മാതാവ് മരണക്കിടക്കയില്‍; സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ ഇനിയും ലിസ്റ്റ് ചെയ്തില്ല
ദില്ലി: യുപി പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ ജാമ്യേപേക്ഷ സുപ്രീം കോടതി ഇനിയും ലിസ്റ്റ് ചെയ്തില്ല. മതാവ് അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നതിനാല്‍ അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തന യൂണിയന് ആയിരുന്നു സിദ്ദിഖ് കാപ്പന് വേണ്ടി 2021 ജനുവരി 29 ന് ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തത്.
സിദ്ദിഖ് കാപ്പന്റെ മാതാവ് മരണക്കിടക്കയില്‍ ആണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടുകാരെ വീഡിയോകോളില്‍ ബന്ധപ്പെടാന്‍ കോടതി അനുമതി നല്‍കിയതിന് തൊട്ടടുത്ത ദിവസം ആയിരുന്നു കെയുഡബ്ല്യുജെയുടെ ഹര്‍ജി. എന്നാല്‍ അബോധാവസ്ഥയിലായിരുന്നു മാതാവിനെ വീഡിയോ കോളില്‍ കണ്ടുസംസാരിക്കാന്‍ കാപ്പന് സാധിച്ചിരുന്നില്ല.
ഹര്‍ജി എത്രയും പെട്ടെന്ന് ലിസ്റ്റ് ചെയ്യിക്കാനുള്ള ഇടപെടലുകളാണ് കെയുഡബ്ല്യുജെ നടത്തുന്നത്. ഇക്കാര്യം കെയുഡബ്ല്യുജെ അഭിഭാഷകന് വില്‍സ് മാത്യു വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 4 ന് ഹര്‍ജി പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ കേരള സന്ദര്‍ശന ചിത്രങ്ങള്‍ കാണാം
ഹഥ്റാസ് സംഭവത്തെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിക്കാനെത്തിയ സിദ്ദിഖ് കാപ്പനേയും മറ്റ് മൂന്ന് പേരേയും 2020 ഒക്ടോബറില്‍ ആണ് ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. അഴിമുഖത്തിന് വേണ്ടി സംഭവം റിപ്പോര്‍ട്ട് ചെയ്യാനാണ് സിദ്ദിഖ് കാപ്പന് എത്തിയത് എന്നാണ് വിശദീകരണം. എന്നാല്‍ കാപ്പനെ അറസ്റ്റ് ചെയ്ത മഥുര പോലീസ് ഇക്കാര്യം അംഗീകരിക്കുന്നില്ല.
123 ദിനങ്ങളാണ് സിദ്ദിഖ് കാപ്പന് പോലീസ് കസ്റ്റഡിയില്‍ ഇതിനകം ചെലവഴിച്ചിരിക്കുന്നത്. 90 വയസ്സ് പിന്നിട്ട മാതാവിനെ അവസാനമായി ഒന്ന് കാണാനുള്ള അവസരം സിദ്ദിഖ് കാപ്പന് ലഭിക്കുമോ എന്ന ആശങ്ക മാധ്യമ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും ഉന്നയിക്കുന്നുണ്ട്.
സിദ്ദിഖ് കാപ്പന് ജാമ്യം തേടി കെയുഡബ്ല്യുജെ സുപ്രീംകോടതിയില്‍; മാതാവിന്റെ ആരോഗ്യനില വഷളായി
ശോഭ സുരേന്ദ്രന് വീണ്ടും അവഗണന? വേദിയില്‍ ഇരിപ്പിടം പിന്‍നിരയില്‍... സന്ദീപ് വാര്യര്‍ക്കും പിറകില്‍
Recommended Video