളത്ത് വാർത്താസമ്മേളനം വിളിച്ചുചേർത്താണ് നിഷ കാര്യങ്ങൾ വിശദീകരിച്ചത്. ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നതിന് സാക്ഷിയായതിനാലാണ് ജിഷയെ കൊലപ്പെട്ടതെന്നാണ് യുവതിയുടെ ആരോപണം. ഇക്കാര്യം പോലീസിനോട് പറഞ്ഞിരുന്നെങ്കിലും കാര്യമായെടുത്തില്ലെന്നും യുവതി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.

കൊലപാതകത്തിന് ദൃക്സാക്ഷി...
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷ, മറ്റൊരു കൊലപാതകത്തിന് ദൃക്സാക്ഷിയായിരുന്നു എന്നാണ് ഓട്ടോ ഡ്രൈവറായ നിഷ പറയുന്നത്. ഇതാണ് ജിഷ കൊല്ലപ്പെടാൻ കാരണമായതെന്നും നിഷ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബലാത്സംഗം ചെയ്ത്...
ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നതിന് ശേഷം പാറമടയിലേക്ക് വലിച്ചെറിഞ്ഞതിന് ജിഷ ദൃക്സാക്ഷിയായിരുന്നു. ഈ സംഭവത്തിന് പിന്നിലെ തെളിവ് ശേഖരിക്കാൻ വേണ്ടിയാണ് ജിഷ പെൻക്യാമറയടക്കം വാങ്ങിയത്. ഇക്കാര്യം വീട്ടുകാർക്ക് അറിയാമെന്നും നിഷ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കാര്യമാക്കിയില്ല...
ഈ സംഭവത്തെക്കുറിച്ച് താൻ പോലീസിനോട് ആദ്യമേ പറഞ്ഞിരുന്നു. എന്നാൽ അന്വേഷണസംഘം ഇതൊന്നും കാര്യമായെടുത്തില്ല. അതിനാൽ കേസ് സിബിഐയെക്ക് കൈമാറണമെന്നും, ഇതിനായി കോടതിയെ സമീപിക്കുമെന്നും യുവതി വ്യക്തമാക്കി.

പെരുമ്പാവൂരിൽ...
നിയമവിദ്യാർത്ഥിനിയായ ജിഷയെ 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അതിക്രൂരമായ ബലാത്സംഗത്തിന് ശേഷമാണ് യുവതി കൊല്ലപ്പെട്ടതെന്ന് അന്നേ വ്യക്തമായിരുന്നു. എന്നാൽ പ്രതിയെക്കുറിച്ച് ആദ്യഘട്ടത്തിൽ ഒരു സൂചനയും ലഭിച്ചിരുന്നില്ല.

പ്രതിയെ പിടികൂടി...
ജിഷയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ, തലമുടി, ഉമിനീർ, തുടങ്ങിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിച്ചത്. ഇവയെല്ലാം ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമായിരുന്നു പ്രതിയായ അമീറുൾ ഇസ്ലാമിനെ പിടികൂടിയത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ ഈ പരിശോധന ഫലങ്ങളാണ് നിർണ്ണായകമായത്.
Recommended Video


വധശിക്ഷ...
2017 മാർച്ച് 13ന് വിചാരണ ആരംഭിച്ച കേസിൽ 2017 ഡിസംബർ 14നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. കേസിലെ ഏകപ്രതിയായ അമീറുൾ ഇസ്ലാമിന് വധശിക്ഷ വിധിച്ചതോടൊപ്പം തെളിയിക്കപ്പെട്ട മറ്റ് കുറ്റങ്ങൾക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications