വിജയസാധ്യത നോക്കി പ്രാദേശിക സഹകരണം; ഒരു മുന്നണിയിലേക്കുമില്ല; നിലപാടറിയിച്ച് ജോസ് കെ മാണി
കോട്ടയം: ഗുരുതരമായ പ്രതിസന്ധികള്‍ക്കൊടുവില്‍ ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയിരിക്കുകയാണ് യുഡിഎഫ് നേതൃത്വം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം പങ്കുവെക്കുന്നത് സംബന്ധിച്ച് ജോസഫ് വിഭാഗവുമായി നേരത്തെ ഉണ്ടാക്കിയ ധാരണ ലംഘിച്ചതിനെ തുടര്‍ന്നാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയിരിക്കുന്നത്. ഇതിന് പിന്നാലെ ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലേക്ക് പോകും എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. എന്നാല്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ജോസ് കെ മാണി.

ഒരു മുന്നണിയിലേക്കും ഇല്ല
തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയിലേക്കും ഇല്ലായെന്നാണ് ജോസ് പക്ഷം വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത നോക്കി പ്രാദേശിക സഹകരണം മാത്രമായിരിക്കും ഉണ്ടാവുകയെന്നും ജോസ് പക്ഷം പറഞ്ഞു. തങ്ങളുടെ മുന്നോട്ടുള്ള രാഷ്ട്രീയ നിലപാട് എന്താണെന്ന് വ്യക്തമാക്കുന്നതിനായി സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് രാവിലെ പത്തിന് ചേരും.

ഇനി തിരിച്ചുപോകേണ്ട
കോണ്‍ഗ്രസിനോടും യുഡിഎഫിനോടും യാതൊരു തരത്തിലുള്ള അയവും വേണ്ടായെന്നാണ് ജോസ് പക്ഷത്തിന് നിലപാട്. യുഡിഎഫുമായി ഇനി ചര്‍ച്ച വേണ്ടായെന്ന് തന്നെയാണ് നേതാക്കളുടെ നിലപാട്. അപമാനിച്ച് ഇറക്കിവിട്ടിടത്തേക്ക് ഇനി തിരിച്ചുപോകേണ്ടയെന്നാണ് തീരുമാനം.

തോമസ് ചാഴിക്കാടന്
ഉടന്‍ മറ്റൊരു മുന്നണിയിലേക്ക് ഇല്ലെന്ന് ജോസഫ് പക്ഷക്കാരനും കോട്ടയം എംപിയുമായ തോമസ് ചാഴിക്കാടനും പറഞ്ഞു. യുഡിഎഫിന്റെ നടപടി അധാര്‍മ്മികമാണെന്നും യുക്തിസഹമല്ലെന്നും തോമസ് ചാഴിക്കാടന് പ്രതികരിച്ചു. സാഹചര്യം നന്നായി വിലയിരുത്തിയ ശേഷമേ മുന്നണി പ്രവേശനം ഉണ്ടാവുകയുള്ളൂവെന്ന് കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍ ജയരാജനും പ്രതികരിച്ചു.
Recommended Video

ബിജെപിയുടെ നിലപാട്
അതേസമയം എന്‍ഡിഎയിലേക്ക് പ്രവേശിക്കുന്നതിനെ കുറിച്ച് ബിജെപിയുടെ നിലപാട് മാനിക്കണമെന്ന അഭിപ്രായവും പാര്‍ട്ടിയിലെ ചിലര്‍ മുന്നോട്ട് വെക്കുന്നു. യുഡിഎഫില്‍ നിന്നും പുറത്ത് പോകാന്‍ ജോസ് കെ മാണി നേരത്തെ മുതല്ക്കേ ആസൂത്രണം നടത്തുന്നുണ്ടായിരുന്നുവെന്നും ലക്ഷ്യം ബിജെപി ആണെന്നും കഴിഞ്ഞ ദിവസം പിസി ജോര്‍ജ് വ്യക്തമാക്കി.

പിജെ ജോസഫ്
യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ വരും നാളുകളില്‍ പാര്‍ട്ടിയില്‍ നിന്നും മറുപക്ഷത്തേക്ക് ആളുകള്‍ ചേക്കേറുമോയെന്ന ഭയവും നേതാക്കള്‍ക്കിടയിലുണ്ട്. പാര്‍ട്ടിയിലേക്ക് വരാനിരിക്കുന്നവരുടെ നീണ്ട് ലിസ്റ്റ് തന്നെയുണ്ടെന്ന് പിജെ ജോസഫ് പ്രതികരിച്ചിരുന്നു. എംഎല്‍എമാര്‍ ഉണ്ടോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും പിജെ ജോസഫ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ജോസഫ് വിഭാഗത്തിന് പ്രസിഡന്റ് സ്ഥാനം കൈമാറണമെന്നായിരുന്നു യുഡിഎഫ് നിര്‍ദ്ദേശം. എന്നാല്‍ രാജിവെയ്ക്കാന്‍ തയ്യാറല്ലെന്ന നിലപാടായിരുന്നു തുടക്കം മുതല്‍ ജോസ് കെ മാണി വിഭാഗം സ്വീകരിച്ചത്.

പുറത്താക്കല്‍ നടപടി
ഒറ്റരാത്രി കൊണ്ട് കാലുമാറിയ ആള്‍ക്ക് പാരിതോഷികമായി ജില്ലാ പഞ്ചായത്ത് സ്ഥാനം നല്‍കാനാവില്ലെന്ന് ജോസ് വിഭാഗം ആവര്‍ത്തിച്ചു. ഇതോടെ പല തവണയായി യുഡിഎഫ് നേതൃത്വം ഇടപെട്ട് പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടു. പിന്നാലെയാണ് യുഡിഎഫ് പുറത്താക്കല്‍ നടപടി സ്വീകരിക്കുന്നത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ












Click it and Unblock the Notifications