ലോക പരിസ്ഥിതി ദിനം: ജൈവ വൈവിധ്യം ആഘോഷിക്കുക; ഒരു കോടി ഒന്‍പത് ലക്ഷം വൃക്ഷതൈകള്‍ നടും
കൊച്ചി: ഇന്ന് ലോക പരിസ്ഥിതി ദിനം. ഒരു ദിനം ആചരിക്കുന്നത് കൊണ്ടോ ഒരു മരം നടുന്നത് കൊണ്ടോ തീരുന്നതന്ന പരിസ്ഥിതിയോടുള്ള നമ്മുടെ ഉത്തരവാദിത്തം. ജൈവ വൈവിധ്യം ആഘോഷിക്കുകയെന്നാണ് ഇത്തവണത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം. ഈ കൊവിഡ് കാലത്ത് മനുഷ്യന്റെ അമിതമായ ഇടപെടലുകള്‍ പ്രകൃതിക്കമേല് ഇല്ലാത്തത് കൊണ്ട് തന്നെ അത് അതിന്റെ സ്വാഭാവികതയിലേക്ക് മടങ്ങുന്ന കാഴ്ച്ചയാണ് നാം കണ്ടത്.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഈ വര്‍ഷം ഒരു കോടി ഒന്‍പത് ലക്ഷം വൃക്ഷതൈകള്‍ നടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു.
ജൈവവൈവിധ്യത്തിന്റെ സംരക്ഷണം മനുഷ്യരാശിയുടെ അതിജീവനത്തിന് അനിവാര്യമാണ്. മനുഷ്യര്‍ നടത്തുന്ന അനിയന്ത്രിതമായ ചൂഷണം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കും അതിന്റെ ഭാഗമായി ആഗോള താപനവും സമുദ്ര മലിനീകരണവും മരുഭൂമി വത്കരണവും കൊടും വരള്‍ച്ചയും കാലാവസ്ഥാ വ്യതിയാനവും അടക്കമുള്ള വെല്ലുവിളികളാണ് ഇക്കാലത്ത് മനുഷ്യര്‍ നേരിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ വൈറസ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സൗഹൃദത്തിലൂന്നുന്ന വികസന നയങ്ങളാണ് നമുക്ക് വേണ്ടത്. കേരളത്തിന്റെ ജലസമൃതി വീണ്ടെതുക്കുക, പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കുക, സുരക്ഷിത ഭക്ഷ്യ വസ്തുക്കള്‍ ഉത്പാദിപ്പിക്കുക, വനവല്‍ക്കരണം ഊര്‍ജമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഹരിത കേരള മിഷന് നടപ്പിലാക്കിയിട്ടുണ്ടെന്നും എന്നാല്‍ തുടര്‍ച്ചയായി ഉണ്ടായ രണ്ടാം വര്‍ഷത്തെ പ്രളയെ തൈകളുടെ നിലനില്‍പ്പിനെ സാരമായി ബാധിച്ചുവെന്നും പിന്നാലെയാണ് പച്ചതുരുത്ത് പദ്ധതി നടപ്പിലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഹോട്ടലുകളിൽ 50 ശതമാനത്തിലധികം പേർ പാടില്ല: വിഗ്രഹങ്ങളിൽ സ്പർശിക്കരുത്, കേന്ദ്ര മാർഗ്ഗനിർദേശങ്ങൾ