കുഞ്ഞനന്തൻ ഒരു കണ്ണീരോർമ, കണ്ണീർ തോർന്നിട്ട് ഇന്നാണ് പ്രതികരിക്കാനായത്! ചാമക്കാലയുടെ കുറിപ്പ് വൈറൽ
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതിയും സിപിഎം നേതാവുമായ പികെ കുഞ്ഞനന്തൻ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജയും അടക്കമുളളവർ കുഞ്ഞനന്തന്റെ മരണത്തിൽ അനുശോചനം അറിയിച്ച് രംഗത്ത് വന്നു.
പിന്നാലെ മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരേയും കടന്നാക്രമിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. ജയിലിൽ നിന്നിറങ്ങിയാലുടൻ പാർട്ടിക്കുവേണ്ടി 101 വെട്ടിനുള്ള ചങ്കുറപ്പാണ് ഈ പിന്തുണ കൊടി സുനിയടക്കമുള്ള സഖാക്കൾക്ക് നൽകുന്നത് എന്ന് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

കുഞ്ഞനന്തൻ, ഒരു കണ്ണീരോർമ
'' കുഞ്ഞനന്തൻ, ഒരു കണ്ണീരോർമ. രണ്ടു ദിവസമായി ഫേസ്ബുക്ക് തുറന്നാൽ കണ്ണീർവാർത്തെ അടയ്ക്കാനാവൂ എന്ന നിലയായിരുന്നു. കണ്ണീർ തോർന്നിട്ട് ഇന്നാണ് പ്രതികരിക്കാനാവുന്നത്. 'ഭരണകൂട ഭീകരതയുടെ ഇരയായി' ധീര രക്തസാക്ഷിത്വം വരിച്ച സഖാവ് കുഞ്ഞനന്തനെക്കുറിച്ചുള്ള മന്ത്രിമാരുടെ കുറിപ്പുകളാണ് എൻ്റെ കണ്ണുകളെ ഈറനണിയിച്ചത്. 51 വെട്ടിന് ഒരു കുലംകുത്തിയെ ഇല്ലാതാക്കുക വഴി പാർട്ടി ആശയങ്ങൾക്ക് ഉറപ്പേകിയ കമ്യൂണിസ്റ്റാണ് കുഞ്ഞനന്തനെന്ന് അരക്കിട്ടുറപ്പിച്ചു മുഖ്യമന്ത്രി മുതൽ മണിയാശാൻ വരെ.

കുഞ്ഞനനന്തനു വേണ്ടി കണ്ണീർപ്പുഴ
കോവിഡ് പിടിച്ച് ചികിൽസ കിട്ടാതെ വിദേശത്ത് മരിക്കുന്ന നൂറുകണക്കിന് മലയാളികളെക്കുറിച്ച് വേദനയില്ലാത്ത മുഖ്യമന്ത്രി. കോവിഡ് പിടിക്കുന്ന ആരോഗ്യ പ്രവർത്തകരെക്കുറിച്ച് ആശങ്കയില്ലാത്ത ആരോഗ്യ മന്ത്രി. ഓഖിയെടുത്ത മൽസ്യത്തൊഴിലാളികളെക്കുറിച്ച് ഒറ്റയക്ഷരം പറയാത്ത മേഴ്സിക്കുട്ടിയമ്മ മന്ത്രി. ഡാം തുറന്ന് ഒഴുക്കിവിട്ട മനുഷ്യരെക്കുറിച്ച് ഒരു വേദനയുമില്ലാത്ത വൺ ടു ത്രീ മണിയാശാൻ. കുഞ്ഞനനന്തനു വേണ്ടി കണ്ണീർപ്പുഴയൊഴുക്കുകയായിരുന്നു.

രമയെന്ന വിധവയെ അറിയുകയേയില്ല
രമയെന്ന വിധവയെ ശൈലജ മന്ത്രിയും മേഴ്സിക്കുട്ടി മന്ത്രിയും അറിയുകയേയില്ല. കരുതലിൻ്റെ ആൾരൂപമായ ശൈലജ ടീച്ചറിന് കുഞ്ഞനന്തനോടുള്ള കരുതൽ എടുത്തു പറയേണ്ടതാണ്. പക്ഷേ കുഞ്ഞനന്തൻ്റെ കാര്യത്തിലും സിപിഎമ്മിന് കൂട്ടുത്തരവാദിത്തമില്ല. കെ.ടി.ജലീൽ, തോമസ് ഐസക്, ജി സുധാകരൻ, എ.സി മൊയ്തീൻ, സി.രവീന്ദ്രനാഥ് എന്നിവർക്ക് കുഞ്ഞനന്തനെയോർത്ത് വേദനയില്ല!ടിപിയെ കൊന്നത് കോൺഗ്രസാണെന്ന് വരെ ഒരിക്കൽ പറഞ്ഞ ജലീൽ മന്ത്രിയുടെ മൗനമാണ് ശ്രദ്ധേയം.

കുഞ്ഞനന്തൻ വാഴ്ത്തൽ
കൊടി സുനി, കിർമാണി മനോജ്, ട്രൗസർ മനോജ് തുടങ്ങി കുഞ്ഞനന്തൻ്റെ പിൻഗാമി സഖാക്കളെല്ലാം മന്ത്രിസഭയുടെ കുഞ്ഞനന്തൻ വാഴ്ത്തലിൽ പുളകിതരായിരിക്കുകയാണ്. കുഞ്ഞനന്തൻ സ്തുതിയിലൂടെ തങ്ങൾ ചെയ്തത് എത്രയോ ധീരോദാത്തമായ പ്രവർത്തിയാണെന്ന് പാർട്ടി ഒരിക്കൽ കൂടി അംഗീകരിക്കുകയാണെന്ന് ആ സഖാക്കൾ തിരിച്ചറിഞ്ഞിരിക്കുന്നു.

101 വെട്ടിനുള്ള ചങ്കുറപ്പ്
ജയിലിൽ നിന്നിറങ്ങിയാലുടൻ പാർട്ടിക്കുവേണ്ടി 101 വെട്ടിനുള്ള ചങ്കുറപ്പാണ് ഈ പിന്തുണ കൊടിയടക്കമുള്ള സഖാക്കൾക്ക് നൽകുന്നത്. പാർട്ടി ഗൂണ്ടകൾക്ക് മാത്രമല്ല കേരളത്തിലെ ജയിലുകളിൽ കഴിയുന്ന ഓരോ ക്രിമിനലുകൾക്കും ആത്മവിശ്വാസം പകരുന്നതാണ് പിണറായി മന്ത്രി സഭയുടെ പിന്തുണ. ഊരിപ്പിടിച്ച വാളുമായി സഖാവ് പിണറായി അടുത്ത തിരഞ്ഞെടുപ്പങ്കത്തിനിറങ്ങുമ്പോളും സഖാവ് കുഞ്ഞനന്തൻ്റെ രക്തസാക്ഷിത്വം അദ്ദേഹത്തിന് കരുത്താവട്ടെ....''
ഫേസ്ബുക്ക് പോസ്റ്റ്
ജ്യോതികുമാർ ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications